Connect with us

india

സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം; സ്വന്തം സര്‍ക്കാരിനെ തള്ളി മുരളി മനോഹര്‍ ജോഷി, ബി.ജെ.പിയില്‍ ഭിന്നസ്വരം

രാജ്യത്തെ പരീക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികളുടെ ആശങ്കകളും ആവശ്യങ്ങളും തികച്ചും ന്യായമാണെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു.

Published

on

രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയം തുടരുമ്പോള്‍, ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നും സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പുറത്ത്. സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ കര്‍ഷന നിലപാടുകളെയും പൊലീസിന്റെ കടുത്ത നടപടികളെയും തള്ളിപ്പറഞ്ഞ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി മനോഹര്‍ ജോഷിയാണ് രംഗത്തെത്തിയത്. രാജ്യത്തെ പരീക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികളുടെ ആശങ്കകളും ആവശ്യങ്ങളും തികച്ചും ന്യായമാണെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവ വിദ്യാര്‍ഥികള്‍ ദിവസങ്ങളായി ഡല്‍ഹിയിലെ തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്ന കാഴ്ച അതീവ ഗൗരവമുള്ളതാണെന്ന് എക്‌സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നേരിടുന്ന ആശങ്കകളും ആശയക്കുഴപ്പങ്ങളും വച്ചുപുലര്‍ത്തുന്നത് യാഥാര്‍ത്ഥ്യബോധമുള്ളതുകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു.

യുവജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ അടിച്ചമര്‍ത്താനോ ക്രമസമാധാന പ്രശ്‌നമായി മാത്രം കണ്ട് അടിച്ചമര്‍ത്താനോ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ ജോഷി, ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന ക്രൂരമായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ചു. സമരം ചെയ്യുന്ന പെണ്‍കുട്ടികളെപ്പോലും ക്രൂരമായി മര്‍ദിച്ചൊതുക്കുന്നത് ‘വികസിത് ഭാരത്’ എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് ജനങ്ങളെ അകറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ ശ്രമിക്കാതെ ഏറെ സഹാനുഭൂതിയോടെ സമീപിക്കണമെന്നും, നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ അധികാരികള്‍ക്ക് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടതിലൂടെ സ്വന്തം സര്‍ക്കാരിന്റെ അനാസ്ഥ തന്നെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് തുറന്നുകാട്ടിയത്.

Advertisement

വിദ്യാര്‍ഥി സമരം ദേശീയ തലത്തില്‍ വന്‍ ശക്തിയാകുന്നതിനിടയില്‍, മുതിര്‍ന്ന നേതാവില്‍ നിന്നുതന്നെയുണ്ടായ ഈ തുറന്ന പ്രതികരണം ബി.ജെ.പിക്കുള്ളില്‍ കടുത്ത വിള്ളല്‍ വീണതിന്റെ തെളിവാണ്. സര്‍ക്കാരിന്റെ നിഷേധ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സമ്മര്‍ദ്ദം ശക്തമായതോടെ വിഷയം പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടപ്പാക്കാതെ കേന്ദ്രത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന അവസ്ഥയായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സമരം തകര്‍ക്കാന്‍ ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നു, ചര്‍ച്ചകള്‍ക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല: അഭിജിത് ദീപ്‌കെ

Published

on

ന്യൂഡല്ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്‌റോച്ച് ജനതാ പാര്ട്ടിയുടെ സമരം തകര്ക്കാന് ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നതായി അഭിജീത്ത് ദീപ്‌കെ. പോലീസിന്റെ മറവില് സമരത്തില് ഗുണ്ടകള് നുഴഞ്ഞു കയറുന്നു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.
ചര്ച്ചകള്ക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ലെന്നും അവര്ക്ക് ജന്തര് മന്തറിലേക്ക് വരാമെന്നും അഭിജിത്ത് ദീപ്‌കെ പറഞ്ഞു. പോലീസുകാര്ക്കൊപ്പം സംഘര്ഷത്തിന് പിന്നില് നുഴഞ്ഞുകയറ്റക്കാരാണെന്ന് അഭിജിത്ത് ആരോപിച്ചു. പ്രതിഷേധം അട്ടിമറിക്കാന് ശ്രമം നടക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്ക്കിടയിലേക്ക് ഗുണ്ടകളെ ഇറക്കിവിടുന്നു. ബിജെപി ഗുണ്ടകള് മനഃപൂര്വ്വം സംഘര്ഷം ഉണ്ടാക്കാന് ശ്രമിക്കുകയാണെന്ന് അഭിജിത്ത് ദീപ്‌കെ പറഞ്ഞു. കോക്‌റോച്ച് ജനതാ പാര്ട്ടിയുടെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക് കടന്നു. ഡല്ഹി ജന്തര്മന്തറിലെ സമരവേദി നിറഞ്ഞ് യുവാക്കള്. ജന്തര്മന്തര് ഉള്പ്പെടെയുള്ള പരിസരപ്രദേശങ്ങളില് ഇന്റര്നെറ്റ് സേവനം താല്ക്കാലികമായി നിര്ത്തിവെച്ചു.
സിജെപിയുടെ ആവശ്യങ്ങള് ഇതുവരെ കേന്ദ്രസര്ക്കാര് അംഗീകരിച്ചിട്ടില്ല. ചോദ്യപേപ്പര് ചോര്ച്ചയും , യുവാക്കള്ക്കെതിരായ പോലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോണ്ഗ്രസ് തീരുമാനം.
Continue Reading

india

സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് വിലക്ക്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പുനഃസ്ഥാപിച്ചു

കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ ആരോപിച്ചു.

Published

on

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ താല്‍ക്കാലികമായി വിലക്കിയ നടപടി വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ഇന്‍സ്റ്റഗ്രാമിലെ നിയന്ത്രണം വാര്‍ത്തയാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിന് തൊട്ടുപിന്നാലെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ ആരോപിച്ചു.

നിയമപരമായ ആവശ്യപ്പെടലിനെ തുടര്‍ന്നാണ് അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമാക്കാത്തതെന്ന സന്ദേശമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ആദ്യം കാണിച്ചിരുന്നത്. ഈ വിവരം അഭിജിത് ദീപ്‌കെ എക്‌സിലൂടെ (ട്വിറ്റര്‍) പുറത്തുവിട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഏതാനും മിനിറ്റുകള്‍ക്കകം വിലക്ക് പിന്‍വലിച്ച് അക്കൗണ്ട് പൂര്‍വ്വസ്ഥിതിയിലാക്കി.

പരീക്ഷാ തട്ടിപ്പുകള്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ സിജെപി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് തൊട്ടടുത്ത ദിവസമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിന് നേരെ നടപടിയുണ്ടായത്. വിദ്യാര്‍ത്ഥികളും യുവാക്കളും പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയിട്ടത്. മുമ്പ് സിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് നേരെയും സമാനമായ രീതിയില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

 

Advertisement
Continue Reading

india

പാര്‍ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് വിദ്യാര്‍ഥികളുടേത് കൂടിയാണ്: പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡല്ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ നയങ്ങള്ക്കെതിരെയും ഡല്ഹിയില് സമരം ചെയ്യുന്ന ‘കോക്ക്‌റോച്ച് ജനത പാര്ട്ടി’ വിദ്യാര്ഥികള്ക്ക് ശക്തമായ പിന്തുണയുമായി കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദ്യാര്ഥികളുടെ പാര്ലമെന്റ് മാര്ച്ചും പ്രതിഷേധങ്ങളും കേന്ദ്ര സര്ക്കാര് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്ത്താന് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് പ്രിയങ്ക രംഗത്തെത്തിയത്.
‘ഈ പാര്ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് ഈ രാജ്യത്തെ വിദ്യാര്ഥികളുടേത് കൂടിയാണ്,’ എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തകര്ത്ത പരീക്ഷാ തട്ടിപ്പുകളില് നടപടി ആവശ്യപ്പെട്ട് ജന്തര് മന്തറില് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്ഥികള്ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിനെ അവര് ശക്തമായി അപലപിച്ചു.
ചോദ്യപേപ്പര് ചോര്ച്ചയിലും അഴിമതിയിലും വലയുന്ന യുവാക്കളുടെ ശബ്ദം കേള്ക്കുന്നതിന് പകരം, അവരെ ലാത്തിയും നിരോധനാജ്ഞയും ഉപയോഗിച്ച് നേരിടാനാണ് ബി.ജെ.പി സര്ക്കാര് ശ്രമിക്കുന്നത്. പാര്ലമെന്റ് ഭരണാധികാരികളുടെ മാത്രം സ്വന്തമാണെന്ന ധാരണയിലാണ് കേന്ദ്രം പ്രവര്ത്തിക്കുന്നത്. രാജ്യത്തിന്റെ ഭാവിയായ വിദ്യാര്ഥികള്ക്ക് തങ്ങളുടെ അവകാശങ്ങള്ക്കായി അവിടെ ശബ്ദമുയര്ത്താന് പൂര്ണ്ണ അധികാരമുണ്ട്.
തൊഴിലില്ലായ്മയും പരീക്ഷാ അട്ടിമറികളും കാരണം ഉദ്യോഗാര്ത്ഥികള് തെരുവിലിറങ്ങുമ്പോള് സര്ക്കാര് പുലര്ത്തുന്ന നിശബ്ദത അവരുടെ കുറ്റസമ്മതമാണ്. തൊഴിലില്ലായ്മയെക്കുറിച്ചും വ്യാജ ബിരുദങ്ങളെക്കുറിച്ചുമുള്ള കോടതിയുടെ ചില പരാമര്ശങ്ങളെ പ്രതിരോധിച്ച്, യുവാക്കള് തങ്ങളെത്തന്നെ പരിഹാസരൂപേണ ‘കോക്ക്‌റോച്ചുകള്‘ (പാറ്റകള്) എന്ന് വിളിച്ച് രൂപീകരിച്ച കൂട്ടായ്മയാണ് ‘കോക്ക്‌റോച്ച് ജനത പാര്ട്ടി’. സിസ്റ്റത്തിലെ അഴിമതിക്കെതിരെ പ്രതികരിക്കാന് രൂപീകരിച്ച ഈ സോഷ്യല് മീഡിയ കൂട്ടായ്മ, നീറ്റ് പരീക്ഷാ വിവാദത്തോടെ തെരുവ് സമരത്തിലേക്ക് കടക്കുകയായിരുന്നു.
Continue Reading

Trending