News
ഇനി ഉണ്ടാവുക ഫോട്ടോയും ക്യുആര്‍ കോഡും മാത്രം; അടിമുടി മാറ്റവുമായി ആധാര്‍ കാര്‍ഡ്
കാര്‍ഡുകളില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഉണ്ടാവില്ല.
ന്യുഡല്‍ഹി: പേര്, ജനനതിയതി, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ കാര്‍ഡില്‍ ഉള്ളത് പലപ്പോഴും സുരക്ഷ വീഴ്ചക്ക് കാരണമാവുന്നുണ്ട്. ഈ സാഹചര്യം തണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ). കാര്‍ഡുകളില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഉണ്ടാവില്ല. പുതിയ കാര്‍ഡില്‍ ഫോട്ടോയും ഒരു ക്യുആര്‍ കോഡും മാത്രമാണ് ഉണ്ടാവുക. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഉപയോഗിക്കാനും കാര്‍ഡ് ഉടമയുടെ അനുമതി ആവശ്യമായിരിക്കും.
മറ്റൊരാളുടെ പേരും വിലാസവും ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളും സിം കാര്‍ഡ് തട്ടിപ്പുകളും പുതിയ കാര്‍ഡ് വരുന്നതോടെ തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ആധാര്‍ കാര്‍ഡുകള്‍ പുതുക്കണോ എന്ന സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും യുഐഡിഐയില്‍ നിന്ന് ഉണ്ടായിട്ടില്ല.
യുഐഡിഐ പുതിയ ആധാര്‍ ആപ്പും അടുത്താണ് പുറത്തിറക്കിയത്. നിരവധി ഫീച്ചറുകളാണ് ആധാര്‍ ആപ്പില്‍ നല്‍കിയിരുന്നത്. വിരലടയാളവും ഫേസ് റെക്കഗനൈസേഷനും ഉപയോഗിച്ച് സുരക്ഷിതമാക്കാന്‍ കഴിയുന്ന ആധാര്‍ ആപ്പ് ഉപയോഗിച്ച് വിലാസം പുതുക്കാനും സാധിക്കും. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ആധാര്‍ വിവരങ്ങളും ആധാര്‍ ആപ്പില്‍ സൂക്ഷിക്കാം.
News
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു
ശിവകുമാറിനെ രക്ഷിക്കാനായി ഇറങ്ങിയ രത്തന്‍ ഹോട്കറും അപകടത്തില്‍പ്പെടുകയായിരുന്നു.
മംഗളൂരു: മംഗളൂരു കലബുറുഗി ജില്ലയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. ഹിരാപൂര്‍ പ്രദേശത്തെ ബാബലദ റോഡിന് സമീപമുള്ള മദരസനഹള്ളിയിലെ വീട്ടിലാണ് ശിവകുമാര്‍ നന്ദുര്‍ക്കര്‍ (51), സുഹൃത്ത് രത്തന്‍ ഹോട്കര്‍ (58) എന്നിവര്‍ മരിച്ചത്.
ശിവകുമാര്‍ നന്ദുര്‍ക്കര്‍ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയപ്പോള്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ശിവകുമാറിനെ രക്ഷിക്കാനായി ഇറങ്ങിയ രത്തന്‍ ഹോട്കറും അപകടത്തില്‍പ്പെടുകയായിരുന്നു. ശിവകുമാര്‍ നന്ദൂര്‍ക്കര്‍ മദരസനഹള്ളിയിലെ താമസക്കാരനാണ്. രത്തന്‍ ഹോത്കര് ഇന്ദിരാ നഗറിലായിരുന്നു താമസം. അശോക് നഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
News
ഉച്ചയ്ക്ക് വീണ്ടും കുതിപ്പ്; 1.15 ലക്ഷം കടന്ന് സ്വര്‍ണവില
ജനുവരിയില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിയ ശേഷം വില ഇടിഞ്ഞത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു. രാവിലെ പവന് 1,680 രൂപ വര്‍ധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് 560 രൂപ കൂടി ഉയര്‍ന്നു. ഇതോടെ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,320 രൂപയായി.
ഏറ്റവും കുറഞ്ഞ പണിക്കൂലിയോടുകൂടി സ്വര്‍ണം വാങ്ങാന്‍ 1,50,000 രൂപയ്ക്കും മുകളില്‍ ചെലവഴിക്കേണ്ടിവരും. തിങ്കളാഴ്ച പവന് 960 രൂപയും ചൊവ്വാഴ്ച 520 രൂപയും കുറഞ്ഞിരുന്നുവെങ്കിലും ഇന്ന് കുത്തനെ ഉയര്‍ന്നതാണ് ശ്രദ്ധേയമായത്.
ജനുവരിയില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിയ ശേഷം വില ഇടിഞ്ഞത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച ഉണ്ടായ വര്‍ധനയും നിക്ഷേപകര്‍ ലാഭമെടുത്തതും തുടര്‍ന്നുള്ള ഇടിവിന് കാരണമായി.
യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറല്‍ റിസര്‍വ് നയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. കഴിഞ്ഞ രണ്ടാഴ്ചയായി വിലയില്‍ വലിയ ചാഞ്ചാട്ടം തുടരുകയാണ്.
വില ഒരു ലക്ഷത്തിന് മുകളില്‍ എത്തിയതോടെ ആഭ്യന്തര വിപണിയില്‍ സാധാരണ ഉപഭോക്താക്കള്‍ പിന്‍വാങ്ങിയിരിക്കുകയാണ്. വിവാഹ വിപണിയിലും വില വര്‍ധന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
kerala
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം; ‘കേരള സ്റ്റോറി 2’നെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും മറുപടി നല്‍കണം.
വസ്തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് നല്കി. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
-
Film2 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News2 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News2 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News2 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories2 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News2 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories2 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
-
News2 days ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
