Connect with us

india

നമസ്‌കരിച്ചതിന് ലഖ്‌നൗ യൂനിവേഴ്‌സിറ്റിയിലെ 13 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്‌

Published

on

ലഖ്‌നൗ യൂണിവേഴ്സിറ്റിയിലെ ലാൽ ബറദാരി മസ്ജിദിൽ നമസ്കരിച്ചതിന് 13 മുസ്‌ലിം വിദ്യാർത്ഥികൾക്ക് നോട്ടീസ്. ഹസംഗഞ്ച് പൊലീസ് സ്റ്റേഷന്റെ ചാലാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നമസ്കാരം സർവകലാശാലാ ക്യാമ്പസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതായും ഭാവിയിൽ പൊതുസമാധാനം ഭംഗപ്പെടാനുള്ള സാധ്യത നിഷേധിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എല്ലാ 13 വിദ്യാർത്ഥികളോടും ഒരു വർഷത്തേക്ക് സമാധാനവും നിയമവും ക്രമവും പാലിക്കുമെന്ന് ഉറപ്പ് നൽകുന്നതിനായി ₹50,000യുടെ വ്യക്തിഗത ബോണ്ടും ₹50,000 വീതമുള്ള രണ്ട് ജാമ്യങ്ങളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രിം കോടതി നടപടിയെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലെയാണോയെന്ന ചോദ്യമുയര്‍ത്തി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രിം കോടതി നടപടിയെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ‘ലൈവ് ലോ’യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ‘എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും സുപ്രിം കോടതി ഒരു രാഷ്ട്രീയ യുദ്ധഭൂമിയാകും’, ‘എല്ലാ വിഷയവും സുപ്രിം കോടതിയിലെത്തുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ്’ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളെ തള്ളിക്കളയുന്നതാണെന്ന് ദവെ ചൂണ്ടിക്കാട്ടി.

പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിനായി സുപ്രിം കോടതിയെ നേരിട്ട് സമീപിക്കാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 32-നെ ഡോ. ബി.ആര്‍. അംബേദ്കര്‍ വിശേഷിപ്പിച്ചത് ഭരണഘടനയുടെ ‘ഹൃദയവും ആത്മാവും’ എന്നാണ്. വിദ്വേഷ പ്രസംഗം പോലുള്ള ഗൗരവകരമായ വിഷയങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുന്നത് ഈ ഭരണഘടനാ തത്വത്തിന് വിരുദ്ധമാണെന്നും ദവെ പറഞ്ഞു.

മിയ മുസ്‌ലിംകളെ ഉപദ്രവിക്കുമെന്നും അവരെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നും ഉള്‍പ്പെടെയുള്ള ഹിമന്തയുടെ പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും കോടതിയലക്ഷ്യവുമാണ്. ജഡ്ജിമാര്‍ക്ക് ഇത് കാണാനാകുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Continue Reading

india

‘ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ല’: NCERTക്കെതിരെ കേസെടുത്ത് സുപ്രീംകോടതി

ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: എട്ടാം ക്ലാസ്സിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിച്ചതില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുത്തു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വസ്തുതകള്‍ ഇല്ലാതെ ഇത്തരം ഗൗരവതരമായ ആരോപണങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജുഡീഷ്യറിക്കെതിരെ സമൂഹ മാധ്യമത്തിലും മറ്റും നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്നും കോടതി ചോദിച്ചു.

പാഠപുസ്തകങ്ങളെ ആധികാരികമായി കാണുന്ന കുട്ടികളില്‍, കോടതികള്‍ അഴിമതി നിറഞ്ഞതാണെന്ന ധാരണ വളര്‍ത്തുമെന്നും ഇത് നിയമവ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയം, ബിസിനസ്സ് തുടങ്ങിയ മറ്റ് മേഖലകളിലെ അഴിമതി പരാമര്‍ശിക്കാതെ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു.

എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ‘നമ്മുടെ സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന പാഠഭാഗത്താണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഴിമതിക്ക് പുറമെ, കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്.

Continue Reading

india

ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി സംഭാവന സ്വീകരിക്കുന്നു, എന്നാല്‍ ബീഫ് കഴിക്കുന്നവരെ ദേശവിരുദ്ധരാക്കി തല്ലിക്കൊല്ലും: പ്രിയങ്ക് ഖാര്‍ഗെ

ഇന്ത്യയിലെ പ്രമുഖ മാംസ കയറ്റുമതി ഗ്രൂപ്പായ അല്ലാനസണ്‍സില്‍ നിന്നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപി പണം സ്വീകരിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായ കമ്പനിയില്‍ നിന്ന് ബിജെപി 30 കോടി രൂപ സംഭാവന സ്വീകരിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ. ഇന്ത്യയിലെ പ്രമുഖ മാംസ കയറ്റുമതി ഗ്രൂപ്പായ അല്ലാനസണ്‍സില്‍ നിന്നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപി പണം സ്വീകരിച്ചത്.

ബീഫ് കഴിക്കുന്നവരെ ‘ദേശവിരുദ്ധര്‍’ എന്ന് വിളിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ബിജെപി, ബീഫ് വില്‍ക്കുന്ന കമ്പനികളില്‍ നിന്ന് കോടികള്‍ വാങ്ങുന്നത് എന്ത് ധാര്‍മ്മികതയാണെന്ന് ഖാര്‍ഗെ ചോദിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബീഫ് കഴിക്കുന്നതിന്റെ പേരില്‍ സാധാരണക്കാരെ തല്ലിക്കൊല്ലുന്ന സാഹചര്യം രാജ്യത്ത് നിലലില്‍ക്കുന്നുണ്ട്. എന്നാല്‍ അതേ ബീഫ് കച്ചവടത്തിലൂടെയുണ്ടാക്കിയ പണം സ്വീകരിക്കാന്‍ ബിജെപിക്ക് മടിയില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന് കീഴില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചെന്നും മാംസ വിപണി വന്‍തോതില്‍ വികസിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദു വികാരങ്ങളില്‍ ആര്‍എസ്എസിന് യഥാര്‍ത്ഥത്തില്‍ ആശങ്കയുണ്ടെങ്കില്‍, ബിജെപി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിക്കാനും ഈ ‘ബീഫ് പണം’ തിരികെ നല്‍കാന്‍ ആവശ്യപ്പെടാനും അവര്‍ തയ്യാറാകുമോ എന്നും പ്രിയങ്ക് ഖാര്‍ഗെ വെല്ലുവിളിച്ചു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം അല്ലാനസണ്‍സ് ഗ്രൂപ്പ് ബിജെപിക്ക് 30 കോടി രൂപ സംഭാവന നല്‍കിയതായാണ് റിപ്പോര്‍ട്ട്.

 

Continue Reading

Trending