Connect with us

Video Stories

പ്രേക്ഷക മനസ്സുകളില്‍ ഗോളടിച്ച് ക്യാപ്റ്റന്‍; ധൈര്യമായി ടിക്കറ്റെടുക്കാം

Published

on

അലിഹൈദര്‍

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്‌ബോളറുമായിരുന്ന വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്‍ ഒരുക്കിയ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന് നിറഞ്ഞ കയ്യടി. ഫുട്‌ബോള്‍ ഒരു വികാരമായി കൊണ്ട് നടന്ന സത്യന്റെ ജീവിതം അതേപടി സക്രീനില്‍ പകര്‍ത്തി പ്രജേഷ് സെന്‍ ഞെട്ടിച്ചുകളഞ്ഞു. പ്രണയം, മത്സരം, വാശി, പോരാട്ടം, വികാരം, സ്‌നേഹം, സന്തോഷം തുടങ്ങി എല്ലാ ചേരുവകളും ഇള്‍കൊള്ളിച്ച മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക്. കാല്‍പന്തുകളിയെ നെഞ്ചോടു ചേര്‍ത്ത സത്യന്‍ എന്ന പ്രതിഭയുടെ സംഭവ ബഹുലമായ ജീവിതം ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞു തീര്‍ക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് അതിമനോഹരമായി, വിജയകരമായി പ്രജേഷ് സെന്ന് ദൃശ്യവിഷ്‌ക്കരിച്ചു. പത്രപ്രവര്‍ത്തകനായ ജി. പ്രജേഷ്‌സെന്‍ അഞ്ച് വര്‍ഷം കൊണ്ട് റിസര്‍ച്ച് നടത്തിയാണ് വി.പി. സത്യന്റെ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

Image result for captain malayalam movie

സത്യനായി അഭിനയിച്ച ജയസൂര്യ ഒരിക്കല്‍ കൂടി മികവ് തെളിയിച്ചു. മൂന്നു ഗെറ്റപ്പുകളിലായി സത്യന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങള്‍ ജയസൂര്യ മനോഹരമാക്കി. വിപി സത്യന് പോലീസ് ടീമിലെക്കുള്ള സെലക്ഷന്‍ ലഭിക്കുന്നതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ സംഘര്‍ഷഭരിതവും ഉദ്യേഗജനകവുമായ ജീവിതമാണ് ചിത്രം തുറന്നു കാണിക്കുന്നത്. കേരള പൊലീസിന്റെ ഫുട്‌ബോള്‍ ടീമിലേക്ക് നാട്ടിന്‍പുറത്തുകാരനായ വി പി സത്യന്‍ എത്തുന്നതും രാജ്യത്തിന്റെ നായകനായി വളരുന്നുതുമെല്ലാം ആ ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. കാല്‍പന്ത് കളിയോടുള്ള സത്യന്റെ ഒടുങ്ങാത്ത അഭിനിവേശം ഒരോ രംഗങ്ങളിലും പ്രകടമാകുന്നുണ്ട്.

Related image

ഇന്ത്യയില്‍ ജനങ്ങളും ഭരണകൂടവും ക്രിക്കറ്റിനെ ആവോളം നെഞ്ചിലേറ്റുമ്പോളും ഫുട്‌ബോളിനോടുള്ള അവഗണനപലകുറിയായി ചിത്രം വരച്ചു കാട്ടുന്നു. ഇന്ത്യന്‍ ക്യാപ്റ്റനായിട്ട് പോലും ആരും അറിയില്ലെന്ന ഭാര്യയുടെ തമാശയും സത്യനോട് പേനവാങ്ങി രവിശാസ്ത്രയോട് ഓട്ടോഗ്രാഫ് വാങ്ങുന്ന പെണ്‍കുട്ടികളുമെല്ലാം സത്യന്‍ നേരിട്ട അവഗണന തുറന്ന് കാട്ടുന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച ഒരു കളിക്കാരന്റെ, ഒരു അച്ഛന്റെ, ഒരു ഭര്‍ത്താവിന്റെ കഥ ഭാവപകര്‍ച്ചകളില്ലാതെ ജയസൂര്യ മനോഹമാക്കി. പരിക്ക് സത്യനെ വിടാതെ പിന്തുടരുമ്പോഴും വേദന കടിച്ചമര്‍ത്തി അയാള്‍ കളിക്കളത്തിലിറങ്ങി ടീമിനെ നയിച്ചു വിജയയങ്ങള്‍ സമ്മാനിച്ചു. എല്ലാവരും കളിക്കരുതെന്നും വിശ്രമിക്കണമെന്നും പറയുമ്പോഴും എനിക്ക് കളിക്കണമെന്ന് അലറിക്കൊണ്ട് കളിക്കളത്തില്‍ ഇന്ദ്രജാലം തീര്‍ത്ത, തോല്‍വികളിലും വിഷാദങ്ങളിലും കളിയെ കൈവിടാതെ ഹൃദയത്തില്‍ കൊണ്ടുനടന്ന കളിക്കാരനുള്ള സമര്‍പ്പണം തന്നെയാണ് ‘ക്യാപറ്റന്‍’

Image result for captain malayalam movie

വി പി സത്യന്റെ ഭാര്യ അനിതയുടെ വേഷത്തില്‍ എത്തിയ അനു സിത്താരയും ആ കഥാപാത്രത്തോട് സത്യസന്ധത പുലര്‍ത്തുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സത്യന് താങ്ങായി നില്‍ക്കുന്ന അനിത മികവാര്‍ന്ന അഭിനയമാണ് കാഴ്ച്ച വെക്കുന്നത്. ഫിറ്റല്ലെന്ന് പറഞ്ഞ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സിയില്‍ നിന്നും ടീമില്‍ നിന്നും പുറന്തള്ളപ്പെട്ടതിന് ശേഷം ഒറ്റപ്പെട്ട് സമനില തെറ്റിയവനെ പോലെ ജീവിക്കുന്ന ഭര്‍ത്താവിനെ ചേര്‍ത്തുപിടിക്കുന്നുണ്ട് അനിത. വൈകാരികതയ്ക്ക് അത്രമേല്‍ പ്രാധാന്യമുള്ള ക്യാപ്റ്റന്റെ ജീവിതം തുടര്‍ച്ച നഷ്ടപ്പെടാതെ ഒരു വിങ്ങലായി പ്രേക്ഷകന്‍ അനുഭവിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുന്നു. അത് കൊണ്ട് തന്നെ ഒരിറ്റ് കണ്ണുനനയാതെ ഈ ചിത്രം കണ്ടുതീര്‍ക്കാനാവില്ല.

സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ, ജനാര്‍ദ്ധനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധീഖ് വീണ്ടും അല്‍ഭുതപ്പെടുത്തി. സസ്പന്‍സായി കടന്നു വന്ന മമ്മൂട്ടിയുടെ ഗസ്റ്റ് റോളും ചിത്രത്തിന് മാറ്റ്കൂട്ടി. ചിത്രവുമായി ഇഴചേരും വിധത്തില്‍ ഗോപി സുന്ദര്‍ സംഗീതവിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. റോബി വര്‍ഗ്ഗീസ് രാജിന്റെ ഛായാഗ്രഹണവും ബിജിത് ബാലയുടെ എഡിറ്റിംഗും അഭിനന്ദനം അര്‍ഹിക്കുന്നു. ഏതായാലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നഷ്ടവസന്തം,  2006 ജൂലായ് 18ന് ചെന്നൈയിലെ പല്ലാവരം റെയില്‍വെസ്‌റ്റേഷനില്‍വെച്ച് മരണം ചുവപ്പുകൊടി കാണിച്ച വി.പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപറ്റന് ധൈര്യമായി ടിക്കറ്റെടുക്കാം.

 

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending