Connect with us

Video Stories

പൊതുഗതാഗതം കൂടുതല്‍ ഫലവത്താക്കുന്നു; ഹാഫിലാത്ത് സേവനം ബസ്സുകളിലും

Published

on

 

അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഹാഫിലാത്ത് കാര്‍ഡ് സേവനം ഇനി പൊതുഗതാഗതമായ ബസ്സുകളിലും ലഭ്യമാകുമെന്ന് ഗതാഗത വിഭാഗം വ്യക്തമാക്കി. തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തുന്ന 50 ബസ്സുകളില്‍ ഇതിനാ വശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
യാത്രാദൂരം കണക്കാക്കിയ ഹാഫിലാത്ത് കാര്‍ഡുകളില്‍നിന്നും മെഷീനുകള്‍ നിരക്ക് ഈടാക്കും. പുതിയ സംവിധാനം സജ്ജീകരിക്കുക വഴി യാത്രക്കാര്‍ക്ക് സമയ ലാഭം ഉണ്ടാകുകയും പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയും ചെയ്യും. ആട്ടോമാറ്റിക് പെയ്‌മെന്റ് സംവിധാനം അല്‍ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലെ ബസ്സുകളി ലും ഇതിനകം ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അബുദാബി എമിറേറ്റിലെ മുഴുവന്‍ ബസ്സുകളിലും കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും.
പൊതുഗതാഗത സംവിധാനം കൂടുതല്‍ ഫലപ്രദമായതോടെ ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നഗരത്തിലും പുറത്തും ബസ്സ് യാത്ര ഉപയോഗപ്പെടുത്തുന്നത്. പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലേക്കും മിനുട്ടുകള്‍ വ്യത്യാസത്തില്‍ സര്‍വ്വീസ് നടത്തുന്നതുകൊണ്ട് യഥാസമയം എവിടെയും എത്തിച്ചേരാനാകുമെന്ന് യാത്രക്കാര്‍ പറയുന്നു.
അതിനിടെ 55വയസ്സ് കഴിഞ്ഞവര്‍ക്കുള്ള സൗജന്യയാത്രാ സൗകര്യം നിരവധി പ്രവാസികളാണ് പ്രയോജനപ്പെടുത്തുന്നത്. അബുദാബി ഗതാഗത വിഭാഗമാണ് 55 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും സൗജന്യ ബസ്സ് യാത്ര സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എമിറേറ്റ്‌സ് തിരിച്ചറിയല്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിച്ചാണ് സൗജന്യയാത്രാ കാര്‍ഡ് കരസ്ഥമാക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭ്യമാകുന്നത്.
ജോലിസ്ഥലത്തേക്കും തിരിച്ചും പോയിവരുന്നതിനും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നതിനും ലഭിച്ച വലിയ അനുഗ്രഹമായാണ് പുതിയ സൗകര്യം വിലയിരുത്തപ്പെടുന്നത്.
സ്വന്തമായി വാഹനവും ഡ്രൈവിംഗ് ലൈസന്‍സും ഇല്ലാത്തവര്‍ക്കമും ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്കുമാണ് സൗജന്യയാത്ര കൂടുതല്‍ ഗുണകരമായിട്ടുള്ളത്.
ദിനംപ്രതി ബസ്സ് ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തിക പ്രയാസവും ബുദ്ധിമുട്ടും നേരിടുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വലിയ അനുഗ്രഹമാണ് ഇതിലൂടെ സമ്മാനിക്കുന്നത്.
നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുഗതാഗത സംവിധാനമായ ബസ്സ് സേവനം വിപുലീകരിക്കുകയും പൊതു ജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ മുസഫ വ്യവസായ നഗരി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ബനിയാസ്, ഷഹാമ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സൗജന്യ യാത്ര ഗുണകരമായതായി പറയുന്നു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending