Connect with us

kerala

കനത്ത മഴ; കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിൽ വെള്ളം കയറി, പൊലീസ് സ്റ്റേഷന്റെ സീലിങ് അടർന്നുവീണു

കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. 

Published

on

സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴ എറണാകുളം, കോഴിക്കോട്, തൃശൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ദുരിതം വിതയ്ക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വെള്ളം കയറിയതോടെ പ്രവർത്തനം മുകൾ നിലയിലേക്ക് മാറ്റുകയായിരുന്നു.

കോഴിക്കോട് നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. തൂണേരി തണൽ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീണത്. പത്ത്മീറ്റർ പൊക്കത്തിലും അമ്പതിലേറെ മീറ്റർ നീളത്തിലുമുള്ള മതിൽ തകർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതെ പോയതിനാൽ അപകടം ഒഴിവായി.

കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി. തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.

kerala

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; കേസിൽ പ്രതിരോധത്തിലായി സിപിഎം

വിഷയം ശക്തമായി മുന്നോട്ട് വെച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫും.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സിപിഎമ്മിന് തിരിച്ചടി. പ്രാഥമിക അന്വേഷണത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സിപിഎം പ്രതിരോധത്തിലായത്. വിഷയം ശക്തമായി മുന്നോട്ട് വെച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫും.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇടത് സൈബര്‍ പേജുകള്‍ക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പല തവണ രംഗത്തു വന്നതും യുഡിഎഫ് ആയുധമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് തലേന്ന് വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷപ്പെട്ടതും ഇടത് സൈബര്‍ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു.

വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ ഡിലീറ്റ് ചെയ്തു. വിഷയത്തില്‍ പ്രതികരിച്ച് വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ഷാഫി പറമ്പില്‍ എംപിയും രംഗത്തെത്തി. സൈബര്‍ സംഘങ്ങളെ ആവശ്യമുള്ളപ്പോള്‍ വെള്ളം ഒഴിച്ച് തലോടി വളര്‍ത്തി വലുതാക്കും. കുഴപ്പമുണ്ടാകും എന്നറിയുമ്പോള്‍ അതിനെ തള്ളിപ്പറയും. പിടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഭവിഷ്യത്ത് ഓര്‍ത്താണ് ഈ തള്ളിപ്പറയലെന്നും ഷാഫി പ്രതികരിച്ചു.

സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ കാസിം അല്ലെന്ന് പൊലീസ് തന്നെ പറയുമ്പോള്‍, ആ വ്യാജ പ്രചാരണത്തിന് പിന്നില്‍ ആരാണ് ഈ ചോദ്യത്തിന്റെ ഉത്തരം പൊലീസ് കണ്ടെത്തട്ടെയെന്ന മറുപടിയാണ് സിപിഎം നേതാക്കള്‍ക്കുള്ളത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും വടകരയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയാത്തത് സിപിഎം സമ്മര്‍ദ്ദമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത് പിന്‍വലിക്കാന്‍ മുന്‍ എംഎല്‍എ കൂടിയായ സിപിഎം നേതാവ് കെ കെ ലതികയും തയ്യാറായിട്ടില്ല.

 

Continue Reading

kerala

മിശ്രവിവാഹം നടത്തി; തിരുനെല്‍വേലി സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് തകര്‍ത്തു

കേസിൽ 13 പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

Published

on

മിശ്രവിവാഹം നടത്തിയതിന് പെൺകുട്ടിയുടെ വീട്ടുകാർ സംഘം ചേർന്ന് തിരുനെൽവേലി സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. കേസിൽ 13 പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

പട്ടികജാതി വിഭാഗമായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ട തിരുനെൽവേലി പാളയംകോട്ട നമ്പിക്കൈ നഗർ മദൻ (28), മേൽജാതിയായ വെള്ളാളർ സമുദായത്തിലെ പെരുമാൾപുരം മുരുകവേലിന്റെ മകൾ ഉദയ ദാക്ഷായണി(23) എന്നിവരുടെ വിവാഹമാണ് റെഡിയാർപട്ടി റോഡിലെ സി.പി.എം ഓഫിസിൽ നടത്തിയത്. ഇരുവരും കുറെക്കാലമായി പ്രണയത്തിലായിരുന്നു.

വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഇരുവരും ഒളിച്ചോടി സി.പി.എം ഓഫിസിൽ അഭയം പ്രാപിച്ചു. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാരും വെള്ളാള മുന്നേറ്റ കഴകം സംഘടനയിൽപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ മുപ്പതുപേർ പാർട്ടി ഓഫിസിൽ അതിക്രമിച്ചുകയറി അടിച്ചുതകർക്കുകയായിരുന്നു.

അതേസമയം, മിശ്ര വിവാഹങ്ങൾക്കായി സി.പി.എം ഓഫിസുകൾ എപ്പോഴും തുറന്നിടുമെന്ന് പാർട്ടി തിരുനെൽവേലി ജില്ല സെക്രട്ടറി ശ്രീറാം അറിയിച്ചു. മിശ്ര വിവാഹം നടത്തിയതിന് പാർട്ടി ഓഫിസ് അടിച്ചുതകർക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍.ഡി.ഡി ഓഫിസ് ഉപരോധിച്ച എം.എസ്.എഫ് നേതാക്കള്‍ അറസ്റ്റില്‍

Published

on

1 പഠനം, മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് RDD ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ.നവാസ്,സെക്രട്ടറി പി.എ. ജവാദ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ്, ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ അടക്കമുള്ള പത്തോളം നേതാക്കളെയും സഹ പ്രവർത്തകരെയും മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Continue Reading

Trending