Connect with us

Culture

മൃതദേഹങ്ങള്‍ അടക്കം ചെയ്യാനാവാതെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍

Published

on

കോക്‌സ്ബസാര്‍: മ്യാന്‍മര്‍ ഭരണ കൂടത്തിന്റേയും പട്ടാളത്തിന്റേയും വംശീയ അധിക്രമത്തിനിരയായി അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കു മുന്നില്‍ ജീവിതം പോലെ മരണവും വെല്ലുവിളി ഉയര്‍ത്തുന്നു.
ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലും അടക്കം ചെയ്യാനാവാത്ത നിസ്സഹായ അവസ്ഥയിലാണ് റോഹിന്‍ഗ്യകള്‍. ബംഗ്ലാദേശിലെ കോക്‌സ്ബസാറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിനു സമീപമുള്ള പ്രദേശങ്ങളില്‍ ഖബര്‍സ്ഥാനായി പ്രത്യേകം സ്ഥലം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊക്കെ മൃതദേഹം അടക്കം ചെയ്യുക എന്ന മാര്‍ഗമാണ് അഭയാര്‍ത്ഥികള്‍ക്കു മുന്നിലുള്ളത്.

ഒരേ ഖബറില്‍ തന്നെ മൂന്നും നാലും മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്യുന്നത്. ക്യാമ്പുകളില്‍ കണ്ട കാഴ്ച പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകനായ അഫ്രോസ് ജഹാന്‍ വിവരിക്കുന്നത് ഇങ്ങനെ. 18കാരനായ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി അമീര്‍ മിയ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ച തന്റെ വല്ല്യുപ്പയുടെ മൃതദേഹം അടക്കം ചെയ്യാനായി ആഴ്ചകള്‍ക്കു മുമ്പ് മൃതദേഹം അടക്കിയ അതേ ഖബര്‍ തന്നെ വീണ്ടും കുഴിച്ചാണ് ഖബറടക്കിയത്.

ഇതേ ഖബറില്‍ നേരത്തെ നാലു പേരെ അടക്കം ചെയ്തതായി അമീര്‍ പറയുന്നു. ഖബറുകള്‍ തിങ്ങി നിറഞ്ഞ അഭയാര്‍ത്ഥി പ്രദേശത്ത് പരസ്പരം മുളകൊണ്ട് വേലി കെട്ടിയാണ് തിരിച്ചിരിക്കുന്നത്. കോക്‌സ്ബസാറിനു സമീപമുള്ള കുതുപലാങ് ക്യാമ്പില്‍ ഇതിനേക്കാളും ദയനീയമായാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്.

ആഗസ്റ്റ് 25ന് മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കു നേരെയുണ്ടായ വംശീയ ശുദ്ധീകരണത്തോടെ അഭയാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തിയത്. പുതുതായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് എവിടെ പോകണമെന്നോ എന്തു ചെയ്യണമെന്നോ അറിയില്ല. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ടെന്റുകള്‍ക്കു മുന്നില്‍ പോലും മൃതദേഹങ്ങള്‍ ഖബറടക്കുന്ന കാഴ്ചയാണ് കുതുപലാങിലെന്ന് 16കാരനായ മുഹമ്മദ് ആലം പറയുന്നു.

നേരത്തെ ഖബര്‍സ്ഥാനായി ഉപയോഗിച്ചിരുന്ന പ്രദേശം ഈയിടെയുണ്ടായ മഴയില്‍ അതിന്റെ എല്ലാ ലക്ഷണങ്ങളും കഴുകിക്കളഞ്ഞതോടെ പുതുതായി എത്തിയ അഭയാര്‍ത്ഥികള്‍ ഇവിടെയും പുതിയ ടെന്റുകള്‍ സ്ഥാപിച്ചതായി ആലം പറയുന്നു.
കുതുപലാങിലെ രജിസ്‌ട്രേഡ് ക്യാമ്പില്‍ കഴിഞ്ഞ 26 വര്‍ഷമായി കഴിയുന്ന 42കാരന്‍ നൂര്‍ ഹുസൈന്‍ നിലവില്‍ ബംഗ്ലാദേശിലെ ഒരു സോപ്പ് കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കിലും ഇയാള്‍ക്കാണിപ്പോള്‍ ഇവിടെ ഖബര്‍ കുഴിക്കുന്ന ചുമതലയുള്ളത്. 1990ല്‍ സഹോദരനെ മ്യാന്‍മര്‍ സൈന്യം പിടിച്ചു കൊണ്ടു പോയി കൊന്നതിന് ശേഷം ഭാര്യയും മൂന്നു മക്കളുമായി ക്യാമ്പിലെത്തിയതാണ് നൂര്‍. ജയില്‍ പുള്ളികളെ പോലെയാണ് റോഹിന്‍ഗ്യകള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. സ്വാതന്ത്ര്യം ഉണ്ട് പക്ഷേ പുറത്ത് ജോലി ചെയ്യാനാവില്ല. മരിച്ചാല്‍ പോലും തങ്ങള്‍ക്ക് ആറടി മണ്ണ് ലഭിക്കില്ല ഇതാണ് സാഹചര്യം അദ്ദേഹം പറയുന്നു.

ഒരു ഖബര്‍ താന്‍ നാലു തവണയെങ്കിലും മൃതദേഹം അടക്കാനായി കുഴിക്കാറുണ്ടെന്ന് നൂര്‍ വ്യക്തമാക്കുന്നു. മരണം വരെ ക്യാമ്പില്‍ തുടരാനല്ലാതെ തിരിച്ചു പോക്ക് സാധ്യമല്ല. മരിച്ചാല്‍ ആരുടെ കൂടെയാണ് തന്നെ അടക്കം ചെയ്യുകയെന്നത് ഒരു നിശ്ചയവും ഇല്ല. 80കളില്‍ മ്യാന്‍മറില്‍ നിന്നും എത്തിയ അഭയാര്‍ത്ഥികള്‍ക്ക് അനുവദിച്ച സ്ഥലത്താണ് ഇപ്പോള്‍ തങ്ങള്‍ ഖബറടക്കുന്നത്. എല്ലാ ഖബറുകളിലും മൂന്നില്‍ കുടുതല്‍ മൃതദേഹങ്ങള്‍ അടക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം ഇനിയും ഒരു അഞ്ചു വര്‍ഷം തുടരുകയാണെങ്കില്‍ 10 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യേണ്ടി വരുമെന്ന് ക്യാമ്പിലെ അന്തേവാസിയായ നാസു മിയ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending