Connect with us

More

കോഴിക്കോടിന്റെ തിളക്കമായി അഞ്ജലിയും ശാഹിദും

Published

on

കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോഴിക്കോടിന്റെ അഭിമാനമായി അഞ്ജലിയും ശാഹിദ് തിരുവള്ളൂരും. ഇന്നലെ പുറത്തുവന്ന സിവില്‍സര്‍വീസ് ഫലത്തില്‍ 26-ാം റാങ്ക് നേടിയാണ് അഞ്ജലി ജില്ലയുടെ അഭിമാനമുയര്‍ത്തിയത്. ബേപ്പൂര്‍ സ്വദേശിനിയായ അഞ്ജലി ഇപ്പോള്‍ ബാംഗ്ലൂരിലാണ് താമസം. ബേപ്പൂര്‍ തമ്പിറോഡിലെ ചിത്രാഞ്ജലിയില്‍ കാലിക്കറ്റ് ഡവലപ്മെന്റ് അതോറിറ്റിയില്‍ നിന്നു അക്കൗണ്ടന്റ് ഓഫീസറായി വിരമിച്ച കെ.പി സുരേന്ദ്രനാഥ്, ദേവി ദമ്പതികളുടെ മകളാണ് അഞ്ജലി. തിരുവനന്തപുരം എന്‍ലൈറ്റിലാണ് പരീക്ഷക്കായി പരിശീലനം നേടിയത്. എന്‍.ഐ.ടിയില്‍ നിന്ന് ഇലക്ട്രോണിക്സില്‍ ബിരുദം നേടിയ അഞ്ജലി ബാംഗ്ലൂരില്‍ ഡെലയോപ് ഡിസൈന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥയായി സേവനം നടത്തുകയാണ്. റാങ്ക് കിട്ടിയ സന്തോഷത്തില്‍ ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വടകര തിരുവള്ളൂര്‍ സ്വദേശി ശാഹിദ് ടി. കോമത്ത് 693-ാം റാങ്ക് നേടിയാണ് ജില്ലയുടെ അഭിമാനമായി മാറിയത്. മുസ്ലിം ലീഗ് നേതാവ് പി.കെ.കെ.ബാവ നേതൃത്വം നല്‍കുന്ന കാപ്പാട് ഖാളി കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമിയിലെ ഹസനി ബിരുധം നേടിയ ശാഹിദ്, അബ്ദുറഹിമാന്‍ മുസ്്ലിയാരുടെയും സുലൈഖയുടെയും മകനാണ്. ഭാര്യ ഷഹന ഷെറിന്‍.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ ഷാഹിദ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സിവില്‍ സര്‍വീസിന് പരിശീലനത്തിലായിരുന്നു. എം.എസ്.എഫ് സംസ്ഥാന കമ്മറ്റി നടത്തിയിരുന്ന ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് പ്രോജക്ടിലൂടെ ഐ.എ.എസ് പഠനം തുടങ്ങിയ ശാഹിദ് നേരത്തെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ശാഹിദ് 650-ാം റാങ്ക് കരസ്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ എം.എസ്.എഫിന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പോടെയായിരുന്നു പരിശീലനം.

“ചന്ദ്രിക” ലേഖകനായിരുന്ന ശാഹിദ് കോഴിക്കോടും ഡല്‍ഹിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ കോച്ചിങ് സെന്റര്‍, ഹൈദരാബാദ് മൗലാന അബ്ദുല്‍ കലാം ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്സിറ്റി, ഡല്‍ഹിയിലെ ജാമിയ മില്ലിയ എന്നീ സ്ഥാപനങ്ങളിലാണ് പരിശീലനം നേടിയത്.

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending