Connect with us

Culture

മെസ്സി ഹാട്രിക്കില്‍ ബാര്‍സ കുതിക്കുന്നു, റയലിന് വീണ്ടും സമനിലക്കുരുക്ക്

Published

on

മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കുമായി മിന്നിയപ്പോള്‍ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ മൂന്നാം ജയം. എതിരില്ലാത്ത അഞ്ച് ഗോളിലാണ് ബാര്‍സ എസ്പാന്യോളിനെ തോല്‍പ്പിച്ചത്. അതേസമയം, തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സമനില വഴങ്ങേണ്ടി വന്നത് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തിരിച്ചടിയായി.

ലെവാന്റെക്കെതിരെ റയല്‍ മാഡ്രിഡ് 1-1 സമനില വഴങ്ങിയതിനു ശേഷമായിരുന്നു നൗകാംപില്‍ ബാര്‍സലോണയുടെ മത്സരം. സാന്റിയാഗോ ബര്‍ണേബുവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂകാ മോഡ്രിച്ച്, കാസമീറോ തുടങ്ങിയ പ്രമുഖരില്ലാതെയാണ് റയല്‍ കോച്ച് സിദാന്‍ ടീമിനെ ഒരുക്കിയത്. സീസണിലാദ്യമായി തിയോ ഹെര്‍ണാണ്ടസിനും മാര്‍കോസ് യോറന്റെക്കും സ്റ്റാര്‍ട്ടിങ് ഇലവനില്‍ അവസരം നല്‍കിയ സിദാന്‍ ഗരത് ബെയ്ല്‍, ഇസ്‌കോ, കാസമിറോ എന്നിവരെ ബെഞ്ചിലിരുത്തി.

4-1-5 ശൈലിയില്‍ കളിച്ച ലാവന്റെ പകുതി നിറഞ്ഞ സ്‌റ്റേഡിയത്തെ ഞെട്ടിച്ച് 12-ാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. വലതു ഭാഗത്തുനിന്ന് റയല്‍ ബോക്‌സിലേക്കെത്തിയ ഇവാന്‍ ലോപ്പസിന്റെ ത്രോ, റയല്‍ ഡിഫന്റര്‍ കാര്‍വഹാളിനെ കബളിപ്പിച്ച് ഇവി ലോപസ് വലയിലെത്തിക്കുകയായിരുന്നു. (0-1). 28-ാം മിനുട്ടില്‍ പരിക്കേറ്റ ബെന്‍സേമയെ തിരിച്ചുവിളിച്ച് സിദാന്‍ ഗരത് ബെയ്‌ലിനെ ഇറക്കി. 36-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡര്‍ ലാവെന്റെ കീപ്പര്‍ റൗള്‍ ഗോണ്‍സാലസ് തടഞ്ഞിട്ടെങ്കിലും റീബൗണ്ടില്‍ നിന്ന് വാസ്‌ക്വെസ് പന്ത് വലയിലാക്കി. (1-1). പതിവ് പ്രതിരോധ റോള്‍ വിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പൊസിഷനില്‍ കളിച്ച മാഴ്‌സലോ 89-ാം മിനുട്ടില്‍ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങി.

 

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മോശം പ്രകടനത്തിലെ നിരാശ തീര്‍ക്കുന്നതായിരുന്നു ലയണല്‍ മെസ്സിയുടെ ഹാട്രിക്. 26, 35, 67 മിനുട്ടുകളിലാണ് മെസ്സി ഗോളുകള്‍ നേടിയത്. ഓഫ്‌സൈഡ് പൊസിഷനില്‍ പന്ത് സ്വീകരിച്ച് നേടിയ ആദ്യ ഗോളിന് ഇവാന്‍ റാകിറ്റിച്ചും രണ്ടും മൂന്നും ഗോളുകള്‍ക്ക് ജോര്‍ദി ആല്‍ബയും വഴിയൊരുക്കി. 87-ാം മിനുട്ടില്‍ റാകിറ്റിച്ചിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് പിക്വെ ലീഡ് നാലാക്കിയപ്പോള്‍ 90-ാം മിനുട്ടില്‍ അരങ്ങേറ്റ താരം ഉസ്മാന്‍ ഡെംബലെയുടെ പാസില്‍ നിന്ന് ലൂയിസ് സുവാരസ് പട്ടിക പൂര്‍ത്തിയാക്കി.

 

ബൊറുഷ്യ ഡോട്മുണ്ടില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സയിലെത്തിയ ഉസ്മാന്‍ ഡെംബലെയെ 68-ാം മിനുട്ടില്‍ ഡെലഫുവിനെ പിന്‍വലിച്ചാണ് കോച്ച് കളത്തിലിറക്കിയത്. കളിയുടെ അവസാന ഘട്ടത്തില്‍ ആേ്രന്ദ ഗോമസിന്റെ പാസ് സ്വീകരിച്ച് കുതിച്ചുകയറിയ ഉസ്മാന്‍ ബോക്‌സില്‍ വെച്ച് പന്ത് ഗോളടിക്കാന്‍ പാകത്തില്‍ സുവാരസിന് നീട്ടുകയായിരുന്നു.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending