main stories
മായാത്ത തലയെടുപ്പ്-ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ സംഘാടന മികവും കര്‍മനൈരന്തര്യവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മുസ്ലിം യുവജന പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.കെ മുഹമ്മദിന്റെ നിര്യാണം വ്യക്തിപരമായും പ്രസ്ഥാനപരമായും തീരാനഷ്ടമാണ്. അവസാനമായി കെ.കെയെ ഒരു നോക്ക് കാണാന്‍ കണ്ണൂരിലെത്തിയപ്പോള്‍ എത്രയോ ചിത്രങ്ങള്‍ മനസിലൂടെ മിന്നിമറഞ്ഞു. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ സംഘാടന മികവും കര്‍മനൈരന്തര്യവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. 1936 ജൂണ്‍ 20ന് രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായി ന്യൂമാഹി പെരിങ്ങാടിയില്‍ ജനിച്ച കെ.കെ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സംഘാടനത്തിലും പത്രപ്രവര്‍ത്തനത്തിലും ശ്രദ്ധനേടിയിരുന്നു. പഠനാനന്തരം പാലക്കാട്ട് പോയി ബിസിനസ് തുടങ്ങിയ കെ.കെയെ സംഘടനാ പ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും വഴിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ബാഫഖി തങ്ങളായിരുന്നു. തുടര്‍ന്ന് ചന്ദ്രിക മാഹി ലേഖകനായി ശ്രദ്ധനേടിയ കെ.കെയെ പാലക്കാട്ടെ ചന്ദ്രികയുടെ കാര്യങ്ങള്‍ നോക്കാന്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഏല്‍പ്പിച്ചു.
വൈകാതെ ഒരേ സമയം ചന്ദ്രിക കോഴിക്കോട് ബ്യൂറോ ചീഫായും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായും കെ.കെ നിയമിതനായി. സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ സന്തത സഹചാരിയായി സഞ്ചരിച്ച കെ.കെ, അദ്ദേഹത്തിന്റെ മത ചിട്ടകളും കുലീനമായ പെരുമാറ്റവും സ്വാംശീകരിച്ചു. 1968 ല്‍ മുസ്ലിം യൂത്ത് ലീഗ് നിലവില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ.കെയുടെ പേരാണ് ഐകകണ്ഠ്യേന വന്നത്. സംസ്ഥാന സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ചന്ദ്രികയില്‍ നിന്നിറങ്ങിയവര്‍ ലീഗ് ടൈംസ് സ്ഥാപിച്ചപ്പോള്‍ അതിന്റെ പത്രാധിപരായ കെ. കെ, 1984ല്‍ മുസ്ലിം ലീഗുകള്‍ ലയിച്ചതിനെ തുടര്‍ന്ന് വീണ്ടും ചന്ദ്രിക അസോസിയേറ്റ് എഡിറ്ററായി. കൊച്ചിയില്‍ ചന്ദ്രിക എഡിഷന് തുടങ്ങുമ്പോള്‍ അതിന്റെ ചുമതല (റസിഡന്റ് എഡിറ്റര്‍) അദ്ദേഹത്തിനായിരുന്നു. ഫെഡറേഷന് ഓഫ് മുസ്ലിം ഓര്‍ഫനേജ് കോളജസ് പ്രസിഡന്റ്, പെരിങ്ങത്തൂര്‍ ദര്‍സ് യതീംഖാന പ്രസിഡന്റ്, അസോസിയേഷന് ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ പ്രസിഡന്റ്, മൈനോരിറ്റി എജ്യുക്കേഷനല്‍ അസോസിയേഷന് കണ്ണൂര്‍ പ്രസിഡന്റ്, മേക്കുന്ന് വി.പി. സത്യന് സ്മാരക കമ്മിറ്റി പ്രസിഡന്റ്, ഓള് കേരള ടി.ടി.ഐ മാനേജേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ്, മുസ്ലിം എജ്യുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ ഫോറം പെരിങ്ങത്തൂര്‍ ചെയര്മാന്, സെന്‍ട്രല്‍ കോഓര്‍ഡിനേഷന്‍ ഫോറം ഫോര്‍ മുസ്ലിം എന്‍.ജി.ഓസ് കേരള വൈസ് ചെയര്മാന്, എന്‍.എ.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് കല്ലിക്കണ്ടി, ബി.എഡ് കോളജ് പെരിങ്ങത്തൂര്‍, ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ മാനേജര്‍, എസ്.എം.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി, കേരളാ സ്റ്റേറ്റ് അസോസിയേഷന് ഓഫ് മുസ്ലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്, അണ് എയ്ഡഡ് ട്രെയിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടര്‍, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്, പത്ര പ്രവര്‍ത്തക യൂണിയന് ദേശീയ സമിതി അംഗം തുടങ്ങി വഹിച്ച പദവികളെയെല്ലാം ആ സാനിധ്യം തിളക്കമുള്ളതാക്കി.
ഏകദേശം അര നൂറ്റാണ്ടുകാലത്തെ ആത്മബന്ധമാണ് കെ.കെ മുഹമ്മദുമായുള്ളത്. ഞാന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് പെരിങ്ങളം ഉപതിരഞ്ഞെടുപ്പിലായിരുന്നു. അന്ന് സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹതയുള്ള നിരവധി പ്രമുഖര്‍ ആ മണ്ഡലത്തിലുണ്ടായിരുന്നു. സൂപ്പി സാഹിബും കെ.കെ മുഹമ്മദും ഉമ്മര്‍ ഖാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്ന മണ്ഡലത്തിലേക്കാണ് വളരെ ദൂരെയുള്ള എന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിയോഗിച്ചത്. എന്നാല്‍ അതില്‍ ഒരു പരിഭവമോ ആലോചനയോ പോലും പ്രകടിപ്പിക്കാതെ, എണ്ണയിട്ട യന്ത്രം പോലെ എന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അതീവ ചിട്ടയോടെയും ആത്മാര്‍ഥതയോടെയും അദ്ദേഹം കൈകാര്യം ചെയ്തു. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാതിരിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ശക്തമായ മത്സരമുണ്ടായിരുന്ന ആ തിരഞ്ഞെടുപ്പില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒരു വ്യാപാരിയും പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ചന്ദ്രികയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുതന്നെ അക്ഷരങ്ങളോടും ആശയങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധത ശ്രദ്ധേയമായിരുന്നു. കെ.കെ, പി.കെ, പിലാക്കണ്ടി ത്രയങ്ങളില്‍ ആദ്യ രണ്ട് പേരും മികച്ച പത്രപ്രവര്‍ത്തകരും അക്ഷരങ്ങളുടെ ഉപാസകരുമായിരുന്നു. പ്രസ്ഥാനത്തിന്റെ ആശയവ്യാപനത്തിനും ബൗദ്ധിക വളര്‍ച്ചയ്ക്കും അവര്‍ നല്കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. ഈയടുത്തിടെ പി.കെ. മാനു സാഹിബിന്റെ ഒരു രചനയുടെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തപ്പോഴും ഈ ത്രയങ്ങള്‍ ഓര്‍മകളിലൂടെ കടന്നുപോയിരുന്നു. തൊണ്ണൂറിന്റെ നിറവില്‍ വിടപറയുമ്പോഴും എന്റെ മനസില്‍ പച്ചപിടിച്ച കുലീന യുവത്വത്തിന്റെ കെ.കെയുടെ മുഖമാണ് ബാക്കി.
kerala
സിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
തിരുവനന്തപുരം, പാലക്കാട് ജില്ലാ കമ്മിറ്റികളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷം. ഇതിനു പിന്നാലെ നേതൃമാറ്റത്തിനായുള്ള ആവശ്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. തിരുവനന്തപുരം, പാലക്കാട് ജില്ലാ കമ്മിറ്റികളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം യോഗങ്ങളില്‍ ശക്തമാകുന്നുണ്ട്.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി വിളിച്ചുചേര്‍ത്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. എം.വി. ഗോവിന്ദന് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് യോഗത്തില്‍ പരസ്യമായി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ വീഴ്ചകളും പെരുമാറ്റ ശൈലിയിലെ പോരായ്മകളും നേതാക്കള്‍ യോഗത്തില്‍ തുറന്നുകാട്ടി.
പാലക്കാട് മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ജീവമായെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിവെച്ചെന്നും വിമര്‍ശനം ഉയര്‍ന്നു.
തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വലിയ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ഏറ്റുപറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരമാര്‍ശങ്ങളെ കൃത്യസമയത്ത് തള്ളി പറയാത്തതും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.
അതേസമയം സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു.
kerala
തന്ത്രം മെനഞ്ഞ് ഇന്ത്യാ യോഗം; മമതാ ബാനര്‍ജിയും യോഗത്തില്‍, പങ്കെടുത്തത് 25 കക്ഷികള്‍
23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് അറിയിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 25 കക്ഷികള്‍ എത്തി.
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടേയും സി.ബി.എസ്.ഇ മൂല്യ നിര്‍ണയ വീഴ്ചയുടേയും പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി നേതൃയോഗം. ഇതടക്കം ഒട്ടേറെ നിര്‍ണായക തീരുമാനങ്ങളാണ് ഇന്നലെ ഉച്ചക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി യോഗത്തിലുണ്ടായത്. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്താ ന് യോഗം തീരുമാനിച്ചു. ഇതിനായി രണ്ടു മാസത്തിലൊരിക്കല്‍ ഇന്ത്യാ മുന്നണി നേതാക്കള്‍ യോഗം ചേരും. വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാനും തീരുമാനം.
23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് അറിയിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 25 കക്ഷികള്‍ എത്തി. തൃണമൂലിനെ പ്രതിനിധീകരിച്ച് മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ നേരിട്ടെത്തിയത് മുന്നണിക്ക് ഊര്‍ജ്ജം പകര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയാ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
അഞ്ചു സുപ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടതായി യോഗ ശേഷം മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിശദീകരിച്ചു. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സി.ബി.എസ്.ഇ മൂല്യ നിര്‍ണയത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ലക്ഷക്കണക്കിന് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ഭാവി തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മ്മേന്ദ്ര പ്രഥാന് ഉടന്‍ രാജിവെക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.
എസ്.ഐ.ആറിനു മറവില്‍ നടന്ന വോട്ടു മോഷണം, ക്രമക്കേട് എന്നിവ വിശദീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാനുള്ള തീരുമാനമാണ് രണ്ടാമത്തേത്. എസ്. ഐ.ആറിലൂടെ പലയിടങ്ങളിലും തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെട്ടതായി ഖാര്‍ഗെ ആരോപിച്ചു. രണ്ടു മാസത്തിലൊരിക്കല്‍ ഇന്ത്യാ മുന്നണി നേതൃ യോഗം ചേരുകയും ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയും സംയുക്ത പോരാട്ട
kerala
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
മുഖ്യമന്ത്രി – ഗതാഗതമന്ത്രി കൂടിക്കാഴ്ചയില്‍ ധാരണ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മില്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സൗജന്യ യാത്ര. ഈ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. നിലവില്‍ ഒരൊറ്റ ഓര്‍ഡിനറി ബസ് പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. മറ്റ് യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ സൗജന്യ യാത്ര ലഭ്യമാകും. പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ കോര്പ്പറേഷന് ഇത് ബാധ്യതയാകില്ലെന്നാണ് റിപ്പോര്‍ട്ട്.
-
health3 days agoകുടലിനെ കാര്‍ന്നുതിന്നുന്ന ഐ.ബി.ഡി (IBD): കുടലിലെ വീക്കവും പ്രവര്‍ത്തന വൈകല്യവും എങ്ങനെ തിരിച്ചറിയാം?
-
india2 days agoനോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില് പാവങ്ങളുടെ കടകള്‍ തകര്‍ത്തു
-
india2 days agoജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടനം: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
-
gulf2 days agoദുബായ് വാഹനാപകടം: പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
-
GULF21 hours agoയുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
-
kerala19 hours agoസിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
-
Sports4 hours agoഫുട്ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു
-
Sports13 mins agoഗ്രൂപ്പ് എയില്‍ ജയിച്ചു തുടങ്ങി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ; ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി

