Sports
കുബിലാസിന്റെ പെറു

ലാറ്റിനമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ മനസ്സിലേക്ക് ഓടിവരുന്ന രണ്ട് രാജ്യങ്ങള്‍ ബ്രസീലും അര്‍ജന്റീനയുമാണ്. ഇവര്‍ കഴിഞ്ഞാല്‍ ഉറുഗ്വേയും പിന്നെ ചിലിയും. അതും കഴിഞ്ഞാല്‍ കൊളംബിയ… പക്ഷേ ഫിഫയുടെ റാങ്കിംഗ് പട്ടിക നോക്കു-ലോക ഫുട്‌ബോള്‍ രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്തൊരു ലാറ്റിനമേരിക്കന്‍ ശക്തിയുണ്ട്-പെറു. നിലവിലെ റാങ്കിംഗില്‍ നമ്പര്‍ വണ്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയാണ്. 2-ബ്രസീല്‍,3-ബെല്‍ജിയം, 4-പോര്‍ച്ചുഗല്‍, 5-അര്‍ജന്റീന, 6-സ്വിറ്റ്‌സര്‍ലാന്‍ഡ്, 7-ഫ്രാന്‍സ്, 8-സ്‌പെയിന്‍, 9-ചിലി, 10-പോളണ്ട്, 11-പെറു……… ഇത് കഴിഞ്ഞ മാത്രമേ ഇംഗ്ലണ്ടിനും ഉറുഗ്വേക്കും ഇറ്റലിക്കുമെല്ലാം സ്ഥാനമുള്ളു.
കൊമ്പന്മാരുടെ ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പിനെത്തുക എന്നത് ചില്ലറ കാര്യമല്ല. ആകെ പത്ത് രാജ്യങ്ങളേ വന്‍കരയിലുള്ളു. പക്ഷേ എല്ലാവരും ഒന്നിനൊന്ന് ശക്തരാണ് കാല്‍പ്പന്ത് ലോകത്ത്. 1930 ല്‍ ഉറുഗ്വേ ജേതാക്കളായ കന്നി ലോകകപ്പില്‍ പന്ത് തട്ടിയവരാണ് പെറു. ഇതുള്‍പ്പെടെ നാല് ലോകകപ്പിന്റെ പാരമ്പര്യം. പക്ഷേ 1970 ലും 78 ലും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കളിച്ച ടീമിന് 1982 ലെ ലോകകപ്പിന് ശേഷം വലിയ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് വേദിയിലേക്ക് പെറുവിനെ തിരിച്ചു കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് റെക്കാര്‍ഡോ ഗാര്‍സിയ എന്ന പരിശീലകനാണ്. 2015 ലാണ് പെറുവിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അര്‍ജന്റീനക്കാരനായ ഗാര്‍സിയയെ ദേശീയ ടീമിന്റെ ചുമതലയേല്‍പ്പിച്ചത്. അതിന് ശേഷം കണ്ടത് സ്ഥിരതയുള്ള പ്രകടനങ്ങളായിരുന്നു. ബ്രസീല്‍, അര്‍ജന്റീന എന്നിവര്‍ക്കെതിര പോലും ആധികാരികമായി കളിച്ചു. അവസാന യോഗ്യതാ പോരാട്ടത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്ന ഘട്ടത്തില്‍ ക്വിറ്റയില്‍ ഇക്വഡോറിനെ വീഴ്ത്തിയതോടെയാണ് റഷ്യന്‍ ടിക്കറ്റ് എന്ന വലിയ സ്വപ്‌നത്തിന്റെ പ്ലേ ഓഫ് ടിക്കറ്റ് നേടിയത്. ലാറ്റിനമേരിക്കയിലെ അഞ്ചാമന്മാര്‍ ഓഷ്യാനയിലെ ജേതാക്കളുമായി പ്ലേ ഓഫ് കളിക്കണമെന്നിരിക്കെ ആ പോരാട്ടത്തില്‍ ടീമിന് നിര്‍ണായക വിജയഗോള്‍ സമ്മാനിച്ച ജെഫേഴ്‌സണ്‍ ഫെര്‍ഫാനാണ് ടീമിന്റെ സൂപ്പര്‍ സ്റ്റാര്‍. വയസ്സ് 33 ആയി ജെഫേഴ്‌സണ്. പക്ഷേ നിര്‍ണായക ഘട്ടത്തില്‍ ടീമിനെ തുണക്കുന്ന ഗോളുകളെല്ലാം നേടിയത് ഈ വെറ്ററന്‍ സ്‌ട്രൈക്കറാണ്. പെഡ്രോ ഗലാസി, ജോസ് കാര്‍വാലോ, ആല്‍ബെര്‍ട്ടോ റോഡ്രിഗസ്, എഡില്‍സണ്‍ ഫ്‌ളോറെ തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍. 16 ന് ഡെന്മാര്‍ക്കുമായാണ് പെറുവിന്റെ ആദ്യ മല്‍സരം. മോര്‍ദോവിയ അറീനയിലെ ഈ മല്‍സരമാണ് ടീമിന് പ്രധാനം. 21 ന് ഫ്രാന്‍സിനെയും 26ന് ഓസ്‌ട്രേലിയയെും ടീം നേരിടും. ടിയോഫിലോ കുബിലാസ് എന്ന വിഖ്യാതനായ താരമാണ് പെറുവിന്റെ ഫുട്‌ബോള്‍ മുഖം. 1970 ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ മിന്നിത്തിളങ്ങിയ മുന്‍നിരക്കാരനായ കുബിലാസ് ആ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫുട്‌ബോള്‍ രാജാവ് പെലെ ആ ലോകകപ്പിന് ശേഷം പറഞ്ഞത് എനിക്ക് ശക്തനായൊരു പിന്‍ഗാമിയുണ്ടായിരിക്കുന്നു-അവനാണ് ടിയോഫിലോ കുബിലാസ് എന്നാണ്. 70 ലെ ലോകകപ്പില്‍ പെറു നാല് മല്‍സരങ്ങള്‍ കളിച്ചിരുന്നു. എല്ലാ മല്‍സരത്തിലും കുബിലാസ് ഗോളും നേടി. മൊറോക്കെക്കെതിരായ മല്‍സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ അദ്ദേഹത്തിന്റെ ചാമ്പ്യന്‍ഷിപ്പ് ഗോള്‍ സമ്പാദ്യം അഞ്ചായി ഉയര്‍ന്നിരുന്നു. ആ ലോകകപ്പില്‍ ബള്‍ഗേറിയക്കെതിരായ മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ പെറു രണ്ട് ഗോളിന് പിറകിലായിരുന്നു. രണ്ടാം പകുതിയില്‍ കുബിലാസ് മിന്നിയപ്പോള്‍ 3-2ന് ടീം മല്‍സരം ജയിച്ചു. ഈ മല്‍സരത്തലേന്നായിരുന്നു പെറുവില്‍ വന്‍ ഭൂചലനമുണ്ടായത്. ഉദ്ദേശം അമ്പതിനായിരത്തോളം പേര്‍ അന്ന് മരണപ്പെട്ടു. കരഞ്ഞിരുന്ന രാജ്യത്തിന് പക്ഷേ ആ ലോകകപ്പ് ജയം വലിയ ആശ്വാസമായിരുന്നെന്ന് പിന്നിട് കുബിലാസ് എഴുതിയിരുന്നു. അന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടം പെലെയുടെ ബ്രസിലുമായിട്ടായിരുന്നു. തോല്‍ക്കാനായിരുന്നു വിധി. പക്ഷേ കുബിലാസിനെ തേടി വലിയ ബഹുമതി ആ ലോകകപ്പിന് ശേഷം വന്നു. ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ രാജാവ് പെലെയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു-1974 ലെ ലോകകപ്പില്‍ താങ്കള്‍ കളിക്കുമോയെന്ന്. ഇല്ല എന്ന് മറുപടി നല്‍കിയ പെലെ ഉടന്‍ പറഞ്ഞു എനിക്ക് പകരം എന്റെ പിന്‍ഗാമി കുബിലാസ് ലോകകപ്പിനുണ്ടാവുമെന്ന്. പക്ഷേ 74 െലെ ലോകകപ്പിന് പെറു യോഗ്യത നേടിയില്ല. പെലെയുടെ പിന്‍ഗാമി അങ്ങനെ വിസ്മൃതിയിലായി. 82 ലായിരുന്നു പിന്നെ പെറുവിനെ ലോകം കണ്ടത്. അതിന് ശേഷം വീണ്ടും ദീര്‍ഘാവധി. ഇപ്പോള്‍ റഷ്യയില്‍. കുബിലാസിന്റെ പിന്‍ഗാമികള്‍ക്ക് കാര്യങ്ങള്‍ പക്ഷേ എളുപ്പമല്ല.
Cricket
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.
53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.
Cricket
ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ദില്ല, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത്, ഡല്‍ഹി ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇര ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ഇംപാക്റ്റ് സബ്‌സ്: സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, ദസുന്‍ ഷനക.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍.
ഇംപാക്റ്റ് സബ്‌സ്: ത്രിപുരാണ വിജയ്, മാധവ് തിവാരി, കരുണ് നായര്‍, സെദിഖുള്ള അടല്‍, ദുഷ്മന്ത ചമീര.
11 കളിയില്‍ 13 പോയന്റുളള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒറ്റജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. പിന്നാലെയെത്തുന്നവരും അപകടകാരികള്‍. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, അഭിഷേക് പോറല്‍, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരിലാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ. കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡല്‍ഹിയുടെ 203 റണ്‍സ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.
india
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം

അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.
മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല.
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്.
കൊല്‍ക്കത്തയില്‍ നടന്ന സീസണ്‍ ഓപ്പണറില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജയം തുടരാന്‍ ബെംഗളൂരുവും കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമിയില്‍ മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india2 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു