Connect with us

Cricket

സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്? സൂചന നല്‍കി ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച്

ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യം കുറയ്ക്കാനും ബാലന്‍സ് കൊണ്ടുവരാനുമാണ് പുതിയ നീക്കം.

Published

on

മുംബൈ: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഘട്ടത്തിലെ നിര്‍ണ്ണായക മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സൗത്ത് ആഫ്രിക്കയോടേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നേക്കുമെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റ് സൂചന നല്‍കി. ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യം കുറയ്ക്കാനും ബാലന്‍സ് കൊണ്ടുവരാനുമാണ് പുതിയ നീക്കം.

ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ നിലവില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരാണ് അധികവും.കൂടുതലും. ജുവിനെപ്പോലെ ഒരു വലംകൈയ്യന്‍ ബാറ്റര്‍ മുന്‍നിരയില്‍ വരുന്നത് ഇതിന് പരിഹാരമാകുമെന്നാണ് കണക്കുക്കൂട്ടല്‍.

ഓപ്പണര്‍ അഭിഷേക് ശര്‍മ, മൂന്നാം നമ്പറില്‍ ഇറങ്ങുന്ന തിലക് വര്‍മ എന്നിവരുടെ മോശം പ്രകടനമാണ് സഞ്ജുവിനെ പരിഗണിക്കുന്നതിലേക്ക് കടക്കുന്നത്. അഭിഷേകിന് നേരിട്ട ഭക്ഷണവിഷബാധയും അദ്ദേഹത്തിന്റെ കായികക്ഷമതയെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് വെളിപ്പെടുത്തി.

നിലവില്‍ സ്‌ക്വാഡിലുള്ള ഏക സ്‌പെഷ്യലിസ്റ്റ് വലംകൈയ്യന്‍ ഓപ്പണിംഗ് ഓപ്ഷനാണ് സഞ്ജു സാംസണ്‍. നമീബിയക്കെതിരെ ലഭിച്ച ഏക അവസരത്തില്‍ 8 പന്തില്‍ 22 റണ്‍സെടുത്തതും സഞ്ജുവായിരുന്നു.

‘കഴിഞ്ഞ 18 മാസമായി മികച്ച രീതിയില്‍ കളിക്കുന്നവരെ പിന്തുണയ്ക്കണോ അതോ മാറ്റങ്ങള്‍ വരുത്തി സഞ്ജുവിനെ ഉള്‍പ്പെടുത്തണോ എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ചോദ്യം. മുന്‍നിരയില്‍ ഒരു വലംകൈയ്യന്‍ ബാറ്റര്‍ ഉണ്ടാകുന്നത് തന്ത്രപരമായി ഗുണം ചെയ്യും. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.’

സൗത്ത് ആഫ്രിക്കയോട് 76 റണ്‍സിന് തോറ്റതോടെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഗണ്യമായി കുറഞ്ഞു. വ്യാഴാഴ്ച ചെന്നൈയില്‍ സിംബാബ്വെക്കെതിരെയും പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരെയുമുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ മികച്ച ഫോമിലുള്ള താരങ്ങളെ ഉള്‍പ്പെടുത്തി സെമി ഫൈനല്‍ ഉറപ്പാക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇന്ത്യ-പാക് പോരാട്ടം: കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് ‘തീവില’

വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന.

Published

on

കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച നടക്കുമെന്ന് ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ കുതിപ്പ്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ കളിക്കാനിറങ്ങുമെന്ന് വ്യക്തമായതോടെയാണ് ടിക്കറ്റിന് ‘തീവില’യായത്.

അവസാന നിമിഷം കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള യാത്രാ നിരക്കില്‍ വന്‍ ഉയര്‍ച്ചയാണ് കണ്ടത്. നിലവിലെ ഏകദേശ നിരക്കുകള്‍ താഴെ പറയുന്നവയാണ്:

ഡല്‍ഹി: ₹90,000 മുതല്‍ ₹1,00,000 വരെ.

മുംബൈ: ₹70,000 രൂപയ്ക്ക് മുകളില്‍.

കൊച്ചി / ചെന്നൈ: ₹50,000 രൂപയ്ക്ക് അടുത്ത്.

സാധാരണ നിരക്കിനേക്കാള്‍ പലയിടങ്ങളിലും ആറിരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ബുക്കിങ്ങുകളില്‍ ഭൂരിഭാഗവും നടന്നതെന്ന് ട്രാവല്‍ പോര്‍ട്ടലുകള്‍ സൂചിപ്പിക്കുന്നു.

വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന. ബുക്കിങ്ങുകളില്‍ 35 ശതമാനത്തിലധികം വര്‍ധനവുണ്ടായി.

അതേസമയം ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്നത് അവസാന നിമിഷം യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി. ഇതാണ് ബുക്കിങ് കൂടാന്‍ കാരണമായതെന്ന് ട്രാവല്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.

 

Continue Reading

Cricket

‘ഇന്ന് കളിച്ചില്ലെങ്കില്‍ സഞ്ജുവിനെ പുറത്താക്കണം’; രൂക്ഷവിമര്‍ശനവുമായി കെ. ശ്രീകാന്ത്

നല്‍കിയ അവസരങ്ങള്‍ സഞ്ജു പാഴാക്കിയെന്നും ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

Published

on

സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ. ശ്രീകാന്ത്. നല്‍കിയ അവസരങ്ങള്‍ സഞ്ജു പാഴാക്കിയെന്നും ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

താനായിരുന്നു ക്യാപ്റ്റനെങ്കില്‍ സഞ്ജുവിനെ മാറ്റി വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറായി പരീക്ഷിക്കുമായിരുന്നെന്നും ശ്രീകാന്ത് സൂചിപ്പിച്ചു. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് സുന്ദറിന് കൂടുതല്‍ അവസരം നല്‍കുന്നത് ടീമിന് ഗുണകരമാവും. സഞ്ജുവിന് മതിയായ അവസരങ്ങള്‍ ലഭിച്ചു, എന്നാല്‍ അവ പ്രയോജനപ്പെടുത്താന്‍ താരത്തിന് കഴിഞ്ഞില്ലെന്നും ശ്രീകാന്ത് വിമര്‍ശിച്ചു. അഭിഷേക് ശര്‍മയ്ക്ക് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.

അഭിഷേക് പരിക്കേറ്റ് പുറത്തായതുകൊണ്ട് മാത്രമാണ് സഞ്ജുവിന് ഇപ്പോള്‍ അവസരം ലഭിക്കുന്നത്. നമീബിയക്കെതിരായ ഇന്നത്തെ മത്സരത്തിലും പരാജയപ്പെട്ടാല്‍ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തെറിക്കുമെന്ന അദ്ദേഹം മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നമീബിയക്കെതിരെ നടക്കുന്ന മത്സരം സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായകമാകും.

 

Continue Reading

Cricket

നമീബിയക്കെതിരെ സഞ്ജു കളിക്കുമോ? അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യത

ഇന്ത്യയുടെ സാധ്യതാ പട്ടിക ഇങ്ങനെ

Published

on

ദില്ലി: ടി20 ലോകകപ്പിലെ (2026) രണ്ടാം മത്സരത്തില്‍ ഇന്ത്യ ഫെബ്രുവരി 12 ന് നമീബിയയെ നേരിടുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ നിരാശപ്പെടുത്തിയ അഭിഷേക് ശര്‍മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതാണ് സഞ്ജുവിനെ ഇറക്കുമെന്നാണ് വിവരം.

അമേരിക്കക്കെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് പുറത്തായിരുന്നു. പിന്നാലെ കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. ഇതുമൂലം അദ്ദേഹം ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. വരാനിരിക്കുന്ന പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി അഭിഷേകിന് പൂര്‍ണ്ണ വിശ്രമം നല്‍കാനാണ് ടീം ആലോചിക്കുന്നത്.

ആദ്യ മത്സരത്തില്‍ ആദ്യ മൂന്ന് ബാറ്റര്‍മാരും (ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ) ഇടംകൈയന്‍മാരായിരുന്നു. ബാറ്റിംഗ് നിരയില്‍ കൂടുതല്‍ വലംകൈയന്‍മാരെ ഉള്‍പ്പെടുത്തുന്നത് ബൗളര്‍മാരുടെ താളം തെറ്റിക്കാന്‍ സഹായിക്കുമെന്നതിനാല്‍ സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കും.

പനി മൂലം ആദ്യ മത്സരം നഷ്ടമായ ജസ്പ്രീത് ബുംറ നമീബിയക്കെതിരെയുള്ള മത്സരത്തില്‍ തിരിച്ചെത്തും. അങ്ങനെ വന്നാല്‍ മുഹമ്മദ് സിറാജ് ടീമിന് പുറത്തിരിക്കേണ്ടി വരും.

പരിക്കില്‍ നിന്ന് മോചിതനായി വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

അതേസമയം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്നാണ് സഞ്ജുവിന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്ഥാനം നഷ്ടമായത്. എന്നാല്‍ നമീബിയക്കെതിരെ അവസരം ലഭിക്കുകയാണെങ്കില്‍, അത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഫോം വീണ്ടെടുക്കാനും ടീമിലെ സ്ഥാനം ഉറപ്പിക്കാനുമുള്ള അവസരമാകും. ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

നമീബിയക്കെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ് / വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

 

Continue Reading

Trending