News
ട്രംപിന്റെ പതനം കാണും വരെ വിശ്രമമില്ല; അമേരിക്കയെ വിശ്വസിക്കരുതെന്ന് ചര്‍ച്ചാ സംഘത്തിന് ഇറാന്റെ കര്‍ശന മുന്നറിയിപ്പ്
വിദേശ ആധിപത്യം സ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഒരു നീക്കവും ഒരിക്കലും അംഗീകരിക്കില്ലെന്നും സാദേഗി വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനവിരുദ്ധവും ഏകപക്ഷീയവുമായ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍. ട്രംപിനെ രോഷാഗ്‌നിയില്‍ മുക്കിക്കളയുന്നത് വരെ തങ്ങള്‍ വിശ്രമിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ഉപദേഷ്ടാവ് അബ്ദുല്ല ഹാജി സാദേഗി ശക്തമായ മുന്നറിയിപ്പ് നല്‍കി. വാഷിങ്ടണിനെ നയിക്കുന്ന ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളാത്ത ശത്രുവായാണ് ഇറാന്‍ കാണുന്നത്. വിദേശ ആധിപത്യം സ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഒരു നീക്കവും ഒരിക്കലും അംഗീകരിക്കില്ലെന്നും സാദേഗി വ്യക്തമാക്കി. ട്രംപിന്റെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ അമേരിക്കയുമായുള്ള ഇടപാടുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഇറാന്റെ ചര്‍ച്ചാ സംഘത്തോട് ആവശ്യപ്പെട്ടു.
മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഉന്നതതല ചര്‍ച്ചകളില്‍ പുരോഗതി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഇറാന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്. ഉപരോധങ്ങളില്‍ ഇളവ് വരുത്തുന്നതിനും എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതിനും ഇരുപക്ഷവും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ നിര്‍മിത എണ്ണ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്ക്ക് യു.എസ് ട്രഷറി വകുപ്പ് 60 ദിവസത്തെ താല്‍കാലിക ലൈസന്‍സ് നല്‍കിയതോടെ ഹുര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം വീണ്ടും സജീവമായിട്ടുണ്ടെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ മുന്‍കാല വഞ്ചനകള്‍ കണക്കിലെടുത്ത് പൂര്‍ണ്ണ വിശ്വാസത്തിലെടുക്കാന്‍ ഇറാന്‍ തയ്യാറല്ല.
അതേസമയം, ചര്‍ച്ചകള്‍ ഒരു സുപ്രധാന കരാറിലേക്കുള്ള നല്ല തുടക്കമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇന്‍സ്‌പെക്ടര്‍മാരെ രാജ്യത്തേക്ക് തിരിച്ചുവരാന്‍ അനുവദിക്കാന്‍ ഇറാന്‍ സമ്മതിച്ചതായും, ഇത് വലിയൊരു നാഴികക്കല്ലാണെന്നും വാന്‍സ് അവകാശപ്പെട്ടു. എന്നാല്‍ അമേരിക്കയുടെ ഈ പ്രചാരണം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ രംഗത്തെത്തി. ഔദ്യോഗിക ആണവ ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി വ്യക്തമാക്കിയത്. ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കിടയിലും നയതന്ത്ര നീക്കങ്ങളുമായി ഇറാന്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നുമുണ്ട്. നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, അമേരിക്കയുടെ പിന്തുണയോടെ ദക്ഷിണ ലബനാനില്‍ നടത്തുന്ന സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ലബനാനിലെ സംഘര്‍ഷത്തില്‍ ഏകദേശം 1.38 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 4,106 പേര്‍ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
local
മലേഷ്യൻ കെഎംസിസി കോലാലമ്പൂർ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായി ഇസ്മായിൽ അരൂരിനെ തിരഞ്ഞെടുത്തു
മലേഷ്യൻ കെഎംസിസി{ കേരള മുസ്ലിം കൾച്ചറൽ സെന്റർ } 2026…2027 ലേക്കുള്ള പുതിയ കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി
സംഘടനയുടെ വളർച്ചയ്ക്കും ഭാവി പ്രവർത്തനങ്ങൾക്കും പുതിയ ഊർജ്ജം പകരുന്ന ഈ തെരഞ്ഞെടുപ്പ് ഇസ്മായിൽ അരുണേ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്
സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായും സോഷ്യൽ മീഡിയയിലെ മുസ്ലിംലീഗിന്റെ പ്രധാനപ്പെട്ട ശബ്ദവും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകിവരുന്ന ഇസ്മായിൽ അരൂരിനെ ഇതൊരു പൊൻതൂവൽ കൂടിയായി.
main stories
എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള്‍ മുന്നോട്ട്; ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ
ഈ പ്രതിഷേധം വളരുക തന്നെ ചെയ്യും. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്.
ജന്തര്‍ മന്തറില്‍ നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപുത്രിയിലേക്ക് മാറ്റിപിന്നാലെ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ. എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള്‍ പിന്നോട്ട് പോവരുത്. ഈ പ്രതിഷേധം വളരുക തന്നെ ചെയ്യും. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. എല്ലാവരും ജന്തര്‍ മന്തറിലേക്ക് വരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നമ്മുടെ സമരം ഇവിടെ നിന്ന് തുടരും.’ ജൂലൈ 20ന് നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ച് നടക്കുമെന്നും ദീപ്കെ അറിയിച്ചു.
അഭിജീത് സമരവേദിയില്‍ ഇല്ലാതിരുന്ന സമയമായിരുന്നു പൊലീസ് നടപടി ഉണ്ടായത്. പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അഭിജിത് ദീപ്കെ വീട്ടു തടങ്കലില്‍ എന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. താമസ സ്ഥലത്ത് പോലീസ് തടഞ്ഞു വെച്ചിരിക്കുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ സോനത്തിന്റെ അറസ്റ്റിന് ശേഷം ജന്തര്‍ മന്തറില്‍ തിരികെ എത്തിയ അഭിജീത് സമരം പുനരാരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം സോനം വാങ്ചുക്കിന് ചികിത്സ ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം പറയുന്നത്. കോടതി നിര്‍ദേശ പ്രകാരമായിരുന്നു സോനത്തിന് ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്.
ജന്തര്‍ മന്തറില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി ഉണ്ടായത്. സോനം വാങ്ചുക്ക് കസ്റ്റഡിയില്‍ ആയപ്പോള്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സേവനം ഇപ്പോള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്നവര്‍ ജന്തര്‍ മന്തര്‍ എത്രയും വേഗം ഒഴിയണമെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സമാധാനപരമായി എത്രയും വേഗം പിരിഞ്ഞു പോകണമെന്നാണ് ന്യൂ ഡല്‍ഹി ഡിസിപി അറിയിച്ചിരിക്കുന്നത്.
india
ഇന്ത്യ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രശസ്തം’; എന്‍ടിഎയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ചോദ്യപേപ്പര്‍ ചോര്ച്ചയെത്തുടര്ന്ന് രാജ്യം ഇപ്പോള് ലോകത്തിന് മുന്നില് നാണംകെട്ടിരിക്കുകയാണെന്നും പ്രതികള്ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
-
News3 days ago‘മുജ്തബ ഖമനയി 90 ശതമാനവും ഇല്ലാതായി’; യുഎസ് ആക്രമണത്തിന് പിന്നാലെ അവകാശവാദവുമായി ട്രംപ്
-
main stories2 days agoചേലക്കാട് ഉസ്താദ്: ഓര്‍മ്മകളില്‍ പെയ്യുന്ന സ്നേഹസുഗന്ധം
-
india2 days agoജീവന് വിലപ്പെട്ടത്! സോനം വാങ്ചുക്കിനെ ദിവസവും സര്ക്കാര് ഡോക്ടര്‍ പരിശോധിക്കണം; കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
-
kerala3 days agoകപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെച്ച് ടാറ്റാ ഗ്രൂപ്പ്; കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു; പ്രഖ്യാപനവുമായി വി.ഡി. സതീശന്
-
india2 days agoയുപിയില്‍ ദൈവത്തിന് ‘ഹെല്‍ത്ത് ചെക്കപ്പ് നടത്തി ഡോക്ടര്‍മാര്‍; പ്രതിഷ്ഠയെ സ്റ്റെതസ്കോപ്പ് വെച്ച് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
-
kerala2 days agoകാസർകോട് ജനറൽ ആശുപത്രിയിലെ കുട്ടിയുടെ മരണം: സമഗ്ര അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കണം:കല്ലട്ര മാഹിൻ എം.എൽ.എ
-
india1 day agoഉമര്‍ ഖാലിദിന്റെ തടവ് നെല്‍സണ്‍ മണ്ടേലയുടെ ജയില്‍വാസത്തിന് സമാനം: മോചനമാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനി
-
kerala1 day agoകോൺഗ്രസ് നേതാവിനെതിരെ വീണ്ടും അപകീർത്തികരമായ വീഡിയോ; വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ

