Connect with us

Video Stories

ജി.എസ്.ടി: കൊള്ള ലാഭം തടയാനും നടപടി വേണം

Published

on

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചുരുക്കം ചില കാര്യങ്ങളില്‍ ഒഴികെ അന്തിമ ധാരണയില്‍ എത്തിയതോടെ ജൂലൈ ഒന്നു മുതല്‍ ചരക്കുസേവന നികുതി(ജി.എസ്.ടി) രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനുള്ള നടപടികള്‍ക്കും ജി.എസ്.ടി സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. അതേസമയം ജി.എസ്.ടി സംബന്ധിച്ച ഒട്ടേറെ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് അകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് കേവല ബോധവല്‍ക്കരണം മാത്രം മതിയാവില്ല. ഉറച്ച ചില നിലപാടുകളും ഇടപെടലുകളും ആവശ്യമാണ്. പ്രത്യേകിച്ച് ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ തുറന്നുകിട്ടുന്ന അവസരം കൊള്ളലാഭം കൊയ്യാനുള്ള അവസരമായി കോര്‍പ്പറേറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് തടയാന്‍ ശക്തമായ ഇടപെടലുകള്‍ തന്നെ അനിവാര്യമായി വരും.
വിവിധ ഇനങ്ങളിലായി ഒരു ഡസനിലധികം നികുതികള്‍ രാജ്യത്ത് നിലവിലുണ്ട്. കേന്ദ്ര എക്‌സൈസ് തീരുവ, കേന്ദ്ര വില്‍പ്പന നികുതി, അന്തര്‍ സംസ്ഥാന ചരക്കുകടത്തു നികുതിയായ ഒക്ട്രോയ്, ആഢംബര നികുതി, വിനോദ നികുതി, മൂല്യവര്‍ധിത നികുതി(വാറ്റ്), മുദ്രപത്ര നികുതി (എസ്.ടി.ടി), ലോട്ടറി, വാതുവെപ്പ്, ചൂതാട്ടം എന്നിവക്കു മേലുള്ള നികുതി തുടങ്ങിയവ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. സെസുകള്‍, സര്‍ചാര്‍ജുകള്‍, തദ്ദേശ ഭരണകൂടങ്ങള്‍ ചുമത്തുന്ന വിനോദ നികുതി, പ്രഫഷണല്‍ ടാക്‌സ് തുടങ്ങിയവ ഇതിന് പുറമേയാണ്. കേന്ദ്ര നികുതി ഒരു പോലെയാണെങ്കിലും സംസ്ഥാനങ്ങള്‍ വിവിധ നിരക്കിലാണ് നിലവില്‍ നികുതി ചുമത്തുന്നത്. ഇത് വിലയില്‍ അന്തരം സൃഷ്ടിക്കുന്നതിനൊപ്പം നികുതിവെട്ടിപ്പിനും അവസരം ഒരുക്കുന്നുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഒട്ടാകെ ഒരു പേരില്‍ ഒരേ നിരക്കില്‍ ഒറ്റ നികുതിഘടന നടപ്പാക്കുന്നത്. അതായത് ജി.എ്‌സ്.ടി പ്രാബല്യത്തില്‍ വരുന്നതോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഏതൊരു ഉത്പന്നത്തിനും സേവനത്തിനും ഇനി ഒറ്റ നികുതി നിരക്കേ നിലവിലുണ്ടാകൂ. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചുമത്തുന്ന നികുതികളും പ്രഫഷണല്‍ ടാക്‌സും അതുപോലെതന്നെ നിലനില്‍ക്കും.
ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും സ്വഭാവത്തിനനുസരിച്ച് നലു വ്യത്യസ്ത നിരക്കിലുള്ള നികുതിയാണ് ജി.എസ്.ടിയില്‍ ശിപാര്‍ശ ചെയ്യുന്നത്. 5, 12, 18, 28 ശതമാനം എന്ന തോതിലാണിത്. പിരിച്ചെടുക്കുന്ന നികുതി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ തുല്യമായി പങ്കുവെക്കുകയാണ് ചെയ്യുക. ജി.എസ്.ടി വരുന്നതോടെ ഭൂരിഭാഗം ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലയില്‍ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഉത്പാദന വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ 16.5 ശതമാനം നികുതിയും വില്‍പ്പന വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ 14.5 ശതമാനം നികുതിയും ഈടാക്കുന്നുണ്ട്. കേന്ദ്ര നികുതി കൂടി ചേര്‍ത്തുള്ള തുകക്കാണ് സംസ്ഥാനം വീണ്ടും നികുതി ഈടാക്കുന്നത് എന്നതിനാല്‍ 31 ശതമാനമോ അതില്‍ കൂടുതലോ ആണ് ഓരോ ഉത്പന്നത്തിനും മേലുള്ള നികുതി. പലപേരിലും തലത്തിലും വിഘടിച്ചുപോകുന്നതിനാല്‍ ഇതിന്റെ യഥാര്‍ത്ഥ ഭാരം ഉപഭോക്താക്കള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം.
ജി.എസ്.ടി വരുന്നതോടെ ഇവയില്‍ ഗണ്യമായ കുറവുണ്ടാകും. നികുതി നിരക്ക് കുറയുമെങ്കിലും നികുതി വ്യാപ്തി വര്‍ധിക്കും എന്നതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനത്തെ ജി.എസ്.ടി ഒരു തരത്തിലും ബാധിക്കില്ല. 1200ഓളം ഉത്പന്നങ്ങളും സേവനങ്ങളുമാണ് ജി.എസ്.ടി പ്രകാരം നികുതി പരിധിയില്‍ വരുന്നത്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂടാനാണ് സാധ്യത. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് പോലുള്ള ഉത്പാദന സംസ്ഥാനങ്ങള്‍ക്ക് വരുമാനം കുറയുമെന്ന ആശങ്കയുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് നഷ്ടം വരുന്ന സംസ്ഥാനങ്ങള്‍ക്ക് നികത്തി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കക്ക് വകയില്ല.
അരി, പയര്‍ പോലുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും കേവലം അഞ്ചു ശതമാനം മാത്രമാണ് ജി.എസ്.ടി നിരക്ക്. മറ്റുള്ളവക്ക് യഥാക്രമം 12ഉം 18ഉം ശതമാനവും. സിനിമ പോലുള്ളവയുടെ വിനോദ നികുതിയും ആഢംബര ഉത്പന്നങ്ങള്‍ക്കും സിഗരറ്റ് പോലുള്ള പുകയില ഉത്പന്നങ്ങള്‍ക്കും മാത്രമാണ് ഇതിനേക്കാള്‍ കൂടിയ നിരക്കില്‍ നികുതി ഈടാക്കുക. തത്വത്തില്‍ 80-90 ശതമാനം ഉത്പന്നങ്ങള്‍ക്കും നിലവില്‍ ഈടാക്കുന്നതിനേക്കാള്‍ 12 മുതല്‍ 18 ശതമാനം വരെ കുറവായിരിക്കും നികുതി. സ്വാഭാവികമായും ഇതിനു ആനുപാതികമായി ചരക്കുകളുടേയും സേവനങ്ങളുടെയും വിലയിലും കുറവുണ്ടാകണം. എങ്കിലേ ജി.എസ്.ടി നടപ്പാക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകൂ. എന്നാല്‍ ജി.എസ്.ടി വരുമ്പോള്‍ ആനുപാതികമായി വില കുറയ്ക്കുമെന്ന് നിര്‍മാതാക്കള്‍ ഇതുവരേയും യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാറും ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. വില കുറച്ചില്ലെങ്കില്‍ അത്രയും തുക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമായി മാറും. ഉദാഹരണത്തിന് 100 രൂപ വിലയുള്ള ഒരു ഉത്പന്നത്തിന് ജി.എസ്.ടി വരുന്നതോടെ 12 ശതമാനമാണ് നികുതിയെങ്കില്‍ നികുതി ഇനത്തില്‍ നിലവിലുള്ളതില്‍നിന്ന് ഏകദേശം 17 രൂപയോളമാണ് കുറവുണ്ടാവുക. ഈ കുറവ് യഥാര്‍ത്ഥത്തില്‍ ഉപഭോക്താവിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഉപഭോക്താവിന് നേട്ടം ലഭിക്കണമെങ്കില്‍ കമ്പനികള്‍ ഇത്രയും തുക പരമാവധി വില്‍പ്പന വിലയില്‍(എം.ആര്‍.പി) കുറവ് വരുത്തണം. വില കുറയ്ക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കാനുള്ള ആത്യന്തിക ബാധ്യത കേന്ദ്ര സര്‍ക്കാറിനാണ്. സംസ്ഥാന സര്‍ക്കാറിനും ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നേരത്തെ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയപ്പോള്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. സമാനമായ സാഹചര്യം തന്നെ ജി.എസ്.ടിയുടെ കാര്യത്തിലും ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. നികുതി ഘടന ഉള്‍പ്പെടെയുള്ളവ കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടും ഇക്കാര്യത്തില്‍ മാത്രം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒരു ഉറപ്പും നല്‍കാത്തത് ദുരൂഹമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള വേദി ഒരുക്കാനുള്ള ഗൂഢ നീക്കമാണോ ഇതിനു പിന്നിലെന്ന സംശയം സ്വാഭിവകമാണ്. ആ സംശയം ദൂരീകരിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിറവേറ്റേണ്ടതുണ്ട്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending