Connect with us

Video Stories

ജനാധിപത്യം അട്ടിമറിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍

Published

on

വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളില്‍ വലിയ പ്രത്യാശ സൃഷ്ടിച്ചിരിക്കവെയാണ്, കഴിഞ്ഞതും വരാനിരിക്കുന്നതുമായ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാന്‍ കേന്ദ്രത്തിലെ ബി.ജെ. പി ഭരണകൂടം വിവരസങ്കേതികവിദ്യയെ ദുരുപയോഗപ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്തെ പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്‌സ്ബുക്കിലെ കോടിക്കണക്കിന് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് കഴിഞ്ഞലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം നേടിയതെന്നാണ് വിവരം. ഫെയ്‌സ്ബുക്കിലെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് സൂത്രവിദ്യകളിലൂടെ കടന്നുകൂടി വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗിച്ചാണ് കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതത്രെ. അദ്ദേഹത്തിനുവേണ്ടി ബ്രിട്ടണ്‍ ആസ്ഥാനമായ കേംബ്രിഡ്ജ് അനലറ്റിക്കയാണ് തദ്കൃത്യം നിര്‍വഹിച്ചത്. ഇതിന്റെ ഉടമ അലക്‌സാണ്ടര്‍ നിക്‌സ് കഴിഞ്ഞയാഴ്ച ഒരു ബ്രിട്ടീഷ് മാധ്യമ സ്ഥാപനത്തിന്റെ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയതാണ് മേല്‍വിവരങ്ങള്‍.
തദനുസരണം ഇന്ത്യയിലെ വോട്ടര്‍മാരെയും വ്യാജ വിവരങ്ങള്‍ വഴി സ്വാധീനിച്ച് കേംബ്രിഡ്ജ് അനലറ്റിക്ക ബി.ജെ.പിയുടെ വിജയത്തെ സഹായിച്ചതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. യു.പി, ബീഹാര്‍ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷിയായ ജനതാദളിനും (യു) വേണ്ടി കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യയിലെ സഹോദര സ്ഥാപനമായ ഒവ്‌ലേനോ ബിസിനസ് ഇന്റലിജന്‍സ് ആണ് ഇങ്ങനെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഹിമാന്‍സു ശര്‍മ വെളിപ്പെടുത്തിയ ബി.ജെ.പിക്കെതിരായ വിവരങ്ങള്‍ പിന്നീട് പൊടുന്നനെ അപ്രത്യക്ഷമായത് ഭരണകക്ഷിയുടെ കള്ളക്കളികളിലേക്ക് വെളിച്ചംവീശുന്നതാണ്. കമ്പനിതന്നെ പരസ്യമായി സാക്ഷ്യപ്പെടുത്തിയിരിക്കവെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ജാള്യത മറയ്ക്കാനായി കോണ്‍ഗ്രസിനെതിരെ സമാനമായ ആരോപണവുമായി രംഗത്തുവന്നത്. ജനതാദള്‍ (യു) നേതാവ് കെ.സി ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗി കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യയിലെ പ്രധാന പങ്കാളിയാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇയാള്‍തന്നെ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് വെളിപ്പെടുത്തിയെങ്കിലും അത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും മടിക്കുകയാണ്. അതീവ രഹസ്യമായി നടന്ന വിവരചോരണമാണ് ഇതോടെ പുറത്തായിരിക്കുന്നതും ബി.ജെ.പി പ്രതിരോധത്തിലകപ്പെട്ടിരിക്കുന്നതും. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍പോലും ഒരക്ഷരം ഉരിയാടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം രാജ്യസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് 39 ഇന്ത്യക്കാര്‍ ഇറാഖില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അറിയിച്ചത്. 2014ല്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പഞ്ചാബ് സ്വദേശികളായ ഇവരുടെ ജീവന്‍ രക്ഷിക്കണമെന്ന് കാണിച്ച് നിരവധി കത്തുകളും ആവലാതികളും കേന്ദ്രസര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിക്കപ്പെടുകയും രാജ്യത്താകെ, വിശേഷിച്ച് പഞ്ചാബിലും മറ്റും വലിയ രോഷവും ആശങ്കയും കേന്ദ്രത്തിനെതിരെ ഉയര്‍ന്നുവരികയായിരുന്നു. അതിനിടെയാണ് നാലു കൊല്ലത്തിനുശേഷം മന്ത്രി സുഷമസ്വരാജ് നമ്മുടെ പൗരന്മാര്‍ കൊല ചെയ്യപ്പെട്ടതായി ശാസ്ത്രീയമായ വിവരം ലഭിച്ചുവെന്ന് വ്യക്തമാക്കിയത്. നാലു കൊല്ലത്തിലധികം ഇക്കാര്യത്തില്‍ അനങ്ങാതിരുന്ന കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത പേരുദോഷവും കെടുകാര്യസ്ഥതാ ആരോപണവും കത്തിനില്‍ക്കവെയാണ് വിവരചോരണത്തില്‍ തൂങ്ങി ജനശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്രം വൃഥാശ്രമം നടത്തിയത്. 39 ഇന്ത്യക്കാരുടെ പ്രാണനും അവരുടെ കുടുംബങ്ങളുടെ വേദനയും കണക്കിലെടുക്കാതെ ഭീകരരുടെ മതത്തെക്കുറിച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും. കോണ്‍ഗ്രസാണ് ഫെയ്്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ആക്ഷേപം. എന്നാല്‍ ഇത് സമര്‍ത്ഥിക്കുന്നതിന് തക്ക ഒന്നും ജനങ്ങളുടെ മുമ്പില്‍ വെക്കാന്‍ അദ്ദേഹത്തിനോ മോദി സര്‍ക്കാരിലെ മറ്റാര്‍ക്കെങ്കിലുമോ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഫെയ്‌സ്ബുക്കില്‍ വിവിധ ആപ്ലിക്കേഷനുകളിലായി വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളെ പ്രചോദിപ്പിച്ചും മറുപടി ആവശ്യപ്പെട്ടുമാണ് കേംബ്രിഡ്ജ് അനലറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ വിവരമോഷണം നടത്തുന്നത്. ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഫെയ്‌സ്ബുക്ക് സ്ഥാപകര്‍ക്കാണ്. പിന്നെ രാജ്യത്തെ ഭരണകൂടത്തിനും. ഇക്കാര്യത്തില്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് മാത്രമല്ല, കള്ളന് കഞ്ഞിവെക്കുന്ന പണിയാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രശ്‌നത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്, ബ്രിട്ടീഷ് പാര്‍ലമെന്റ് തുടങ്ങിയവയും ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കും നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
വിവരങ്ങള്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നത് കടലാസുകളിലായിരുന്നതിനാല്‍ അന്നൊന്നും അവ അത്രവേഗം നഷ്ടപ്പെട്ടുവെന്നോ ചോര്‍ത്തപ്പെട്ടുവെന്നോ വലിയ പരാതികളുയര്‍ന്നുവന്നിരുന്നില്ല. എന്നാല്‍ ലോകം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് തിരിയുകയും സമൂഹമാധ്യമങ്ങളില്‍ യഥേഷ്ടം വിവരങ്ങള്‍ അനുനിമിഷം ചേര്‍ക്കപ്പെടുകയും ചെയ്തതോടെ ആര്‍ക്കും ഇവ എപ്പോള്‍ വേണമെങ്കിലും കൈക്കലാക്കാമെന്നായിരിക്കുന്നു. അലമാര പൂട്ടി താക്കോല്‍ കള്ളനെ ഏല്‍പിക്കുന്നതുപോലെയാണിത്. സ്ഥാപിത താല്‍പര്യക്കാരും കച്ചവട ലോബികളും രാഷ്ട്രീയക്കാരുമൊക്കെ ഇതിനെ ദുരുപയോഗപ്പെടുത്തുന്ന അപകടകരമായ സ്ഥിതിയാണിന്ന് സംജാതമായിരിക്കുന്നത്. ഇന്ത്യാസര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് ശേഖരിച്ച നൂറുകോടിയിലധികം പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ അതിലെ ബയോമെട്രിക് ഡാറ്റകളോടൊപ്പം ചോര്‍ത്താനുള്ള സാധ്യത ഇന്നും നിലനില്‍ക്കുന്നുണ്ട്. യന്ത്രവോട്ടിങ് സംവിധാനം ദുരുപയോഗിച്ച് ഫലം തങ്ങള്‍ക്കനുകൂലമാക്കുന്നുവെന്ന പരാതിക്കിടെയാണ് ബി.ജെ.പിക്കെതിരായ പുതിയ ആരോപണം.
ഒരുവശത്ത് ഒരുപാട് ഉപകാരങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെയാണ് വിവരസാങ്കേതികവിദ്യയുടെയും സമൂഹമാധ്യമങ്ങളുടെയും ദോഷങ്ങള്‍ ഓരോ മനുഷ്യനും നേര്‍ക്കുനേര്‍ അനുഭവിക്കേണ്ടിവരുന്നത്. എ.ടി.എം തട്ടിപ്പുകളില്‍ നാമിത് അനുഭവിച്ചുവരികയാണ്. ഇതിന്റെ ഭാഗമാണ് നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുക എന്ന കുടിലതന്ത്രം. മുന്‍കാലങ്ങളില്‍ കൊടികെട്ടി ചീറിപ്പായുന്ന വാഹനങ്ങളിലായിരുന്നു തിരഞ്ഞെടുപ്പുപ്രചാരണങ്ങളെങ്കില്‍ ഇന്ന് ഉള്ളംകയ്യിലെ മൊബൈലിലൂടെ മനുഷ്യമനസ്സുകളെ സ്വാധീനിക്കാന്‍ പലവിധ കുതന്ത്രങ്ങള്‍ പയറ്റുകയാണ് വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും. അടുത്തവര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനെയും ഇവ്വിധം ദുരുപയോഗം ചെയ്‌തേക്കുമെന്ന ഭയമാണ് നമ്മെ അലട്ടുന്നത്. ജനവികാരത്തെ മതപരമായും ജാതീയമായും ഇളക്കിവിട്ടാണ് വീണ്ടും അതേ സിംഹാസനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ നോക്കുന്നത്. ആടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്ന വിദ്യയുടെ തനിയാവര്‍ത്തനമാണ് വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫലവത്താക്കാന്‍ ഇക്കൂട്ടര്‍ പരിശ്രമിക്കുന്നത്. സാമൂഹിക ബോധമില്ലാത്ത സമൂഹത്തിന് ജനാധിപത്യം അപകടകരമാകുമെന്ന തിരിച്ചറിവും ചിന്തയും ബുദ്ധിയും പണയപ്പെടുത്താതിരിക്കുകയുമാണ് കുബുദ്ധികളുടെ കുടിലതകളെ നേരിടാനുള്ള പോംവഴി.

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending