Connect with us

kerala

ചന്ദ്രികയുടെ പ്രത്യേക ലോകകപ്പ് പതിപ്പ് ‘ഫ്രീകിക്ക്’ സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

Published

on

കോഴിക്കോട്: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ നാലു നാൾ മാത്രം ബാക്കിനിൽക്കെ ലോകകപ്പിൻ്റെ സമ്പൂർണ്ണ വിശേഷങ്ങളുമായി ചന്ദ്രികയുടെ പ്രത്യേക ലോകകപ്പ് പതിപ്പ്-ഫ്രീകിക്ക് പ്രകാശീതമായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മുസ്‌ലിം പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയരക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനകർമം നിർവഹിച്ചത്.ലോകകപ്പ് വിശേഷങ്ങൾ എന്നും വായനാലോകത്തിന് മനോഹരമായി സമർപ്പിക്കാറുള്ള ചന്ദ്രികയുടെ കായിക പാരമ്പര്യം മഹത്തരമാണെന്ന് തങ്ങൾ പറഞ്ഞു. ഇത്തവണ കൂടുതൽ ടിമുകൾ ലോകകപ്പിനുണ്ട്. അതിനാൽ തന്നെ മൽസരങ്ങൾ ആവേശകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലിം ലിഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല അധ്യക്ഷനായിരുന്നു. പത്രാധിപർ കമാൽ വരദ്ദൂർ ആമുഖപ്രഭാഷണം നടത്തി. അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ കെ.എം സൽമാൻ, കോഴിക്കോട് റസി എഡിറ്റർ ലുക്മാൻ മമ്പാട്, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ, സിറാജ് എരഞ്ഞിക്കൽ തുടങ്ങിയവർ സംബന്ധിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സലിം കുമാര്‍ ഓര്‍മയായി

ചലച്ചിത്ര നടനും സംവിധായകനും ദേശീയ പുരസ്‌കാര നേട്ടത്തിന് ഉടമയുമായ സലിംകുമാര്‍ (56) അന്തരിച്ചു.

Published

on

കൊച്ചി: ചലച്ചിത്ര നടനും സംവിധായകനും ദേശീയ പുരസ്‌കാര നേട്ടത്തിന് ഉടമയുമായ സലിംകുമാര്‍ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റ്‌റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടന ത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013 ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായി. 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.

1969 ഒക്ടോബര്‍ 10ന് വടക്കന്‍ പറവൂരില്‍ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായാണ് ജനനം. ചിറ്റാട്ടുകര നോര്‍ത്ത് പറവൂരിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ നോര്‍ത്ത് പറവൂരിലെ ഗവണ്‍മെന്റ് ബോയ്സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കരയിലെ മൂത്ത കുന്നം ശ്രീ നാരായണ മംഗലം കോളേജില്‍ നിന്ന് പ്രീഡിഗ്രി വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍ തന്നെ ഗായകനാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മി മിക്രിയില്‍ ചേര്‍ന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ് ബിഎ ബിരുദം നേടിയത്. ഡിഗ്രിക്കു പഠിച്ചു കൊണ്ടിരിക്കവെ മൂന്ന് തവണ യൂണിവേഴ്സിറ്റിയുടെ മിമിക്രി കിരീടം നേടി. ബിരുദത്തിനു ശേഷം കലാഭവനില്‍ നിന്നാണ് കലാ ജീവിതം ആരംഭിക്കുന്നത്. നാടകത്തില്‍ നിന്നായിരുന്നു തുടക്കം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിലൂടെയാണ് സലിം കുമാറിന്റെ കരിയര്‍ ആരംഭിക്കുന്നത്. 1997 ല്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചി ത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ ചെറിയ റോളുകള്‍ ചെയ്തുവെങ്കിലും സലിം കുമാറിനെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത് സത്യമേവ ജയതേ എന്ന ചിത്രത്തിന് ശേഷമാണ്. ആ സിനിമയ്ക്ക് ശേഷമാണ് റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണം എന്ന ചിത്രം വന്നത്. ദിലീപിനൊപ്പമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തെങ്കാശിപ്പട്ടണത്തിന് ശേഷം പിന്നീട് സലിം കുമാറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ പറക്കും തളിക, മീശമാധവന്‍, മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍, സിഐഡി മൂസ, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, മായാവി തുടങ്ങി ഓരോ സിനിമകളിലൂടെയും സലിം കുമാര്‍ എന്ന നടന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനാവുകയായിരുന്നു.

പെരുമഴക്കാലം എന്ന ചിത്ര ൃത്തിലെ അഭിനയം നിരൂപക പ്രശംസ പിടിച്ചു പറ്റി. 2005ല്‍ പുറത്തിറങ്ങിയ അച്ഛന്‍ ഉറങ്ങാത്ത വീട്ടിലെ അച്ഛന്‍ വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും, ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് മികച്ച ദേശീയ നടനുള്ള അവാര്‍ഡും ലഭിച്ചു. ‘കമ്പാര്‍ട്ട്‌മെന്റ്‌റ്’, ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കെ. കുമാര്‍ ആകണം’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. കറുത്ത ജൂതന്‍ എന്ന സിനിമക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഈശ്വര വഴക്കില്ലല്ലോ എന്ന ഓര്‍മകുറിപ്പുകളും എഴുതിയിട്ടുണ്ട്. ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദവും നല്‍കി. ദിലീപ് ചിത്രമായ ഭ.ഭ.ബയിലാണ് സലിം കുമാര്‍ ഏറ്റവും ഒടുവിലായി വേഷമിട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം കരള്‍ മാറ്റിവയ്ക്കലിന് വിധേയനായിട്ടുണ്ട്. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.

 

Advertisement
Continue Reading

india

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ മഖ്ബറയില്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി ശബ്ദിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച വീഡിയോടൊപ്പം കുറിച്ചു.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ ജന്മദിനത്തില്‍ ചെന്നൈ വല്ലാജാ ജുമാ മസ്ജിദിലെ അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തു. ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി ശബ്ദിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച വീഡിയോടൊപ്പം കുറിച്ചു.

തമിഴ് ജനതയ്ക്കും ദ്രാവിഡ രാഷ്ട്രീയത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍ എന്നും അദ്ദേഹത്തെ ആദരവോടെയാണ് നെഞ്ചോട് ചേര്‍ത്തിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, തമിഴ്നാടിന്റെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ ചടങ്ങില്‍ പങ്കെടുത്തത് മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളവും തമിഴ്നാടും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ-സൗഹൃദ ബന്ധത്തിന്റെ തുടര്‍ച്ച കൂടിയായി ഈ സന്ദര്‍ഭത്തെ തങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മതേതരത്വവും പരസ്പര ബഹുമാനവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ നിലപാടുകള്‍ക്ക് ആശംസകളും നേരുന്നതായി അദ്ദേഹം വ്യക്തമാക്കി.

 

Advertisement
Continue Reading

kerala

അപകടത്തിൽപ്പെട്ട വഴിയാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്

അപകടത്തിൽപ്പെട്ട വഴിയാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്

Published

on

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഇന്ന് രാവിലെ 9 മണിയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി അഡ്വ. ടി.സിദ്ദിഖ്.

ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി പരിക്കേറ്റയാളെ ആശ്വസിപ്പിക്കുകയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

Continue Reading

Trending