Connect with us

india

ചര്‍ച്ചയ്ക്ക് ഡി.എം പോര, പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ വരണം; ഉറച്ച നിലപാടില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം കോക്ക്‌റോച്ച് ജനത പാര്‍ട്ടി ഭാരവാഹികള്‍ പൂര്‍ണ്ണമായും തള്ളി. തങ്ങളുടെ ആവശ്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അതിനാല്‍ ഒന്നുകില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അല്ലെങ്കില്‍ കാബിനറ്റ് റാങ്കുള്ള ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്ക്ക് വരണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി.

Published

on

കോക്ക്‌റോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭത്തിന് മുന്നില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സമരക്കാരുമായി സംസാരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനെ (ഡി.എം) ചര്‍ച്ചയ്ക്ക് അയക്കാമെന്ന് കേന്ദ്രം അറിയിച്ചതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം കോക്ക്‌റോച്ച് ജനത പാര്‍ട്ടി ഭാരവാഹികള്‍ പൂര്‍ണ്ണമായും തള്ളി. തങ്ങളുടെ ആവശ്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അതിനാല്‍ ഒന്നുകില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അല്ലെങ്കില്‍ കാബിനറ്റ് റാങ്കുള്ള ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്ക്ക് വരണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി.

ഉന്നതതലത്തില്‍ നിന്നുള്ള ഉറപ്പുകള്‍ ലഭിക്കാതെ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന.

 

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബ്രസീൽ ടീമിനെ തകർത്ത് ഇന്ത്യൻ ക്ലബ്ബിന് തുടർച്ചയായ രണ്ടാം ഗോഥിയ കപ്പ് കിരീടം

Published

on

ഗോഥെൻബർഗ്: ഇന്ത്യൻ യുവ ഫുട്ബോളിന്റെ കരുത്ത് ലോകവേദിയിൽ ഒരിക്കൽ കൂടി തെളിയിച്ച് മിനർവ അക്കാദമിയുടെ അണ്ടർ-12 ടീം. ആവേശം അന്ത്യനിമിഷം വരെ നീണ്ടുനിന്ന ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ആർ.എസ് സ്പോർട്സ് യെല്ലോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തി മിനർവ അക്കാദമി പ്രശസ്തമായ ഗോഥിയ കപ്പ് (Gothia Cup) കിരീടം നിലനിർത്തി. ഹെൽസിങ്കി കപ്പ് കിരീടം സ്വന്തമാക്കി ഒരാഴ്ച തികയുന്നതിന് മുൻപാണ് ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഈ അക്കാദമി യൂറോപ്യൻ മണ്ണിൽ മറ്റൊരു ചരിത്രനേട്ടം കൂടി കുറിച്ചത്.

കഴിഞ്ഞ വർഷത്തെ കിരീട നഷ്ടത്തിന്റെ കണക്കുതീർക്കലായിരുന്നു ഹെൽസിങ്കി കപ്പിലെ വിജയമെങ്കിൽ, തങ്ങൾ തന്നെയാണ് ലോകത്തെ ഏറ്റവും മികച്ചവരിലൊരാളെന്ന് തെളിയിക്കാനായിരുന്നു ഗോഥിയ കപ്പിൽ മിനർവ കുട്ടികൾ ബൂട്ട് കെട്ടിയത്. ലോകത്തെ പ്രമുഖ യുവ അക്കാദമികൾ മാറ്റുരച്ച ടൂർണമെന്റിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് മിനർവ കാഴ്ചവെച്ചത്.

മത്സരത്തിൽ കിപ്‌ഗെൻ താങ്‌സാങ്‌ലെനിലൂടെ മിനർവയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ബ്രസീലിയൻ ടീം ഒരു ഗോൾ മടക്കി കളി സമനിലയിലാക്കി. തുടർന്ന് ലഭിച്ച ഒരു ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് മേഖംഖ്രാവ് നോങ്‌ഗ്രെം മിനർവയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ പിറന്ന ഈ നിർണ്ണായക ഗോളിന്റെ ബലത്തിൽ ബ്രസീലിയൻ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ഇന്ത്യൻ ക്ലബ്ബ് തുടർച്ചയായ രണ്ടാം തവണയും ഗോഥിയ കപ്പിൽ മുത്തമിട്ടു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി യൂറോപ്പിലെ വമ്പൻ ടൂർണമെന്റുകളിൽ കളം നിറഞ്ഞു കളിക്കുന്ന മിനർവ അക്കാദമി, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി സുരക്ഷിതമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. യൂറോപ്പിന് പുറത്തുള്ള ഏറ്റവും മികച്ചതും ആദരിക്കപ്പെടുന്നതുമായ യൂത്ത് അക്കാദമികളിലൊന്നായി മിനർവ അക്കാദമി ഇതിനോടകം മാറിക്കഴിഞ്ഞു.

Advertisement
Continue Reading

india

ഇന്ത്യ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രശസ്തം’; എന്‍ടിഎയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് രാജ്യം ഇപ്പോള്‍ ലോകത്തിന് മുന്നില്‍ നാണംകെട്ടിരിക്കുകയാണെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

നാഷണല് ടെസ്റ്റിങ് ഏജന്സിയെ (NTA) മാത്രം പരീക്ഷകള് ഏല്പ്പിക്കുന്നതില് വലിയ ദുരൂഹതയുണ്ടെന്ന്  പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. പരീക്ഷാ നടത്തിപ്പിന്റെ പൂര്ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്ക്കാരിനാണെന്നും ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് പിന്നില് പ്രവര്ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില് സംഘടിപ്പിച്ച ഒരു പരിപാടിയില് വിദ്യാര്ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യപേപ്പര് ചോര്ച്ചയെത്തുടര്ന്ന് രാജ്യം ഇപ്പോള് ലോകത്തിന് മുന്നില് നാണംകെട്ടിരിക്കുകയാണെന്നും പ്രതികള്ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
ചോദ്യപേപ്പര് ചോര്ന്നെന്ന വാര്ത്തകള്ക്ക് പിന്നാലെ മാനസികമായി തകര്ന്ന് ജീവനൊടുക്കിയ വിദ്യാര്ത്ഥികളുടെ കുടുംബങ്ങള്ക്ക് കേന്ദ്ര സര്ക്കാര് അടിയന്തരമായി നഷ്ടപരിഹാരം നല്കണമെന്ന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന ക്രമക്കേടുകള്ക്കെതിരെ പോരാടാന് ഒത്തുചേര്ന്ന ഡെറാഡൂണിലെ വിദ്യാര്ത്ഥികള്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ വഴി എപ്പോഴും മഹാത്മാ ഗാന്ധിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വലിയ കഷ്ടതകള് അനുഭവിച്ചാണ് മാതാപിതാക്കള് തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത്. എന്നാല് ഈ കഷ്ടപ്പാടുകളെ കേന്ദ്ര സര്ക്കാര് പൂര്ണ്ണമായി അവഗണിക്കുകയാണ്. ഇന്ത്യയിലെ എല്ലാ മേഖലകളും കേന്ദ്രം സ്വകാര്യവല്ക്കരിച്ചു കഴിഞ്ഞു. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കള് തൊഴില്രഹിതരായി തുടരുകയാണ്. വെറും 6 ലക്ഷം തസ്തികകള്ക്കായി പരീക്ഷ എഴുതുന്നത് 9 കോടിയോളം ആളുകളാണ്. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ലക്ഷ്യത്തിലെത്തുന്ന വിദ്യാര്ത്ഥികള്ക്ക് മുന്നില് വലിയ വെല്ലുവിളികളാണ് ഈ സിസ്റ്റം ഉയര്ത്തുന്നത്.
വിദ്യാര്ത്ഥികളുടെ ശബ്ദം കേള്ക്കാന് കേന്ദ്ര സര്ക്കാര് തയാറാകണമെന്നും പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും രാഹുല് ആവശ്യപ്പെട്ടു. ജനങ്ങളുടെ ശബ്ദത്തെ പലപ്പോഴും അടിച്ചമര്ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവിലെ പരീക്ഷാ സിസ്റ്റത്തിലെ തകരാറുകള് പരിഹരിക്കാതെ ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് ശാശ്വത പരിഹാരം കാണാന് കഴിയില്ലെന്നും രാഹുല് ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്ക്കെതിരെ രാഹുല് ഗാന്ധി സജീവമായി രംഗത്തില്ലെന്ന വിമര്ശനങ്ങള് ശക്തമാകുന്നതിനിടെയാണ് ഡെറാഡൂണില് കേന്ദ്ര സര്ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്.
Continue Reading

india

മറുപടി നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്: വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ്

സോഷ്യല്‍ മീഡിയ വഴിയുള്ള ഏകപക്ഷീയമായ ആശയവിനിമയങ്ങള്‍ ഒരിക്കലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പകരമാകില്ല.’ – എഡിറ്റേഴ്‌സ് ഗില്‍ഡ്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൂട്ടി നിശ്ചയിക്കാത്ത വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം വിട്ടുനില്‍ക്കുന്നതിനെ ന്യായീകരിച്ച വിദേശകാര്യ മന്ത്രാലയത്തിന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ കടുത്ത വിമര്‍ശനം. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉന്നയിച്ച വാദങ്ങള്‍ അങ്ങേയറ്റം ബാലിശവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശന വേളയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പ്രധാനമന്ത്രി എന്തുകൊണ്ട് വാര്‍ത്താസമ്മേളനങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നരേന്ദ്ര മോദി ഒരു ‘പക്കാ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍’ ആണെന്നും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനാണ് അദ്ദേഹം താല്പര്യപ്പെടുന്നതെന്നുമാണ് മന്ത്രാലയ വക്താവ് വിശദീകരിച്ചത്.ഇന്ത്യയിലെ ഭൂരിഭാഗം വോട്ടര്‍മാരും ഗ്രാമീണരാണെന്നും അതിനാല്‍ മാധ്യമങ്ങള്‍ എന്ന ‘ഇടനിലക്കാര്‍’ വഴി അവരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ലെന്നുമുള്ള വിചിത്ര വാദവും ഉദ്യോഗസ്ഥന്‍ ഉയര്‍ത്തുകയുണ്ടായി. ഇത്തരം നേരിട്ടുള്ള സമ്പര്‍ക്കമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു മന്ത്രാലയത്തിന്റെ അവകാശവാദം.

എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സഞ്ജയ് കപൂര്‍, ജനറല്‍ സെക്രട്ടറി രാഘവന്‍ ശ്രീനിവാസന്‍, ട്രഷറര്‍ തെരേസ റഹ്മാന്‍ എന്നിവര്‍ സംയുക്തമായി ഒപ്പിട്ട പ്രസ്താവനയിലാണ് സംഘടന തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.

‘ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് സ്വതന്ത്ര മാധ്യമങ്ങളിലൂടെ ജനങ്ങളോട് മറുപടി പറയാന്‍ നിയമപരമായ ബാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള ഏകപക്ഷീയമായ ആശയവിനിമയങ്ങള്‍ ഒരിക്കലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പകരമാകില്ല.’ – എഡിറ്റേഴ്‌സ് ഗില്‍ഡ്

Advertisement

വിദേശകാര്യ മന്ത്രാലയത്തിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിയ ഗില്‍ഡ്, നഗര-ഗ്രാമ ഭേദമന്യേ ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഭരണാധികാരികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം ബാലിശമായ ന്യായീകരണങ്ങള്‍ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും ഗില്‍ഡ് മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. മുന്‍പ് മോദിയോട് ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ് ഈ വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയെ സ്വാഗതം ചെയ്തു. മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കടമയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രാജ്യത്തിനകത്തും രാഷ്ട്രീയ പ്രതിഷേധം ശക്തമാണ്. ഇത്തരം ന്യായീകരണങ്ങള്‍ ജനാധിപത്യപരമായി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചപ്പോള്‍, ഇന്ത്യന്‍ മാധ്യമങ്ങളെ രാജ്യാന്തര തലത്തില്‍ പരിഹാസ്യമാക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് വിമര്‍ശിച്ചു.മോദിയുടെ മെല്‍ബണ്‍ സന്ദര്‍ശനത്തിനിടെ നടന്ന പ്രവാസി സംഗമത്തെ ഓസ്‌ട്രേലിയന്‍ മാധ്യമമായ സ്‌കൈ ന്യൂസും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് നയതന്ത്രമല്ല, മറിച്ച് വെറും രാഷ്ട്രീയക്കളിയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. 2019-ല്‍ അമേരിക്കയില്‍ വച്ച് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായി മോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയോടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ ഉപമിച്ചത്. അന്ന് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെട്ടതിന് മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

 

Advertisement
Continue Reading

Trending