Connect with us

Video Stories

സിംഗപ്പൂരിനെ കളി പഠിപ്പിച്ച് അര്‍ജന്റീന ഓസീസിനെ തകര്‍ത്ത് ബ്രസീല്‍

Published

on

 

സിംഗപ്പൂര്‍സിറ്റി/ മെല്‍ബണ്‍: സൗഹൃദ മത്സരങ്ങളില്‍ ദുര്‍ബലര്‍ക്കെതിരെ ശക്തന്‍മാര്‍ക്ക് ഏകപക്ഷീയ ജയം. അര്‍ജന്റീന സിംഗപ്പൂരിനെ ഏകപക്ഷീയമായ അരഡസന്‍ ഗോളുകള്‍ക്ക് തറപറ്റിച്ചപ്പോള്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. സിംഗപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സൗഹൃദ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീന സിംഗപ്പൂരിനെ ഗോളില്‍ മുക്കി. തീര്‍ത്തും വിരസമായ ആദ്യ 20 മിനിറ്റുകള്‍ക്ക് ശേഷമാണ് മത്സരം ചൂടുപിടിച്ചത്. 25-ാം മിനിറ്റില്‍ ഫെഡറികോ ഫാസിയോയിലൂടെയാണ് ലാറ്റിനമേരിക്കന്‍ ജയന്റ്‌സ് ഗോള്‍ പട്ടിക തുറന്നത്. 31-ാം മിനിറ്റില്‍ ജോക്വിം കോറിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രാജ്യാന്തര മത്സരങ്ങളില്‍ കോറിയയുടെ കന്നി ഗോളായിരുന്നു ഇത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നിട്ടു നിന്ന സിംഗപ്പൂര്‍ രണ്ടാം പകുതിയില്‍ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കു പിന്നില്‍ പന്തിനായി ഓടുന്ന തളര്‍ന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രണ്ടാം പകുതിയുടെ 60-ാം മിനിറ്റില്‍ അലസാന്‍ഡ്രോ ഗോമസ് ലീഡ് മൂന്നാക്കി. സിംഗപ്പൂരിന്റെ മുറിവില്‍ ഉപ്പു തേച്ചു കൊണ്ട് 74-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ പരേഡസ് നാലാം ഗോള്‍ സിംഗപ്പൂര്‍ വലയില്‍ നിറച്ചു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ തുടരെ രണ്ടു ഗോളുകള്‍ കൂടി നേടി അര്‍ജന്റീന 6-0 എന്ന നിലയില്‍ സമഗ്ര ആധിപത്യം കൈവരിക്കുകയും ചെയ്തു. ലൂകാസ് അലാരിയോ, എയ്ഞ്ചല്‍ ഡി മരിയോ എന്നിവരായിരുന്നു അഞ്ച്, ആറ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
അതേ സമയം മെല്‍ബണില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. വെള്ളിയാഴ്ച ചിര വൈരികളായ അര്‍ജന്റീനയില്‍ നിന്നുമേറ്റ പരാജയത്തിന്റെ ക്ഷീണം തീര്‍ത്ത ബ്രസീല്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് താരതമ്യേന ദുര്‍ബലരായ ഓസ്‌ട്രേലിയയെ തകര്‍ത്തത്. മത്സരത്തിന്റെ 11-ാം സെക്കന്റില്‍ ഡീയാഗോ സൂസയിലൂടെ മുന്നില്‍ എത്തിയ ബ്രസീല്‍ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകള്‍ കങ്കാരുക്കളുടെ വലയില്‍ നിറച്ചത്. തുടക്കത്തില്‍ തന്നെ ഗോള്‍ നേടിയെങ്കിലും പിന്നീട് ഗോള്‍ വരള്‍ച്ച നേരിട്ട ബ്രസീല്‍ പട 62-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ഫിലിപ്പ് കുട്ടീഞ്ഞോ എടുത്ത കോര്‍ണര്‍ കിക്ക് ഡേവിഡ് ലൂയിസ് ഓസീസ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് പായിച്ചെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങിയെങ്കിലും തിയാഗോ സില്‍വ സുന്ദരമായ ഹെഡറിലൂടെ ഓസീസിന്റെ വല ചലിപ്പിച്ചു. സ്‌കോര്‍ 2-0. 15 മിനിറ്റിന് ശേഷം ടൈസണ്‍ ബ്രസീല്‍ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഡീയാഗോ സൂസ തന്റെ രണ്ടാം ഗോളും ഒപ്പം ബ്രസീലിന്റെ നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending