Culture
അര്‍ജന്റീനക്ക് വിധിദിനം; മെസിക്ക് പ്രതീക്ഷ നല്‍കി സൂപ്പര്‍ താരങ്ങള്‍

മോസ്‌ക്കോ: സെന്‍ര് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം മുന്നിലുള്ള ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ വന്‍ ഫോമില്‍ കളിക്കുന്ന മൂസയുടെ നൈജീരിയക്കാരാണ് അവരുടെ പ്രതിയോഗികള്‍. രാത്രി വൈകി വൈകിയെത്തുന്ന് മല്‍സരഫലമായിരിക്കും ലോകകപ്പിലെ അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക.
ഇതേ സമയത് നടക്കുന്ന ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സരവും അര്‍ജന്റീനയുടെ ഭാവിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്നും ക്രോട്ടുകാര്‍ മാത്രമാണ് ഇതിനകം രണ്ടാം ഘട്ടം ഉറപ്പാക്കിയത്. ബാക്കി മൂന്ന് ടീമുകള്‍ക്കും ഇന്ന് സാധ്യത നിലനില്‍ക്കുന്നു. മൂന്ന് പോയന്റുമായി രണ്ടാമതാണ് നൈജീരിയ. ഒരു പോയിന്റ് വീതം നേടി അര്‍ജന്റീനയും ഐസ്‌ലാന്‍ഡും പിറകിലും. അതിനാല്‍ തന്നെ നൈജീരിയെ തോല്‍പ്പിച്ചാലും ഐസ്‌ലാന്‍ഡിനോട് ക്രൊയേഷ്യ തോല്‍ക്കുന്നതോ സമനിലയിലാവുന്നതോ അര്‍ജന്റീനയുടെ പ്രീ കോര്‍ട്ടര്‍ പ്രവേശനത്തെ തടയിടുന്നതാവും.
ജനപ്രിയ ടീമാണ് മെസിയുടെ സംഘം. പക്ഷേ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും അമ്പേ നിരാശപ്പെടുത്തി. പുറത്തേക്കുളള വഴിയില്‍ നില്‍ക്കുന്ന സംഘത്തിന് പ്രതീക്ഷയുടെ കിരണം നല്‍കിയവര്‍ നൈജീരിയിക്കാരാണ്. കഴിഞ്ഞ മല്‍സരത്തില്‍ രണ്ട് ഗോളിന് നൈജീരിയക്കാര്‍ ഐസ് ലാന്‍ഡിനെ പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പ് ചിത്രത്തില്‍ അര്‍ജന്റീന തിരിച്ചുവന്നത്. എന്നാല്‍ ഇന്ന് അര്‍ജന്റീനക്ക് അത്ര എളുപ്പം തോല്‍പ്പിക്കാന്‍ കഴിയുന്നവരാവില്ല നൈജീരിയ. അഹമ്മദ് മൂസ എന്ന മുന്‍നിരക്കാരന്റെ ഇരട്ട ഗോളില്‍ ഐസ്‌ലാന്‍ഡിനെതിരെ വിജയം നേടി സാധ്യതകള്‍ സജീവമാക്കിയ ആഫ്രിക്കന്‍ ടീം വിജയം മാത്രമാണ് ഇന്ന് ലക്ഷ്യമിടുന്നത്. ജയിച്ചാല്‍ അവര്‍ക്ക് ക്രൊയേഷ്യക്കൊപ്പം അടുത്ത റൗണ്ടില്‍ കളിക്കാം. സമനിലയാണെങ്കില്‍ പോലും സാധ്യതകളുണ്ട്. അര്‍ജന്റീനക്ക് പക്ഷേ വലിയ മാര്‍ജിനിലെ വിജയം മാത്രമാണ് രക്ഷ.
അതേസമയം അര്‍ജന്റീനയുടെ ഭാഗത്തു വരുന്ന വാര്‍ത്തകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. സമ്മര്‍ദ്ദത്തില്‍ മുങ്ങി നില്‍ക്കുന്ന ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി സാക്ഷാല്‍ ഡിഗോ മറഡോണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ലിയോ , എനിക്ക് നിന്നോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അര്‍ജന്റീനയുടെ അവസ്ഥയ്ക്ക് നീ കാരണക്കാരനല്ല എന്ന് നിന്നോട് പറയണം എനിക്ക്. ഒരിക്കലും നീയല്ല അതിന് കാരണക്കാരന്‍. ഞാന്‍ നിന്നെ എന്നും സ്നേഹിക്കുന്നു. എന്നും ബഹുമാനിക്കുന്നു ‘ എന്നു പറഞ്ഞുകൊണ്ട് മറഡോണയാണ് താരത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മറഡോണ ഇക്കാര്യം വ്യക്തമാക്കിയത്. 2010 ലോകകപ്പില്‍ താന്‍ പരിശീലകമായിരിക്കെ മെസ്സി അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്നും മറഡോണ പറഞ്ഞു.
ഒരു കളിമാത്രം ബാക്കിയുള്ളപ്പോള്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് അര്‍ജന്റീനയെ കാണുന്നതില്‍ എനിക്കു നിരാശയുണ്ട്. പക്ഷേ, എനിക്കിപ്പോഴും അര്‍ജന്റീനയില്‍ പ്രതീക്ഷയുണ്ട്. ലോകകപ്പിലെ അര്‍ജന്റീന തിരിച്ചുവന്ന ചരിത്രം ഓര്‍മിപ്പിച്ചു മറഡോണ ശുഭിപ്രതീക്ഷ നല്‍കി. 1982ലും 1990ലും ഇതായിരുന്നു അവസ്ഥ. കഷ്ടപ്പെട്ടാണു ഗ്രൂപ്പ് ഘട്ടം കടന്നത്. ഇതില്‍ 1982ല്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. 1990ല്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഞങ്ങള്‍ ഫൈനല്‍ വരെയെത്തി. എത്ര മോശം സാഹചര്യത്തെയും അതിജീവിക്കാനും വിജയം കണ്ടെത്താനുമുള്ള മിടുക്ക് അര്‍ജന്റീനക്കാരുടെ രക്തത്തിലുണ്ട്. അതവര്‍ കളത്തില്‍ നടപ്പാക്കിയാല്‍ മതിയെന്നും മറഡോണ പറഞ്ഞു.
മറഡോണയെ കൂടാതെ നിരവധി പ്രമുഖ താരങ്ങള്‍ ഇതിനകം അര്‍ജന്റീന് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്. മെസിയില്‍ മാത്രം സമ്മര്‍ദ്ദം നല്‍കിയുള്ള കളി ടീം ഒഴിവാക്കണം എന്ന അഭിപ്രായമാണ് പലരും പറഞ്ഞത്. അതിനിടെ ക്രൊയേഷ്യയോടേറ്റ തോല്‍വിക്ക് കാരണം ടീമില്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തി.
“The whole team is frustrated, not just Leo Messi. We can’t put all this on Leo”@Mascherano ahead of #NGAARG pic.twitter.com/9yyJ766arz
— FIFA World Cup
(@FIFAWorldCup) June 26, 2018
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനത്തില്‍ മെസി നിരാശനാണെങ്കിലും നിലവില്‍ അദ്ദേഹത്തിന് ഒരു കുഴപ്പമൊന്നുമില്ലെന്ന് അര്‍ജന്റിന മിഡ്ഫീല്‍ഡറും അടുത്ത സുഹൃത്തുമായ ഹവിയര്‍ മഷരാനോ പറഞ്ഞു. ടീമില്‍ കോച്ചുമായി താരങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നത് വെറും ഭാവനാസൃഷ്ടിയാണെന്നും. നൈജീരിയക്കെതിരായ മത്സരത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാന്‍ മെസ്സി തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും മഷരാനോ വ്യക്തമാക്കി. ആദ്യ രണ്ട് കളികളില്‍ നിന്നു വ്യത്യസ്തമായൊരു ചിത്രം ലോകത്തെ കാണിക്കാനാണ് മെസ്സി ശ്രമിക്കുന്നതെന്നും ഇതിന് ടീം ഒന്നിച്ചു നിന്നു പൊരുതണമെന്നും മഷരാനോ പറഞ്ഞു.
ഇത് വരെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനയുടെ സമ്പാദ്യം. നാല് ഗോളുകള്‍ വഴങ്ങുകയും ചെയ്തിരിക്കുന്നു. നൈജീരിയയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തപക്ഷം ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സര ഫലവും അര്‍ജന്റീനയെ ബാധിക്കും. ടീമിലെ പ്രശ്‌നങ്ങളാണ് മെസിക്കും സംഘത്തിനും വലിയ തലവേദന. കോച് ഹോര്‍ഹെ സാംപോളിക്കെതിരെയാണ് എല്ലാവരും. അദ്ദേഹത്തിന്റെ നയങ്ങളോട് സമരസപ്പെടാന്‍ കഴിയാത്ത തരത്തിലാണ് പല താരങ്ങളും. . ഇന്ന് എന്ത് മാറ്റമാണ് അദ്ദേഹം കൊണ്ട് വരുക എന്ന് വ്യക്തമല്ല. പക്ഷേ ഒന്നുണ്ട്-അര്‍ജന്റീന ക്വാളിഫൈ ചെയ്യാത്തപക്ഷം സാംപോളിയുടെ തൊപ്പി തെറിക്കും. ജന്മദിനമാഘോഷിച്ച മെസിയുടെ ഫോമും നിര്‍ണായകമാണ്. അമ്പേ ദുരന്തമായിരുന്നു രണ്ട് മല്‍സരത്തിലും നായകന്‍. അഹമ്മദ് മൂസയെ പോലുളള മുന്‍നിരക്കാര്‍ തുളച്ച് കയറിയാല്‍ അര്‍ജന്റീനിയന്‍ പ്രതിരോധം എന്ത് ചെയ്യുമെന്ന ചോദ്യവും ശക്തമായി നിലനില്‍ക്കുന്നു. ക്രോട്ടുകാരുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു അവരുടെ പ്രതിരോധം. ഗോള്‍ക്കീപ്പര്‍ വില്ലിയാവട്ടെ ദയനീയ പരാജയമായിരുന്നു.
ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ
റോസ്‌റ്റോവിലെ ഈ മല്‍സരത്തിനും വലിയ പ്രസക്തിയുണ്ട്. ഐസ്‌ലാന്‍ഡ് ജയിക്കുന്ന പക്ഷം അത് അര്‍ജന്റിനക്കാരുടെ സാധ്യതകളെ ബാധിക്കും. ക്രൊയേഷ്യക്ക് പക്ഷേ സമ്മര്‍ദ്ദമില്ല. രണ്ട് കളികളും ജയിച്ച സാഹചര്യത്തില്‍ ഗ്രൂപ്പ് ജേതാക്കളാവാനുള്ള ഒരുക്കത്തിലാണവര്‍. നായകന്‍ ലുക്കാ മോദ്രിച്ച് ഈ കാര്യം വ്യക്തമാക്കികിയിട്ടുണ്ട്. ജയിക്കാന്‍ തന്നെ കളിക്കും. ഐസ്‌ലാന്‍ഡുകാര ദുര്‍ബലരായി കാണുന്നുമില്ല. പക്ഷേ ലോകകപ്പ് ലക്ഷ്യമിടുന്ന തന്റെ ടീമിന് ഓരോ മല്‍സരവും നിര്‍ണായകമാണെന്ന് റയല്‍ മാഡ്രിഡിന്റെ താരം പറഞ്ഞു. ഐസ്‌ലാന്‍ഡ് എന്ന കൊച്ചുരാജ്യക്കാര്‍ അര്‍ജന്റീനയെ വിറപ്പിച്ചിരുന്നു. പക്ഷേ നൈജീരിയക്ക് മുന്നില്‍ പതറി. ഏത് വിധേനയും ഇന്ന് ജയിക്കാനാണ് അവരിറങ്ങുന്നത്.
ഇന്ന് മറ്റ് രണ്ട് മല്‍സരങ്ങള്‍ കൂടി നടക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയെ പെറുവിനെ നേരിടുമ്പോള്‍ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ ഫ്രാന്‍സ് ഡെന്മാര്‍ക്കുമായി കളിക്കുന്നു.
ഫ്രാന്‍സ്-ഡെന്മാര്‍ക്ക്
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala18 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india10 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
india21 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india2 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
kerala17 hours ago
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍