Connect with us

Sports

തുല്യശക്തികള്‍ തുല്യദുര്‍ബലര്‍

Published

on

സെനഗല്‍ 2 ജപ്പാന്‍ 2

 

തുല്യശക്തികള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്‍ ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്‍ത്തി സെനഗലും ഗ്രൂപ്പ് എച്ചില്‍ മൂന്ന് പോയിന്റ് സമ്പാദിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര് ജയിച്ചാലും തോറ്റാലും ഇനി ഒന്നും ആയില്ലെങ്കില്‍ പോലും കളികാണുന്ന നമുക്കൊരു നഷ്ടവുമില്ലാത്ത മത്സരം. 2002 ലോകകപ്പില്‍ അര്‍ജന്റീനയെയും ഫ്രാന്‍സിനെയും പറ്റി എന്‍.എസ് മാധവന്‍ എഴുതിയതു പോലെ ഹൃദയം സെനഗലിനും തലച്ചോര്‍ ജപ്പാനും കൊടുത്ത് ഞാന്‍ കളികാണാന്‍ തുടങ്ങി. തുല്യശക്തി മാത്രമല്ല ഇരുകൂട്ടര്‍ക്കും തുല്യദൗര്‍ബല്യം കൂടിയാണെന്ന് മനസ്സിലായി; രണ്ടുതവണ മുന്നിലെത്തിയിട്ടും സെനഗലിന് അത് സംരക്ഷിക്കാന്‍ കഴിയാതിരുന്നതും ജപ്പാന് പൊരുതിക്കയറാന്‍ കഴിഞ്ഞതും ഈ ശക്തിദൗര്‍ബല്യങ്ങള്‍ കൊണ്ടുതന്നെ.

വന്‍കിട ടീമുകളുടേത് പോലെ സങ്കീര്‍ണവും വിദഗ്ധവുമായ ഗെയിംപ്ലാനുകളായിരുന്നില്ല ഇരുടീമുകളുടേതും. പരസ്പരമുള്ള പ്ലസ്‌മൈനസ്സുകള്‍ ഏറെക്കുറെ അറിയാവുന്നതിനാല്‍ ആക്രമിക്കുക, പ്രതിരോധിക്കുക എന്ന നയം തങ്ങളുടെ കൈവശമുള്ള വിഭവങ്ങളുപയോഗിച്ച് എങ്ങനെ നടപ്പാക്കാമെന്നതിനാണ് കോച്ചുമാര്‍ ഊന്നല്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ഇരുബോക്‌സുകളിലും ഉദ്വേഗജനകമായ നിമിഷങ്ങളും പിഴവുകളും ഭാഗ്യനിര്‍ഭാഗ്യങ്ങളമെല്ലാം മാറിമാറി വന്നു.

പ്രതിരോധത്തിലെ ദൗര്‍ബല്യം ജപ്പാന്‍ ആക്രമണത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന ധാരണയില്‍ നാല് ഡിഫന്റര്‍മാര്‍ക്കു പുറമെ വിത്ത്ഡ്രവിങ് റോളില്‍ ഒരാളെ കൂടി നിര്‍ത്തിയാണ് സെനഗല്‍ കോച്ച് സിസ്സെ ടീമിനെ ഇറക്കിയത്. ഒറ്റക്ക് ആക്രമിക്കുന്ന കൂറ്റന്‍ മനുഷ്യനായ നിയാങിനു പിന്നില്‍ നാല് മിഡ്ഫീല്‍ഡര്‍മാര്‍. ജപ്പാന്‍ ബോക്‌സിലേക്ക് പന്തെത്തിക്കുകയായിരുന്നു എല്ലാവരുടെയും ദൗത്യം. ജപ്പാന്‍ കോച്ച് നിഷിനോ ആകട്ടെ, കൊളംബിയക്കെതിരെ വിജയകരമായി പരീക്ഷിച്ച 4231 നെ അവലംബിച്ചു. ഡീപ് റോളിലുള്ള ഹസിബിയും ഷിബസാക്കിയും ഡിഫന്‍സിലെ പോരായ്മ പരിഹരിക്കാന്‍ വേണ്ടിക്കൂടി നിയുക്തരായിരുന്നു.

ഉയരക്കാരും കരുത്തരുമായ ആഫ്രിക്കക്കാര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ സ്റ്റാമിന കൊണ്ടും വേഗത കൊണ്ടും നേരിടുന്ന ജപ്പാനികള്‍, തങ്ങള്‍ ഒരുതരത്തിലും പോരാത്തവരല്ല എന്ന തീരുമാനത്തിലാണ് കളിച്ചത്. മധ്യവരക്കു ചുറ്റും സമയംകളയുന്നതിനു പകരം ഹൈബോളുകളും ലോങ്‌ബോളുകളുമായി എതിര്‍ബോക്‌സിലേക്ക് ഇരച്ചുകയറുക എന്നതായിരുന്നു അവരുടെ തന്ത്രം. അതിലവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. 11ാം മിനുട്ടില്‍ ആദ്യഗോള്‍ വന്നത് പക്ഷേ, ഭയപ്പെട്ടിരുന്നതു പോലെ തന്നെ ജപ്പാന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ്. വലതുവശത്ത് ഓവര്‍ലാപ്പ് ചെയ്തുകയറിയ സെനഗല്‍ വിങ്ബാക്ക് മൂസാ വാഗെ ജപ്പാന്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കുമ്പോള്‍ അതിലൊരു ഗോള്‍സൂചന ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നിലേക്കിറങ്ങി പന്ത് ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനുള്ള ഹരാഗുച്ചിയുടെ ശ്രമം ദയനീയമായി പരാജയപ്പെടുകയും ബോക്‌സില്‍ തന്നെ സെനഗല്‍ താരത്തിന്റെ കാലില്‍ചെന്നുവീഴുകയും ചെയ്തു. മൂന്ന് പ്രതിരോധക്കാര്‍ മുന്നില്‍ നില്‍ക്കെയാണ് അയാള്‍ ഭാഗ്യം പരീക്ഷിച്ചത്. ഗോള്‍കീപ്പര്‍ക്ക് അത് കുത്തിയൊഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ, സദിയോ മാനെ എന്ന അപകടകാരി മാര്‍ക്ക് ചെയ്യപ്പെടാതെ കൃത്യസ്ഥലത്തുണ്ടായിരുന്നു. ഗോള്‍ വീഴുമ്പോള്‍ ബോക്‌സിലെ ജാപ്പനീസ് സെനഗലീസ് അനുപാതം 8:4 ആയിരുന്നു എന്നോര്‍ക്കണം.

തുടക്കത്തിലേ വീണ ഗോളില്‍ നിന്ന് കരകയറാന്‍ ജപ്പാന്‍ നടത്തിയ പോരാട്ടത്തെ സമ്മതിക്കണം. മത്സരത്തെ ഒറ്റഗോളില്‍ കൊന്നുകളയുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലും അവര്‍ സെനഗലിനെ അനുവദിച്ചില്ല. സ്വന്തം ഹാഫില്‍ നിന്ന് റൈറ്റ് വിങ്ബാക്ക് ആയ സകായ് ഉയര്‍ത്തിവിട്ട പന്ത് ബോക്‌സില്‍ താഴെയിറക്കുന്നത് ലെഫ്റ്റ് വിങ്ബാക്ക് നഗട്ടോമോ ആണ്. അയാളുടെ സെക്കന്റ് ടച്ച് പൂര്‍ണമായില്ലെങ്കിലും തകാഷി ഇന്‍യിക്കുള്ള മികച്ചൊരു പാസായി അത് പരിണമിച്ചു. ഇടതുവിങില്‍ സജീവമായി കളിച്ച് എതിര്‍പ്രതിരോധത്തിന് തലവേദനയുണ്ടാക്കിയ ഇന്‍യിയുടെ ഫിനിഷിങ് ഒന്നാന്തരമായിരുന്നു. രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ അയാള്‍ ഫാര്‍പോസ്റ്റിലേക്ക് വളച്ചിറക്കിയ പന്ത് അവസാന നിമിഷമേ ഗോളിക്ക് കാണാനായുള്ളൂ. അയാള്‍ ഡൈവ് ചെയ്തപ്പോഴേക്ക് പന്ത് വലകുലുക്കി.

അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നഷ്ടപ്പെടുത്തുന്നതിലും ഇരുകൂട്ടരും മത്സരിച്ചു. ഒന്ന് കാല്‍വെച്ചു കൊടുക്കുകയോ അല്‍പം സാവകാശം പുലര്‍ത്തുകയോ ചെയ്തിരുന്നെങ്കില്‍ ഗോളടിക്കാന്‍ കഴിയുമായിരുന്ന അവസരങ്ങള്‍ രണ്ട് ടീമും തുലച്ചു. സ്‌െ്രെടക്കര്‍ ഒസാക്കോ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ താഴ്ന്നുവന്ന ക്രോസില്‍ കാല്‍വെക്കാന്‍ വൈകിയതും ഇന്‍യിയുടെ ഷോട്ട ക്രോസ്ബാറില്‍ തട്ടിമടങ്ങിയതും ജപ്പാന്റെ വലിയ ദൗര്‍ഭാഗ്യങ്ങളായി. ക്ലോസ്‌റേഞ്ചില്‍ നിന്നുള്ള ചാന്‍സ് നിയാങും മിസ്സാക്കി.

ലോങ്‌ബോളുകളും വലതുവശത്തുകൂടിയുള്ള നീക്കങ്ങളുമായിരുന്നു സെനഗലിന്റെ ആക്രമണരീതി. വലതു മിഡ്ഫീല്‍ഡറായി നിയോഗിക്കപ്പെട്ട സദിയോ മാനെ പന്തെത്തുന്ന എല്ലായിടത്തുമുണ്ടായിരുന്നതിനാല്‍ സെനഗലിന്റെ ആക്രമണങ്ങള്‍ക്ക്, അവ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, കൂടുതല്‍ മൂര്‍ച്ചയുണ്ടായിരുന്നു. വലതുവിങില്‍ കുതിച്ചോടുന്ന ഇസ്മായില സാറും സ്‌െ്രെടക്കര്‍ നിയാങുമായിരുന്നു സ്ഥിരം ഭീഷണി.

പക്ഷേ, അവരുടെ രണ്ടാം ഗോള്‍ വന്നത് സാനെയുടെ തട്ടകമായ ഇടതുവശത്തു നിന്നായിരുന്നു. അതാണെങ്കില്‍ ഒരു ഒന്നൊന്നര ടീം ഗോളുമായിരുന്നു. മാനെ നല്‍കിയ പന്ത് സ്വീകരിച്ച യൂസുഫ് സബാലി പന്തുമായി ഒന്ന് തിരിഞ്ഞ് ഡിഫന്ററെ വെട്ടിയൊഴിയുന്നു. എന്നിട്ട് പന്ത് ഗോള്‍വരക്ക് കുറുകെ ഇന്നര്‍ ബോക്‌സിലേക്ക് നല്‍കുന്നു. പന്ത് സ്വീകരിക്കാവുന്ന സ്ഥിതിയിലല്ലെങ്കിലും നിയാങ് പിന്‍കാല്‍ കൊണ്ട് ഒന്നു ടച്ച് ചെയ്യുന്നു. 19കാരന്‍ മൂസ വാഗ് ഓടിയെത്തി പന്ത് വലയിലേക്ക് അടിച്ചുകയറ്റുന്നു. ഒരു ഡിഫന്ററും സ്‌െ്രെടക്കറും രണ്ട് മിഡ്ഫീല്‍ഡര്‍മാരും പങ്കെടുത്ത ആ ആക്രമണം ചെറുക്കാന്‍ ജപ്പാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഹോള്‍ഡറായ ആല്‍ഫ്രഡ് എന്‍ഡിയായെ മാറ്റി ആക്രമണ സ്വഭാവമുള്ള ഷെയ്ഖ് കുയാത്തെയെ കളത്തിലിറക്കിയതു മുതല്‍ സെനഗല്‍ നേടുമെന്ന് തോന്നിച്ച ഗോളായിരുന്നു അത്.

എന്നിട്ടും സാമുറായ്കള്‍ തോറ്റില്ല. ഷിന്‍ജി കാഗവക്ക് പകരം കെയ്‌സുക്കെ ഹോണ്ടയും ഹരാഗുച്ചിക്കു പകരം ഓകസാക്കിയും വന്നതോടെ അവര്‍ സമനില ഗോളിനായി ആഞ്ഞുപൊരുതി. മൈതാനത്തിറങ്ങി ആറ് മിനുട്ടിനുള്ളില്‍ ഹോണ്ട ലക്ഷ്യം കണ്ടു. ഡിഫന്‍സിലെ അലസതക്ക് സെനഗല്‍ വന്‍വില നല്‍കേണ്ടി വന്ന നിമിഷം. ബോക്‌സിനു പുറത്തുനിന്ന് ഒസാകോ ചിപ്പ് ചെയ്ത് ഉയര്‍ത്തിവിട്ട പന്ത് മൂന്ന് സെനഗലുകാര്‍ക്കും കീപ്പര്‍ക്കും പിടികൊടുക്കാതെ വലതുവശത്തേക്ക് ഊരിയിറങ്ങുന്നു. പിന്നില്‍ നിന്ന് ഓടിയെത്തിയ ഇന്‍വി ഡിഫന്റര്‍മാര്‍ തീര്‍ത്ത ഇടനാഴിയിലൂടെയാണ് പന്ത് ഗോള്‍മുഖത്തേക്ക് പാസ് ചെയ്തത്. ഗോള്‍കീപ്പര്‍ വീണുകിടക്കുകയായിരുന്നെങ്കിലും ക്ലിയര്‍ ചെയ്യാനുള്ള അവസരം ഡിഫന്റര്‍മാര്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഏറ്റവും അപകടകരമായ പൊസിഷനില്‍ ഹോണ്ടക്ക് പന്തുകിട്ടി. അത് ഗോളാക്കാന്‍ അയാള്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല.

22 ആയിട്ടും ഇരുടീമുകളും സമനില കൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ചാണ് പിന്നീടും കളിച്ചത്. അത കളിയെ അന്തിമ വിസില്‍ വരെ ആവേശകരമാക്കി മാറ്റി. ഈ മത്സരത്തില്‍ മൂന്നു പോയിന്റ് ലഭിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം എന്നതായിരിക്കണം അവരെ അതിനു പ്രേരിപ്പിച്ച ഘടകം. പക്ഷേ, സ്‌കോര്‍ലൈന്‍ കല്‍യോട് പൂര്‍ണ നീതി പുലര്‍ത്തുന്നതായിരുന്നു.

Cricket

നീണ്ട 18 വര്‍ഷങ്ങള്‍! ഐപിഎല്‍ കന്നി കിരീടം നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

പഞ്ചാബ് കിംഗ്‌സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി

Published

on

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവരുടെ കന്നി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്രോഫി ഉയര്‍ത്തി. 20 ഓവറില്‍ 184/7 എന്ന നിലയില്‍ പഞ്ചാബ് കിംഗ്സിനെ പരിമിതപ്പെടുത്താനും ചരിത്ര വിജയം നേടാനും അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ള പ്രകടനം കാഴ്ചവെച്ചു.

വിരാട് കോഹ്ലി 35 പന്തില്‍ 43 റണ്‍സുമായി ആര്‍സിബിയുടെ ടോപ്സ്‌കോറര്‍, ക്യാപ്റ്റന്‍ രജത് പതിദാര്‍ 16 പന്തില്‍ 26 റണ്‍സെടുത്ത് വീണു. പഞ്ചാബിന്റെ മികച്ച സ്‌കോര്‍. 48ന് 3, യുസ്വേന്ദ്ര ചാഹല്‍, 37 ഓവറില്‍ 1 വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സിന് ഒരിക്കലും ആക്കം കണ്ടെത്തിയില്ല, കാരണം തുടക്കത്തെ ഗണ്യമായ സ്‌കോറുകളാക്കി മാറ്റാന്‍ ബാറ്റര്‍മാര്‍ പാടുപെട്ടു. കോഹ്ലി വീണ്ടും അവതാരകന്റെ റോള്‍ ഏറ്റെടുത്തു, പക്ഷേ അദ്ദേഹത്തിന്റെ മുട്ടിന് ഒഴുക്ക് ഇല്ലായിരുന്നു. അവര്‍ വെറും മൂന്ന് ബൗണ്ടറികള്‍ അടിച്ചു – അവയില്‍ രണ്ടെണ്ണം ഒമ്പതാം ഓവറിന് ശേഷമായിരുന്നു – 122.85 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു. 55/1 എന്ന വാഗ്ദാനമായ പവര്‍പ്ലേയ്ക്ക് ശേഷം, RCB ഗണ്യമായി കുറഞ്ഞു, 6 നും 11 നും ഇടയില്‍ 42 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ഓപ്പണിംഗ് ഓവറില്‍ ഒരു സിക്‌സും ഫോറും അടിച്ച് ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനത്തോടെയാണ് തുടങ്ങിയത്, എന്നാല്‍ 16 റണ്‍സിന് ശ്രേയസ് അയ്യര്‍ ജാമിസണിന്റെ പന്തില്‍ ക്യാച്ച് നല്‍കിയത് ആര്‍സിബിയുടെ കുതിപ്പിന് തടസ്സമായി. മായങ്ക് അഗര്‍വാള്‍ (24), പട്ടീദാര്‍ (26), ലിയാം ലിവിംഗ്സ്റ്റണ്‍ (25) എന്നിവര്‍ പരാജയപ്പെട്ടു. സാള്‍ട്ട്, പാട്ടിദാര്‍, ലിവിംഗ്സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള തന്റെ സമര്‍ത്ഥമായ വ്യതിയാനങ്ങളും നിര്‍ണായക മുന്നേറ്റങ്ങളും കൊണ്ട് ജാമിസണ്‍ വലിയ സ്വാധീനം ചെലുത്തി. ജിതേഷ് ശര്‍മ്മയുടെ അവസാന അതിഥിയും (10 പന്തില്‍ 24) റൊമാരിയോ ഷെപ്പേര്‍ഡിന്റെ (9 പന്തില്‍ 17) ഹ്രസ്വമായ തകര്‍ച്ചയും ആര്‍സിബിയെ മത്സര സ്‌കോറിലേക്ക് നയിച്ചു. 17-ാം ഓവറില്‍ ജിതേഷും ലിവിംഗ്സ്റ്റണും ചേര്‍ന്ന് 23 റണ്‍സ് നേടി ജെമിസണിന്റെ കണക്കുകള്‍ തകര്‍ന്നു. എന്നിരുന്നാലും, ലിവിംഗ്സ്റ്റണിനെ ഫുള്‍ ടോസില്‍ എല്‍ബിഡബ്ല്യു വീഴ്ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മികച്ച രീതിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്, അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി-ക്രുണാല്‍ പാണ്ഡ്യ (4), ഭുവനേശ്വര്‍ കുമാര്‍ (1), ഷെപ്പേര്‍ഡ് – ആര്‍സിബിയുടെ അവസാന ചിരി. 18 വര്‍ഷത്തെ ഹൃദയാഘാതങ്ങള്‍ക്കും സമീപത്തെ മിസ്സുകള്‍ക്കും ശേഷം ഒടുവില്‍ ഐപിഎല്‍ ട്രോഫി വീട്ടിലെത്തിക്കാന്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ ആവേശകരമായ പ്രകടനം നടത്തിയതിനാല്‍ മതിയായതായി തെളിയിക്കപ്പെട്ടു.

Continue Reading

Cricket

ഈ സാലാ കപ്പ്‌ നംദേ; “ഒരു നാൾ കിനാവ് പൂത്തിടും, അതിൽ നമ്മളൊന്നു ചേർന്നിടും…”

Published

on

സഫ്‌വാൻ എം

ആദ്യത്തെ ഐ പി എൽ കിരീടത്തിന് ഒരു വിജയം മാത്രം ബാക്കി നിൽക്കെ, സൂരജ് സന്തോഷിന്റെ ഈ വരികൾ ഇന്ന് ഏറ്റവും ചേർന്നു നിൽക്കുന്നത് റോയൽ ചാലഞ്ചേഴ്സ് ബംഗളുരുവിനോടാണെന്ന് തോന്നുന്നു. പഞ്ചാബിനെ അപേക്ഷിച്ച് ബംഗളുരുവിന്റെ കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തിരി സ്പെഷ്യലാണ്.

ഐ പി എല്ലിന്റെ തുടക്കം മുതൽ എല്ലാ സീസണിലും കളിച്ചിട്ടും ഇതു വരെ കപ്പ്‌ കിട്ടാത്ത മൂന്നു ടീമുകളിലൊന്നാണ് ബംഗളുരു. പക്ഷേ കൂടെയുള്ള പഞ്ചാബും ഡൽഹിയും ഓരോ ഫൈനൽ വീതം കളിച്ചപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ ബംഗളുരു വീണു പോയത് മൂന്നു തവണയാണ്. ചെന്നൈയും മുംബൈയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫ് കളിച്ച ടീമും ബംഗളുരു തന്നെ. ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും അടക്കം ബാക്കി എല്ലാം കിട്ടിയെങ്കിലും കിരീടഭാഗ്യം ഉണ്ടായില്ലെന്നു മാത്രം.

പതിനേഴു വർഷങ്ങൾ കിരീടമില്ലാതെ കടന്നു പോയെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിലൊന്ന് ബംഗളുരുവിനിന്നുണ്ട്. ‘ഈ സാലാ കപ്പ്‌ നംദേ’ എന്ന് ഓരോ സീസണിലും ആവർത്തിക്കുന്ന ആരാധകർക്കിത്തവണ കിരീടം കണ്ടേ മതിയാകൂ. ഇല്ലെങ്കിൽ 2016 ലെ ഓർമ്മകളിലേക്ക് വീണ്ടുമൊരു നിരാശാഭാരം ചേർത്തു വെക്കാം. ഐ പി എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുണ്ടായിരുന്നു അന്നവർക്ക്, നമ്പർ വൺ ബാറ്റർമാരായ വിരാടും ഡിവില്ലിയേഴ്‌സും സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളുമായി അവരുടെ മൂർത്തഭാവം പുറത്തെടുക്കുകയും ചെയ്തു. അങ്ങനെ ഒട്ടനവധി റെക്കോർഡുകൾ സ്വന്തമാക്കി ഫേവറിറ്റുകളായി തന്നെ ഫൈനലിൽ പ്രവേശിച്ച റോയൽ ചാലഞ്ചേഴ്സിന് പക്ഷേ ഫൈനലിൽ ഹൈദരാബാദിനോട്‌ തോൽക്കാനായിരുന്നു വിധി. ബംഗളുരുവിനൊപ്പം അല്ലെങ്കിൽ അതിലേറെ, മറ്റൊരു മനുഷ്യൻ കൂടി ഈ കിരീടം നേടണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഒരു പക്ഷേ ടീമിന് ഇത്രത്തോളം ആരാധകരുണ്ടാകാൻ കാരണക്കാരനായ വിരാട് കോഹ്‌ലി !

2008 ൽ ഐ പി എല്ലിലെ ആദ്യ മത്സരം മുതൽ തന്നെ വിരാട് ബംഗളുരുവിനൊപ്പമാണ്. 2013 മുതൽ 2021 വരെ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. നിലവിലെ താരങ്ങളിൽ ഐ പി എൽ ആദ്യ സീസൺ മുതൽ ഒറ്റ ടീമിന് വേണ്ടി കളിക്കുന്ന ഏകകളിക്കാരനാണ് വിരാട്. ഐ പി എല്ലിലെ ഓൾടൈം ടോപ് റൺ സ്കോററും വിരാട് തന്നെ. ഐ പി എൽ കിരീടം കിട്ടാൻ മറ്റാരേക്കാളും അർഹൻ !
2016 ലെ വിരാടിനെ ഇന്ന് കാണാനാകില്ലെങ്കിലും സീസണിലെ റൺവേട്ടയിൽ ഇന്നും അയാൾ മുൻനിരയിലുണ്ട്. സീസണിൽ വിരാട് അൻപതു കടന്ന കളികളിലെല്ലാം ആർ സി ബി ജയിച്ചിട്ടുണ്ട്. ഇന്നും അയാൾ തന്റെ ബാറ്റിംഗിലെ സ്ഥിരത സൂക്ഷിക്കുകയാണ്. ജയിക്കാനുള്ള വിരാടിന്റെ അടങ്ങാത്ത മോഹം അയാളുടെ ഓരോ ഭാവത്തിലുമുണ്ട്. അയാളുടെ ചിരിക്കുന്ന മുഖം കാണാനാണ് ക്രിക്കറ്റ്‌ ലോകം കാത്തിരിക്കുന്നത്.

ഐ പി എൽ തുടങ്ങുമ്പോൾ വിരാടും ഭൂവനേശ്വറും ഹേസൽവുഡും അടക്കം മൂന്നോ നാലോ പ്രധാന കളിക്കാർ മാത്രമുള്ള റോയൽ ചാലഞ്ചേഴ്സിന്റെ മുന്നേറ്റം സംശയത്തിലായിരുന്നു. പക്ഷേ തുടക്കം മുതൽ തന്നെ വ്യക്തമായ ആധിപത്യത്തോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി പ്ലേ ഓഫും കടന്ന് ഇന്ന് ഫൈനലെത്തി നിൽക്കുമ്പോൾ, ജയിച്ച 10 കളികളിൽ 8 വ്യത്യസ്ത താരങ്ങളാണ് പ്ലയെർ ഓഫ് ദി മാച്ച് പട്ടം നേടിയത് എന്ന് ടീമിന്റെ മികവിനെ ഹൈലൈറ്റ് ചെയ്യുന്നു. ഒരിക്കൽ കൂടി ഈ ടീം പ്രതീക്ഷ തരുന്നുണ്ട്. മൂന്നു തവണ കൈയിൽ നിന്ന് തെന്നിപ്പോയ ആ കിരീടം ഇത്തവണ എടുത്തേ അടങ്ങൂ എന്ന് പട്ടീദാറിന്റെ ടീം ആരാധകരോട് വിളിച്ചു പറയുന്നുണ്ട്.

ഇത്തവണ ബംഗളുരു കപ്പുയർത്തും എന്ന് പറയാനും പല കാരണങ്ങളുണ്ട്. ഐ പി എല്ലിന്റെ പതിനെട്ടാമത്തെ സീസണാണ് ഇത്, വിരാടിന്റെ ജേഴ്സി നമ്പർ ! സീസൺ തുടങ്ങുന്നതിനു മുമ്പേ ആർ സി ബി കപ്പടിക്കും എന്ന് പലരും പറയാൻ കാരണമായ ഭാഗ്യക്കണക്കുകളിലൊന്ന്… സീസൺ നമ്പറും വിരാടിന്റെ ജേഴ്സി നമ്പറും ഒത്തുവന്നിരിക്കുന്നു. അയാൾക്ക് കപ്പ്‌ നേടാൻ ഇതിലും സുന്ദരമായൊരു അവസരം ഇനിയെന്നു വരും.

മറ്റൊരു ഭാഗ്യക്കണക്കുകൂടെയുണ്ട്, ലോക ഫുട്ബോളിൽ ഇത്തവണ കന്നിക്കിരീടങ്ങളുടെ വർഷമാണ്. ഫ്രഞ്ച് ക്ലബ്‌ പി എസ് ജി അവരുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം നേടി. എഫ് എ കപ്പ്‌ നേടിയ ഇംഗ്ലീഷ് ക്ലബ്‌ ക്രിസ്റ്റൽ പാലസ് 119 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യമായി ഒരു മേജർ ട്രോഫി കരസ്തമാക്കുന്നത്. പ്രശസ്ത ഫുട്ബോൾ താരം ഹാരി കെയ്‌ൻ തന്റെ കരിയറിലെത്തന്നെ ആദ്യത്തെ ട്രോഫിയാണ് മുപ്പത്തിയൊന്നാം വയസ്സിൽ ബയേൺ മ്യുണിക്കിനൊപ്പം നേടുന്നത്. പതിനേഴ് വർഷത്തിന് ശേഷം ഇംഗ്ലീഷ് ക്ലബ്‌ ടോട്ടൻഹാം യൂറോപ്പ ലീഗ് നേടി ഒരു മേജർ ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചപ്പോൾ അവരുടെ ക്യാപ്റ്റൻ സൺ ഹ്യുങ്‌ മിന്നിന്റെ ക്ലബ്‌ കരിയറിലെ ആദ്യത്തെ ട്രോഫിയായിരുന്നു അത്. കാരബാവോ കപ്പ്‌ നേടി ഇംഗ്ലീഷ് ക്ലബ്‌ ന്യൂ കാസിൽ യുണൈറ്റഡ് എഴുപത് വർഷത്തിന് ശേഷം ഒരു മേജർ ട്രോഫി ഷെൽഫിലെത്തിച്ചു. ഇറ്റാലിയൻ ക്ലബ്‌ ബോലോഗ്ന അമ്പത്തൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു മേജർ ട്രോഫി നേടുന്നത് കോപ്പ ഇറ്റാലിയ ജയിച്ചുകൊണ്ടാണ്. ഇത്രയേറെ അത്ഭുതങ്ങൾ ഈ വർഷം ഫുട്ബോളിൽ സംഭവിച്ചെങ്കിൽ ഐ പി എല്ലിൽ എന്തുകൊണ്ട് ഒരു അത്ഭുതം സംഭവിച്ചു കൂടാ എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ ചോദിക്കുന്നത്. ബംഗളുരുവിനെ പോലെ പഞ്ചാബ് ആരാധകരും ഈ കണക്കുകൾ കണ്ട് ഉൾപുളകം കൊള്ളുന്നുണ്ടാവണം. പക്ഷേ, ബംഗളുരുവിനു സാധ്യത കൂട്ടുന്ന മറ്റു കണക്കുകൾ കൂടെയുണ്ടെന്നത് അവർക്ക് മറയായി നിൽക്കുന്നുണ്ട്.

ഐ പി എൽ ചരിത്രത്തിൽ പതിനാല് സീസണുകളിൽ പതിനൊന്നിലും ഒന്നാം ക്വാളിഫയറിൽ ജയിച്ച ടീമാണ് കപ്പുയർത്തിയിട്ടുള്ളത്. ഇത്തവണ ഒന്നാം ക്വാളിഫയർ ജയിച്ചത് ആർ സി ബിയാണ്.
ആർ സി ബി ബൗളർ ഹേസൽവുഡിന്റെ പേരിലും ഒരു ഭാഗ്യക്കണക്ക് കിടക്കുന്നുണ്ട്. ഹേസൽവുഡ് കളിച്ച ഫൈനലുകളൊന്നും അയാൾ തോറ്റിട്ടില്ല.

ഐ പി എൽ ചരിത്രത്തിൽ ബംഗളുരുവും പഞ്ചാബും മുപ്പത്തിയാറു തവണ മുഖാമുഖം വന്നതിൽ ഇരു ടീമും പതിനെട്ടു തവണ വീതം ജയിച്ചു തുല്യരാണെങ്കിലും ഈ സീസണിൽ ബംഗളുരുവിനു മുൻ‌തൂക്കമുണ്ട്. മൂന്നു തവണ മത്സരിച്ചതിൽ രണ്ട് തവണയും ബംഗളുരുവാണ് വിജയിച്ചത്. അങ്ങനെ, ചരിത്രവും ഭാഗ്യവും വഴി മാറില്ലെന്ന് വാക്കു തന്നാൽ ബംഗളുരുവിനു ഇത്തവണ കപ്പ് പൊക്കാം. ഇല്ലെങ്കിൽ വിട്ടുമാറാത്ത ഭാഗ്യക്കേടിനെ ഓർത്ത് ശപിക്കാം. ‘അടുത്ത സാലാ കപ്പ്‌ നംദേ’ എന്ന ട്രോളുകൾ ഏറ്റുവാങ്ങി, വരും കാലങ്ങളിലെന്നോ തങ്ങളെ കാത്തിരിക്കുന്ന വിജയനിമിഷങ്ങളെ കിനാവു കണ്ട് കിടക്കാം.

ഇനിയും വിരാടിന്റെ വിങ്ങുന്ന മുഖത്തു നോക്കാനുള്ള വിധിയുണ്ടാവല്ലേ എന്നാണ് ആരാധകരുടെ പ്രാർത്ഥന. എന്തായാലും ക്രിക്കറ്റ്‌ ആരാധകർക്ക് ഇത്തവണ ഐ പി എല്ലിൽ പുതിയ ജേതാക്കളെ കാണാം.

Continue Reading

Football

ചാമ്പ്യന്‍സ് ലീഗ് കന്നി കിരീടം പിഎസ്ജിക്ക്; എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തകര്‍ത്തു

ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.

Published

on

ശനിയാഴ്ച നടന്ന ഏറ്റവും ഏകപക്ഷീയമായ ഫൈനലില്‍ ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.

പിഎസ്ജിക്ക് നേരത്തെ ലീഡ് നല്‍കാന്‍ അച്റഫ് ഹക്കിമിക്ക് ഡൗ പാസ് നല്‍കി, 19-കാരന്‍ പ്രൊവൈഡറില്‍ നിന്ന് ഫിനിഷറിലേക്ക് പോയി, 20-ാം മിനിറ്റില്‍ തന്റെ ഡിഫ്‌ലെക്റ്റഡ് ഷോട്ട് നേട്ടം ഇരട്ടിയാക്കി.

മണിക്കൂറിന് തൊട്ടുപിന്നാലെ ഡൗ വീണ്ടും സ്‌കോര്‍ ചെയ്തു, ഫലത്തെക്കുറിച്ചുള്ള സംശയം അവസാനിപ്പിച്ച് ഖ്വിച ക്വാറത്സ്ഖേലിയ നാലാമതും പകരക്കാരനായ മറ്റൊരു കൗമാരക്കാരനായ സെന്നി മയൂലു അഞ്ചാം സ്ഥാനത്തെത്തി.

70 വര്‍ഷത്തെ യൂറോപ്യന്‍ കപ്പിന്റെയും ചാമ്പ്യന്‍സ് ലീഗിന്റെയും ചരിത്രത്തില്‍ ഫൈനലില്‍ ഏതൊരു ടീമിന്റെയും ഏറ്റവും വലിയ വിജയം രേഖപ്പെടുത്തിയ ഫ്രഞ്ച് ക്ലബ്ബിന് ഇന്റര്‍ ഒരു മത്സരവും ആയിരുന്നില്ല.

‘ഇത് എല്ലാം അര്‍ത്ഥമാക്കുന്നു. ഇത് ഞങ്ങളുടെ സ്വപ്നമാണ്. ഇത് അവിശ്വസനീയമാണ്. ഫലം മാജിക് കൊണ്ടല്ല. ഞങ്ങള്‍ ഇത് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്,’ പിഎസ്ജിയുടെ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ വിറ്റിന്‍ഹ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി ഖത്തര്‍ ഉടമകളില്‍ നിന്നുള്ള വലിയ നിക്ഷേപത്തെ തുടര്‍ന്നാണ് പാരീസുകാര്‍ക്ക് വിജയം ലഭിച്ചത്, അവരുടെ മുമ്പത്തെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്.

ഇതിനകം ആഭ്യന്തര ലീഗും കപ്പും ഡബിള്‍ ജേതാക്കളായ അവര്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനം നേടിയ രണ്ടാമത്തെ ഫ്രഞ്ച് ജേതാക്കള്‍ മാത്രമാണ് — 1993-ല്‍ മ്യൂണിക്കില്‍ നടന്ന ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചപ്പോള്‍ മാഴ്‌സെയില്‍ ഒന്നാമനായിരുന്നു.

2015ല്‍ ലയണല്‍ മെസ്സിയുടെ ബാഴ്സലോണയ്ക്കൊപ്പം വിജയിച്ച പിഎസ്ജി കോച്ച് ലൂയിസ് എന്റിക്വയ്ക്ക് ഇത് രണ്ടാം ചാമ്പ്യന്‍സ് ലീഗ് കൂടിയാണ്.

ഈ യുവത്വമുള്ള PSG വശം, കഴിഞ്ഞ രണ്ട് വര്‍ഷമായി ബുദ്ധിപരമായി ഒന്നിച്ചുനില്‍ക്കുകയും കൈലിയന്‍ എംബാപ്പെയുടെ വിടവാങ്ങലിന് ശേഷം ഈ സീസണില്‍ പൂര്‍ണ്ണമായും അഴിച്ചുവിടുകയും ചെയ്ത മത്സരത്തിന് ശേഷം കണ്ട ഏറ്റവും മികച്ചതാണ്.

ആശയക്കുഴപ്പത്തിലായ ഇന്ററിനെ സംബന്ധിച്ചിടത്തോളം, 2010 ന് ശേഷം ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉണ്ടാകില്ല, കാരണം അവര്‍ മത്സരത്തിലെ മൂന്ന് മുന്‍ വിജയങ്ങളുമായി ചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടു.

സിമോണ്‍ ഇന്‍സാഗിയുടെ ടീം മൂന്ന് സീസണുകളില്‍ രണ്ടുതവണ ഫൈനലിലെത്തി, രണ്ടും തോറ്റു, നാപോളിയുമായുള്ള സീരി എ കിരീടം നഷ്ടമായതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തോല്‍വി.

Continue Reading

Trending