Connect with us

Culture

ബ്ലാക്ക് ആന്റ് വൈറ്റ് പൂരം; ഗോള്‍മഴ പെയ്‌തേക്കാം

Published

on

ഗോഹട്ടി/ മഡ്ഗാവ്: കാണാന്‍ മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്‍. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്‍ മഗ്ഡാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്‍ മാലിയും ഘാനയുമാണ് കളിക്കുന്നത്. മഡ്ഗാവില്‍ അമേരിക്കയും ഇംഗ്ലണ്ടും. രണ്ട് പോരാട്ടങ്ങളും കെങ്കേമമായിരിക്കും.

ആഫ്രിക്കന്‍ യുദ്ധം
ഗാബോണില്‍ മാസങ്ങള്‍ക്ക് മുമ്പൊരു ആഫ്രിക്കന്‍ പോരാട്ടമുണ്ടായിരുന്നു. അണ്ടര്‍-17 ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മാലിയും ഘാനയും മുഖാമുഖം. വന്‍കരയിലെ രണ്ട് പ്രബലര്‍ തമ്മിലുള്ള ആ അങ്കത്തില്‍ മാലി ഒരു ഗോളിന് ജയിക്കുന്നു. ആദ്യ പകുതിയില്‍ മുഹമ്മദ് സമാക്കറുടെ തലയില്‍ നിന്നും പിറന്ന ഗോളായിരുന്നു മാലിക്ക് കരുത്തായത്. അന്നത്തെ ആ പോരാട്ടത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഇന്ന് നടക്കാന്‍ പോവുന്നത്. രണ്ട് രാജ്യക്കാരും ഒരേ ശൈലിക്കാരാണ്. അതിവേഗമാണ് ഇരുവരുടെയും മുഖമുദ്ര. തളരാതെ അവസാനം വരെ പോരാടും. ഒരു താരത്തില്‍ കാര്യങ്ങള്‍ കേന്ദ്രീകരിക്കുന്നില്ല. ടീം ഗെയിമില്‍ വിശ്വാസം. ഇന്ത്യയില്‍ ആദ്യമായി കളിക്കുന്നവരാണ് ഇരുവരും. ഗ്രൂപ്പ് ഘട്ടത്തില്‍ മാലിക്കാര്‍ക്ക് ആദ്യ മല്‍സരത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ലാറ്റിനമേരിക്കക്കാരായ പരാഗ്വേക്ക് മുന്നില്‍ 2-3 ന്. എന്നാല്‍ അടുത്ത മല്‍സരത്തില്‍ യൂറോപ്പില്‍ നിന്നുമെത്തിയ തുര്‍ക്കിയെ മൂന്ന്് ഗോളിന് മറികടന്നു. ഗ്രൂപ്പിലെ അതിനിര്‍ണായക അവസാന മല്‍സരത്തിലാവട്ടെ ഓഷ്യാനക്കാരായ കിവീസിനെ 3-1ന് മറികടന്നു. ഇ മൂന്ന് മല്‍സരങ്ങളോടെ ഇന്ത്യന്‍ കാലാവസ്ഥയുമായി പരിചയപ്പെട്ട ടീം പ്രി ക്വാര്‍ട്ടറില്‍ കരുത്തരായ ഇറാഖിനെ 1-5 ന് തരിപ്പണമാക്കി കളഞ്ഞു.
ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യില്‍ നിന്നായിരുന്നു ഘാനയുടെ കുതിപ്പ്. ആദ്യ മല്‍സരത്തില്‍ കൊളംബിയക്കാരെ ഒരു ഗോളിന് തോല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടാം മല്‍സരത്തില്‍ അമേരിക്കക്ക് മുന്നില്‍ തല കുനിച്ചു. മൂന്നാം പോരാട്ടത്തിലാവട്ടെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ വെല്ലുവിളി സ്വീകരിച്ച ടീം ആദ്യാവസാനം അത്യാവേശ ഫുട്‌ബോളുമായി കളം നിറഞ്ഞു. ഇന്ത്യന്‍ വലയില്‍ നാല് തവണ പന്തെത്തി. പ്രി ക്വാര്‍ട്ടറില്‍ ശക്തമായ വെല്ലുവിളി ഘാനക്കുണ്ടായിരുന്നില്ല. സ്വന്തം വന്‍കരക്കാരായ നൈജറായിരുന്നു എതിരാളികള്‍. രണ്ട് ഗോളിന് വിജയിക്കുകയും ചെയ്തു.
ഇന്നത്തെ പ്ലാന്‍….? പരിശീലകര്‍ പക്ഷേ മനസ്സ് തുറക്കുന്നില്ല. പ്രതിരോധം ഭദ്രമാക്കി ആക്രമിക്കുക എന്നതാണ് പ്ലാന്‍. ഇത് വരെയുള്ള മല്‍സരങ്ങള്‍ മാനദണ്ഡമാക്കിയാല്‍ ഘാനക്കാണ് അല്‍പ്പം മുന്‍ത്തൂക്കം

India England Mexico Soccer Under 17 WCUPഇംഗ്ലീഷ് കുതിപ്പ്
മഡ്ഗാവില്‍ ഇംഗ്ലീഷ് കുതിപ്പ് തടയുക എന്നതാണ് അമേരിക്ക നേരിടുന്ന വെല്ലുവിളിി. പതിനൊന്ന് ഗോളുകളാണ് ആദ്യ ഘട്ടത്തില്‍ ഇംഗ്ലണ്ടുകാര്‍ നേടിയത്. ചിലിയെ നാല് ഗോളിന് തോല്‍പ്പിച്ചു. മെക്‌സിക്കോയെ 3-2ന് വീഴ്ത്തി. അവസാന പോരാട്ടത്തില്‍ ഇറാഖിനെ നാല് ഗോളിന് തകര്‍ത്തു. പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പക്ഷേ ജപ്പാന് മുന്നില്‍ അവര്‍ വിയര്‍ത്തു. മുന്‍നിരക്കാര്‍ തകര്‍ത്തു കളിച്ചിട്ടും ഗോള്‍ മാത്രം പിറന്നില്ല. അവസാനം ഷൂട്ടൗട്ട് ഭാഗ്യത്തിലാണ് ടീം കര കയറിയത്. അമേരിക്കയാവട്ടെ പതുക്കെ തുടങ്ങി ഇപ്പോള്‍ കത്തി കയറി വരുന്നവരാണ്. പ്രീ ക്വാര്‍ട്ടറില്‍ പരാഗ്വേയെ അഞ്ച് ഗോളിനാണ് അവര്‍ തരിപ്പണമാക്കിയത്. ഇന്ത്യയെ മൂന്ന് ഗോളിന് തകര്‍ത്താണ് അവര്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയത്. ഘാനക്കെതിരെ ഏക ഗോള്‍ ജയം. കൊളംബിയക്ക് മുന്നില്‍ പക്ഷേ അടിപതറി. സെമിയിലെത്തുക മാത്രമല്ല കപ്പ് സ്വന്തമാക്കുകയാണ് തന്റെ ടീമിന്റെ പ്ലാനെന്ന് ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കൂപ്പര്‍ വ്യക്തമാക്കുമ്പോള്‍ അമേരിക്കന്‍ പരിശീലകന്‍ അവകാശവാദങ്ങള്‍ക്കൊന്നുമില്ല.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending