Connect with us

Video Stories

പ്രതിമകളെ വെറുതെ വിടുക

Published

on

ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്കില്‍ രാജ്യത്താകമാനം പ്രതിമകള്‍ തകര്‍ത്ത് ആനന്ദനൃത്തം ചവിട്ടുന്ന സംഘ്പരിവാര്‍ ഭീകരത അങ്ങേയറ്റം അപലപനീയവും ആപത്കരവുമാണ്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ പതിവ് പ്രകടനങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രതിമകളിലേക്ക് പ്രതിഷേധത്തിന്റെ വാള്‍മുന കുത്തിയത് യാദൃച്ഛികമായി കാണാനാവില്ല. വരും നാളുകളില്‍ രാജ്യത്തെയും ജനതയെയും ബി.ജെ.പി വരുതിയില്‍ നിര്‍ത്തുന്നതിന്റെ വ്യക്തമായ സൂചനകളാണ് നിലംപൊത്തിയ പ്രതിമകള്‍ വിളിച്ചുപറയുന്നത്. ഇടതു സര്‍ക്കാറിനെ മലര്‍ത്തിയടിച്ച് ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന്റെ ആവേശം ഇത്രമേല്‍ അതിരുവിട്ടത് അപകടകരമായിപ്പോയി. ത്രിപുരയില്‍ റഷ്യന്‍ വിപ്ലവ നായകനും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ വഌദിമിര്‍ ലെനിന്റെയും തമിഴ്‌നാട്ടില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെയും ഉത്തര്‍പ്രദേശില്‍ ദലിത് നേതാവും ഭരണഘടനാ ശില്‍പിയുമായ ഡോ. ബി.ആര്‍. അംബേദ്കറുടെയും പ്രതിമകള്‍ തകര്‍ത്തതോടെ സംഘ്പരിവാറിന്റെ സംഹാര മുഖം വീണ്ടും വെളിപ്പെട്ടിരിക്കുകയാണ്.
പ്രത്യയശാസ്ത്രപരമായി തങ്ങളെ എതിര്‍ക്കുന്നവരോടെല്ലാം അസഹിഷ്ണുത പ്രകടിപ്പിക്കുകയും പിന്നീട് അവരെ അരിഞ്ഞുവീഴുത്തുകയും ചെയ്യുന്നവര്‍ നിശ്ചല വ്യക്തിപ്രഭാവ രൂപങ്ങളെ ഉന്മൂലനം ചെയ്യുന്നതിന്റെ പിന്നിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഒരു തെരഞ്ഞെടുപ്പ് വിജയത്തെ അക്രമാസക്തിയുടെയും അസഹിഷ്ണുതയുടെയും പ്രത്യയശാസ്ത്രമായി വികസിപ്പിക്കുകയും അതുവഴി ആയിരം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് അസ്തിവാരമിടുകയുമാണ് ബി.ജെ.പിയുടെ ‘ഗെയിം’. ത്രിപുരയില്‍ നിന്ന് തുടങ്ങി ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ‘തെരഞ്ഞുപിടിച്ച’ സ്ഥലങ്ങളില്‍ തന്നെയാണ് ബി.ജെ.പി ഈ ‘പ്രതിമാ വിപ്ലവം’ യാഥാര്‍ത്ഥ്യമാക്കിയത്. പക്ഷെ, ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത് വിപരീത ഫലമാണുണ്ടാക്കുക എന്നതിന് ചരിത്രം സാക്ഷിയാണ്. ഇത് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇതുമൂലം പാര്‍ട്ടിക്കേറ്റ പരിക്ക് മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉടന്‍ രംഗത്തെത്തിയത് എന്ന് മനസിലാക്കാം. ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഒരുസംഘം കൊല്‍ക്കത്തയില്‍ ജനസംഘം സ്ഥാപകനും ആര്‍.എസ്.എസ് നേതാവുമായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ അലങ്കോലമാക്കിയതോടെയാണ് നരേന്ദ്ര മോദി ഇടപെട്ടതെന്ന് വ്യക്തം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ വിളിച്ച പ്രധാനമന്ത്രി, പ്രതിമ തകര്‍ക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപയെടുക്കുമെന്നും ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും അക്രമങ്ങളിലെ കുറ്റക്കാരെ പിടികൂടണമെന്നും രാജ്‌നാഥ് സിങ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെയും ത്രിപുരയിലെയും പാര്‍ട്ടി ഘടകങ്ങളോട് സംസാരിച്ചുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും വാക്കുകളാണെന്ന് വിചാരിക്കുകയല്ലാതെ നിര്‍വാഹമില്ല. ആള്‍ക്കൂട്ട അക്രമങ്ങളില്‍ നൂറുകണക്കിനാളുകള്‍ രാജ്യത്തിന്റെ തെരുവീഥികളില്‍ അറുകൊല ചെയ്യപ്പെട്ടപ്പോഴും അസഹിഷ്ണുതയുടെ ഇരകളായി ഗോവിന്ദ പന്‍സാരെയും എം.എം കല്‍ബുര്‍ഗിയും രോഹിത് വെമുലയും ഗൗരി ലങ്കേഷും ജുനൈദുമെല്ലാം പിടഞ്ഞുവീണ് മരിച്ചപ്പോഴും പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളും വൈകിപ്പറഞ്ഞ വാക്കുകളിലെ വിശ്വാസ്യത ജനത്തിന് നന്നേ ബോധ്യമാണ്. പ്രതിഷേധങ്ങള്‍ ഭയന്നുള്ള പൊള്ളയായ വര്‍ത്തമാനങ്ങളേക്കാള്‍ മഹത്തരമല്ല ഇവരുടെ വാക്കുകളൊന്നും.
ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നല്ല പിള്ള ചമയേണ്ടതില്ല. അധികാര ദൃംഷ്ടങ്ങള്‍ അന്യന്റെ സ്വാസ്ഥ്യം കെടുത്തുന്നതില്‍ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് മാക്‌സിസവും ഫാസിസവും. ഷുഹൈബിന്റെയും സഫീറിന്റെയും കൊലപാതകങ്ങള്‍ ഇതിലെ അവസാന അടയാളങ്ങള്‍ മാത്രം. തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും ത്രിപുരയില്‍ ലെനിന്റെയും പ്രതിമകള്‍ തകര്‍ത്തതിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചുറ്റികയും പെയിന്റുമായി വന്ന ഏതാനും വിദ്യാര്‍ഥികള്‍ തെക്കന്‍ കൊല്‍ക്കത്തയിലെ ശ്മശാനത്തിലെത്തി ശ്യാമപ്രസാദ് മുഖര്‍ജിയുടെ അര്‍ധകായ പ്രതിമ അലങ്കോലമാക്കിയതും ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു സംഘം ഡോ. ബി.ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമങ്ങള്‍ക്ക് വീര്യം പകരാന്‍ ബി.ജെ.പി നേതാക്കളും ത്രിപുര ഗവര്‍ണറും നടത്തിയ പ്രസ്താവനകള്‍ നീതീകരിക്കാനാവില്ല. പിന്നീട് പലരും ഖേദം പ്രകടിപ്പിച്ചെങ്കിലും എരിതീയില്‍ ആവശ്യത്തിന് എണ്ണ പകര്‍ന്നതിനു ശേഷമായിപ്പോയി എന്നു മാത്രം. അഗര്‍ത്തലക്കടുത്തുള്ള ബെലോണിയയില്‍ ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ കൊണ്ട് വലിച്ചു താഴെയിട്ടു തകര്‍ത്തതിനെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍ തതാഗത റോയ് ട്വിറ്ററില്‍ എഴുതിയത് ‘ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്ത കാര്യം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാറിന് ഇല്ലാതാക്കാം’ എന്നായിരുന്നു. കണ്ണില്‍ക്കണ്ട പ്രതിമകളെയെല്ലാം തച്ചുതകര്‍ക്കാന്‍ കച്ചകെട്ടിറങ്ങിയ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്ക് ഊര്‍ജം പകരാനാണ് ഗവര്‍ണര്‍ ഇവ്വിധം വിഷലിപ്തമായ വാചകങ്ങള്‍ ട്വീറ്റ് ചെയ്തത്. ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധാകാരമേറ്റ ശേഷമുള്ള ഭരണകൂട നടപടിയെ ന്യായീകരിച്ച് പറഞ്ഞതാണെങ്കില്‍ പൊറുക്കാമായിരുന്നു. എന്നാല്‍ ത്രിപുരയില്‍ മാത്രമല്ല, അധികാരത്തില്‍ നിന്ന് അന്യം നില്‍ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തങ്ങളുടെ ഇംഗിതത്തിനൊത്ത് തുള്ളുന്ന ഗവര്‍ണര്‍മാരെ കൊണ്ട് ബി.ജെ.പി ചുടു ചോറ് വാരിപ്പിക്കുന്ന വിധമാണിത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര വിജയം സുനിശ്ചിമാക്കുകയാണ് ഈ കുട്ടിക്കുരങ്ങന്മാരുടെ യജ്ഞം. ഇതിനെതിരെ ശക്തിപ്പെട്ടുവരുന്ന മതേതര കൂട്ടായ്്മയെ ദുര്‍ബലപ്പെടുത്തുന്ന സി.പി.എമ്മിന്റെ ഈ നിലവിളി ആരു കേള്‍ക്കാന്‍?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending