Culture
രണ്ടാം പരീക്ഷണം

സെഞ്ചൂറിയന്‍: കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കേപ്ടൗണ്‍ ടെസ്റ്റിന്റെ നിരാശ മറക്കാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ഇന്നിറങ്ങുന്നു. ആതിഥേയരെ എന്നും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള സെഞ്ചൂറിയനില്‍ വിരാത് കോലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം ചെറുതല്ല; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര വിജയം എന്ന സ്വപ്ന തുല്യമായ നേട്ടത്തിലേക്ക് കണ്ണെറിയണമെങ്കില് ഇവിടെ ജയം അനിവാര്യമാണ്; പരമ്പര നഷ്ടം എന്ന നാണക്കേട് ഒഴിവാക്കാന്‍ തോല്‍ക്കാതിരിക്കുകയെങ്കിലും വേണം.
ന്യൂലാന്റ്സില്‍ മൂന്നു ദിവസം മാത്രം കളി നടന്ന ഒന്നാം ടെസ്റ്റ് ഒരു സൂചകമായെടുക്കുകയാണെങ്കില്‍ സെഞ്ചൂറിയനില്‍ ഇന്ത്യ കളിക്കു മുമ്പേ തോറ്റു കഴിഞ്ഞു. ഡെയ്ല്‍ സ്റ്റെയ്നിന് രണ്ടാം ഇന്നിങ്സില്‍ ഒരു പന്തുപോലും എറിയാന്‍ കഴിയാതിരുന്നിട്ടും ഇന്ത്യയുടെ വിഖ്യാത ബാറ്റിങ് നിരയെ മുട്ടുകുത്തിച്ച് ആധികാരികമായാണ് ദക്ഷിണാഫ്രിക്ക ജയം പിടിച്ചെടുത്തത്. സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കക്ക് ആത്മവിശ്വാസം വര്‍ധിക്കാന്‍ അതിലേറെ കാരണങ്ങളുണ്ട്. ഇവിടെ കളിച്ച ഏഷ്യന്‍ ടീമുകളെല്ലാം ഒരിക്കലെങ്കിലും ഇന്നിങ്സിന് തോറ്റിട്ടുണ്ട് എന്നതു തന്നെ.
രണ്ടാം ടെസ്റ്റിന് ടീമിനെ ഒരുക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ ദക്ഷിണാഫ്രിക്കക്ക് ആശയക്കുഴപ്പം ഉണ്ടാകാനിടയുള്ളൂ. നാല് പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ആക്രമണത്തില്‍ സ്റ്റെയ്നിനു പകരം ആര് എന്നതില്‍ മാത്രം. ക്രിസ് മോറിസ്, ലുങ്കി എന്‍ഗിഡി, ആന്‍ഡല്‍ പെഹ്ലുഖ്വായോ, ഡുവാന്‍ ഒലിവര്‍ എന്നിവരില്‍ ആര്‍ക്കു വേണമെങ്കിലും നറുക്കുവീഴാം. കൡവാഴുക ബൗളര്‍മാരാവും എന്നതിനാല്‍ ബാറ്റിങിനെപ്പറ്റി അധികം ആലോചിക്കാനില്ല.
ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പേസര്‍മാരെല്ലാം മികച്ച ഫോമിലായിരുന്നു എന്നതിനാല്‍ വിരാത് കോലിക്ക് അതിനെപ്പറ്റി ചിന്തിക്കേണ്ടി വരില്ല. എന്നാല്‍, ബാറ്റിങില്‍ കുറച്ച് കണക്കുകൂട്ടല്‍ നടത്തേണ്ടി വരും. ഉപഭൂഖണ്ഡത്തിനു പുറത്ത് മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയതാണ് കേപ്ടൗണില്‍ ഇന്ത്യ തോല്ക്കാന് കാരണം എന്ന് കരുതുന്നവര്‍ കുറവല്ല. ചേതേശ്വര്‍ പുജാര, കോലി, രോഹിത് ശര്‍മ എന്നീ പ്രമുഖരടങ്ങുന്ന ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ ഇന്നുണ്ടായേക്കാം. ഇന്നലെ പത്രസമ്മേളനത്തില്‍ രഹാനെയെപ്പറ്റി കോലി കുറച്ചധികം സംസാരിച്ചത്, താരത്തിന് പ്ലെയിങ് ഇലവനില്‍ അവസരം ഉണ്ടാകും എന്നതിന്റെ സൂചനയായി കാണാം. പുജാരക്കു പുറമെ ലോകേഷ് രാഹുലിനെയും കളിപ്പിക്കണമെന്ന മുറവിളി ഉയരുന്നുണ്ട്.
സൂപ്പര്‍ പാര്‍ക്കില്‍ ദക്ഷിണാഫ്രിക്ക കളിച്ച 22 ടെസ്റ്റില്‍ 17-ലും അവര്‍ ജയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടും മാത്രമേ അവര്‍ ഇവിടെ തോറ്റിട്ടുള്ളൂ. വേഗതയും സ്വിങും പ്രദാനം ചെയ്യുന്ന പിച്ച് പേസര്‍മാരുടെ പറുദീസയാണ്. ഇന്ത്യ ഇവിടെ കളിച്ചത് ഒരിക്കല്‍ മാത്രമാണ്; അന്ന് സച്ചിന് സെഞ്ച്വറി നേടിയിട്ടും ഇന്നിങ്സിന് തോറ്റു.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health2 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി