Connect with us

Sports

പാനമ മര്‍ദനത്തിലും ഇംഗ്ലണ്ടിന് ആപല്‍സൂചനകളുണ്ട്

Published

on

ഇംഗ്ലണ്ട് 6 പാനമ 1

 

പാനമക്കെതിരെ ഇംഗ്ലണ്ട് 61 വിജയം നേടിയതോടെ നാളെയാരംഭിക്കുന്ന ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടത്തിന്റെ വീറുംവാശിയും ഒന്നുകൂടി ഉയര്‍ന്നിരിക്കുന്നു. ടുണീഷ്യ, പാനമ എന്നീ ദുര്‍ബലരെ മികച്ച തോതില്‍ കീഴടക്കിയ ഇംഗ്ലണ്ടും ബെല്‍ജിയവും തുല്യപോയിന്റുകളോടെ, തുല്യ ഗോള്‍വ്യത്യാസത്തോടെ ഗ്രൂപ്പ് എഫില്‍ ആദ്യരണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അടുത്ത വ്യാഴാഴ്ച പരസ്പരം മത്സരിക്കുമ്പോഴാണ് ഇരുടീമുകള്‍ക്കും ലോകകപ്പ് തുടങ്ങുന്നതു തന്നെ.

ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തുകയും പാനമ ഹതാശരായി നില്‍ക്കുകയും ചെയ്ത വിരസമായൊരു കളിയായാണ് ഇന്നത്തെ മത്സരം എനിക്ക് അനുഭവപ്പെട്ടത്. എതിരാളികള്‍ ദുര്‍ബലരാണെന്ന് അറിയാമായിരുന്നിട്ടു കൂടി, സ്റ്റാര്‍ട്ടിങ് ഇലവനിലും ഫോര്‍മേഷനിലും കാര്യമായ മാറ്റം ഇംഗ്ലീഷ് കോച്ച് ഗാരി സൗത്ത്‌ഗേറ്റ് വരുത്താതിരുന്നതാണ് എനിക്ക് അത്ഭുതമായത്. ആദ്യമത്സരത്തില്‍ ടുണീഷ്യയുണ്ടാക്കിയ ബുദ്ധിമുട്ടുകളുടെ ഓര്‍മയും ബെല്‍ജിയത്തിനെതിരെ ആദ്യപകുതിയില്‍ പാനമ നടത്തിയ ചെറുത്തുനില്‍പ്പും സൗത്ത്‌ഗേറ്റിനെ കരുതലോടെയുള്ള നീക്കത്തിന് പ്രേരിപ്പിച്ചിരിക്കണം. അമേരിക്കയെ പിന്തള്ളി ലോകകപ്പിനെത്തിയ പാനമയാകട്ടെ, കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തി.

എല്ലാ മേഖലയിലും ഇംഗ്ലണ്ടിന് സര്‍വാധിപത്യമുണ്ടായിരുന്നെങ്കിലും, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് സ്‌കോറിങ് റെക്കോര്‍ഡായ ആറു ഗോള്‍ അടിച്ചിട്ടും ഓപണ്‍ പ്ലേയിലൂടെ ഗോളടിക്കാന്‍ അവര്‍ വിഷമിച്ചതാണ് എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരുകാര്യം. ജെസ്സി ലിങ്ഗാര്‍ഡ് ബോക്‌സിനു പുറത്തുനിന്ന് തൊടുത്തുവിട്ട് മഴവില്ലുപോലെ വലയിലേക്ക് വളഞ്ഞിറങ്ങിയ ആ ലോങ് റേഞ്ചര്‍ മാത്രമേ ആകര്‍ഷകമായിരുന്നുള്ളൂ. സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍, ഹാരി കെയ്‌നിന്റെ രണ്ട് പെനാല്‍ട്ടി ഗോളുകള്‍, ഡിഫഌനിലൂടെ വലയില്‍ കയറിയ ഹാട്രിക് ഗോള്‍, ജോണ്‍സിന്റെ രണ്ടാം ഗോള്‍ എല്ലാം ഒരു വകയായിരുന്നു. ആദ്യ ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടലില്‍ നിന്നുമാറി പാനമക്കാര്‍ മൈതാനമധ്യത്ത് കളി മെനഞ്ഞുവരുന്നതിനിടെ 22ാം മിനുട്ടില്‍ റഫറി ഇംഗ്ലണ്ടിന് അനുവദിച്ച പെനാല്‍ട്ടി ഒരു കടന്ന കയ്യായിരുന്നു. പാനമ ഡിഫന്ററുടേത് കുറ്റമറ്റ മാര്‍ക്കിങ് ആയിരുന്നു. അതിനിടയിലുണ്ടായ ശരീരസ്പര്‍ശം പരമാവധി മുതലെടുക്കാന്‍ ലിങ്ഗാര്‍ഡിന് കഴിഞ്ഞു. കോച്ചിങ് ക്ലാസുകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ റഫറിയെ സ്വാധീനിക്കാന്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഏതായാലും ഹാരി കെയ്‌നിന് ടോപ് സ്‌കോററാവാനുള്ള വഴിയൊരുക്കി അത്. ഫെലിപ് ബലോയ് പാനമയുടെ ചരിത്രത്തിലെ ആദ്യ ഗോളടിച്ച് റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.

ചെറുപ്പക്കാരുടെ കൂട്ടമായിട്ടും ഇംഗ്ലണ്ട് കളിക്കാര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിയുടെ വേഗത കൂട്ടുന്നതും കുറക്കുന്നതും കാണാന്‍ കൗതുകമുണ്ട്. തുടക്കത്തിലേ ആധിപത്യമുണ്ടായിരുന്നതിനാല്‍ ഇന്നവര്‍ക്ക് ടെന്‍ഷനില്ലാതെ കളിക്കാന്‍ പറ്റി. പക്ഷേ, ശരാശരിക്കാരായ പ്രതിരോധത്തിനെ പോലും മറികടന്ന് ബോക്‌സില്‍ കളിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അതിന്റെ പ്രശ്‌നം അവര്‍ അനുഭവിക്കുക അടുത്ത മത്സരത്തിലായിരിക്കുമെന്ന് തോന്നുന്നു.

ഗ്രൂപ്പ് എഫില്‍ ഇന്നലെ നടന്ന ബെല്‍ജിയം ടുണീഷ്യ മത്സരത്തെപ്പറ്റി ഞാന്‍ എഴുതിയിരുന്നില്ല. ഏകപക്ഷീയമായ ആ കളി ലുകാകുവിന്റെയും ഹസാര്‍ഡിന്റെയും ഇരട്ട ഗോളുകള്‍ക്കൊപ്പം ഓര്‍ക്കപ്പെടുക റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴിലുള്ള ബെല്‍ജിയത്തിന്റെ ടീം വര്‍ക്കിന്റെ പേരില്‍ക്കൂടി ആയിരിക്കും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കളിക്കുന്ന മികച്ച താരങ്ങളെ മാര്‍ട്ടിന്‍സ് എത്ര മനോഹരമായാണ് ഒരുമിപ്പിക്കുന്നത് എന്ന് നോക്കുക. രണ്ടുദിവസം മുമ്പ് വായിച്ച അദ്ദേഹത്തിന്റെ ഒരു പ്രസ്താവന, ലുകാകുവിനെ ലോകകപ്പ് ടോപ് സ്‌കോററാക്കുകയല്ല തന്റെ ടീമിന്റെ ലക്ഷ്യം എന്നായിരുന്നു. ഇന്നലെ പെനാല്‍ട്ടിയിലൂടെ ഹസാര്‍ഡ് ആദ്യ ഗോള്‍ നേടിയപ്പോള്‍ ലുകാകുവിന്റെ ആഘോഷം ശ്രദ്ധിച്ചവര്‍ക്കറിയാം ഒരു ടീമെന്ന നിലയില്‍ അവര്‍ എത്രമാത്രം സെറ്റാണെന്ന്. മാത്രമല്ല, ഹാട്രിക്കിന്റെ വക്കില്‍ നില്‍ക്കെയാണ് ലുകാകുവിനെ 59ാം മിനുട്ടിലും ഹസാര്‍ഡിനെ 68ാം മിനുട്ടിലും കോച്ച് പിന്‍വലിച്ചത്. അതാ കളിക്കാരില്‍ എന്തെങ്കിലും നിരാശ ഉണ്ടാക്കിയതായി തോന്നിയതേയില്ല.

ഏതായാലും അവസാന റൗണ്ടില്‍ നിര്‍ണായകമായ നിരവധി മത്സരങ്ങളി പ്രാധാന്യമുള്ള ഇംഗ്ലണ്ട് ബെല്‍ജിയം കളി കൂടി ഉള്‍പ്പെടുകയാണ്. ബെല്‍ജിയം ജയിച്ചാലേ അവര്‍ക്ക് ഗ്രൂപ്പില്‍ ഒന്നാമതാവാനും അടുത്ത ഗ്രൂപ്പിലെ കരുത്തരില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ രക്ഷപ്പെടാനും കഴിയുകയുള്ളൂ. മാര്‍ട്ടിനസിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രാക്ടീസ് മത്സരമോ പരീക്ഷണമോ ആകില്ലെന്നാണ് കരുതുന്നത്; എച്ച് ഗ്രൂപ്പില്‍ കൊളംബിയ ഒന്നാം സ്ഥാനക്കാരാവാന്‍ സാധ്യതയുണ്ടെങ്കില്‍.

പോര്‍ച്ചുഗല്‍ ഇറാന്‍, സ്‌പെയിന്‍ മൊറോക്കോ, ഡെന്‍മാര്‍ക്ക് ഫ്രാന്‍സ്, നൈജീരിയ അര്‍ജന്റീന, ഐസ്ലാന്റ് ക്രൊയേഷ്യ, മെക്‌സിക്കോ സ്വീഡന്‍, സെര്‍ബിയ ബ്രസീല്‍… അടുത്ത ഒരാഴ്ച ലോകകപ്പ് പൊടിപാറും

india

ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

Published

on

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Continue Reading

Cricket

ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്

നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി

Published

on

20 ദിവസത്തോളം നീണ്ടുനിന്ന അസാധാരണമായ നീണ്ട ഇടവേളയ്ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഫീല്‍ഡിലേക്ക് മടങ്ങിയെത്തുമ്പേള്‍ ലഖ്നൗവില്‍ അക്ഷരാര്‍ത്ഥത്തില്‍ നഷ്ടപ്പെടാനോ ജയിക്കാനോ ഒന്നുമില്ലാത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്നു. ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നേക്കാം, എന്നാല്‍ ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള അവരുടെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്, അത് പിന്നീട് ഫൈനലിലേക്ക് അവര്‍ക്ക് അനുകൂലമായ വഴി നല്‍കും.

നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി, എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒരു പോയിന്റ് മാത്രം പിന്നിലാണ്. ലഖ്നൗവില്‍ നടന്ന മത്സരത്തിന്റെ തലേന്ന് എല്‍എസ്ജിയോട് തോറ്റത് ആര്‍സിബിക്ക് ആ ഒന്നാം സ്ഥാനം നേടാനുള്ള അവസരം നല്‍കുന്നു. ബംഗളൂരുവിലെ തുടര്‍ച്ചയായ മഴ ഭീഷണിയെ തുടര്‍ന്നാണ് ഈ മത്സരത്തിന് പകരം വേദിയായി ലഖ്നൗ തിരഞ്ഞെടുത്തത്.

RCB സാധ്യതയുള്ള XII: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍, രജത് പതിദാര്‍ (c), ജിതേഷ് ശര്‍മ്മ (WK), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം, യാഷ് ദയാല്‍, സുയാഷ് ശര്‍മ്മ

SRH സാധ്യതയുള്ള XII: അഥര്‍വ ടൈഡെ, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (WK), ഹെന്റിച്ച് ക്ലാസന്‍, കമിന്ദു മെന്‍ഡിസ്, അനികേത് വര്‍മ, നിതീഷ് റെഡ്ഡി, പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ജേക്കബ് ബെഥേല്‍, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രജത് പതിദാര്‍(സി), ജിതേഷ് ശര്‍മ(ഡബ്ല്യു), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ബ്ലെസിംഗ് മുസാറബാനി, യാഷ് ദയാല്‍, സുയാഷ് ശര്‍മ, റാസിഖ് ദാരഗേന്‍, മനോജ്ഹി സ്വാലിപ്, മനോജ്ലിപ് സലാം. ഉപ്പ്, മോഹിത് രതി, സ്വസ്തിക ചിക്കര, അഭിനന്ദന്‍ സിംഗ്, ജോഷ് ഹാസില്‍വുഡ്, നുവാന്‍ തുഷാര

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍(ഡബ്ല്യു), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍, അനികേത് വര്‍മ, കമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ്(സി), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ സിംഗ് മലിംഗ, മുഹമ്മദ് ഷമി, അഥര്‍വ ടൈഡെ, സച്ചിന്‍ ബേബിഹര്‍, സച്ചിന്‍ ബേബിഹര്‍. ഉനദ്കട്ട്, ട്രാവിസ് ഹെഡ്, വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, സ്മരണ്‍ രവിചന്ദ്രന്‍

Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

Trending