News
ജോണ്സണ് ടാല്‍കം പൗഡര്‍ കേസ്: 5.5 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് ഒത്തുതീര്‍പ്പ്
വര്‍ഷങ്ങളുടെ പോരാട്ടത്തിന് ശേഷം കമ്പനി നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പ്പാക്കിയിരിക്കുകയാണ്.
ന്യൂജേഴ്സി: കുഞ്ഞു മക്കളുടെ ദേഹത്ത് മുഴുവന്‍ പൗഡര്‍ പുരട്ടി ആശ്വസിക്കുന്ന അമ്മമാര്‍ ഈ കേസൊന്ന് കേള്‍ക്കണം. ജോണ്സണ് ആന്റ് ജോണ്സണ് എന്ന ബേബി പൗഡര്‍ കാന്‍സറിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ നല്കിയ കേസ്, വര്‍ഷങ്ങളുടെ പോരാട്ടത്തിന് ശേഷം കമ്പനി നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പ്പാക്കിയിരിക്കുകയാണ്. 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 550 കോടി ഡോളര്‍) നഷ്ടപരിഹാരത്തിനാണ് ഒത്തുതീര്‍പ്പ്. ന്യൂജഴ്സി ആസ്ഥാനമായുള്ള അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്സണ് & ജോണ്സണ് (J&J) ടാല്‍ക്കം പൗഡര്‍ ഉപയോഗം മൂലം കാന്‍സര്‍ ബാധിച്ചെന്നാരോപിച്ച് നല്കിയ പതിനായിരക്കണക്കിന് കേസുകള്‍ നടക്കുകയായിരുന്നു. വര്‍ഷങ്ങളായി കമ്പനിയെ അലട്ടിക്കൊണ്ടിരിക്കുന്ന നിയമപോരാട്ടത്തിന് വിരാമമിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുതീര്‍പ്പ്. ഈ ഒത്തുതീര്‍പ്പ് ഏകദേശം 76,000 പരാതികള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് കമ്പനി അറിയിച്ചു. ടാല്‍ക്കം പൗഡറുമായി ബന്ധപ്പെട്ട് ബാക്കിയുള്ള മിക്ക കേസുകളും ഇതിലൂടെ അവസാനിപ്പിക്കാനാണ് ശ്രമം. ഈ ആരോപണങ്ങള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നാണ് കമ്പനിയുടെ വാദം. ഈ ഒത്തുതീര്‍പ്പ് വഴി കമ്പനിക്ക് ഈ വിഷയം അവസാനിപ്പിച്ച് ജീവന് രക്ഷിക്കുന്ന മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വികസിപ്പിക്കുന്ന ദൗത്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നാണ്.
2020ല്‍ അമേരിക്കയിലും കാനഡയിലും കമ്പനി ടാല്‍ക്ക് അടങ്ങിയ ബേബി പൗഡറിന്റെ വില്‍പ്പന നിര്‍ത്തിയിരുന്നു. ടാല്‍ക്കം പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതാണ് കാന്‍സറിന് കാരണമായതെന്നും ആരോപിച്ചിരുന്ന നിരവധി കേസുകള്‍ കമ്പനി ഇതിനകം ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ 2025ല്‍ യുകെയിലും ജോണ്സണ് & ജോണ്‍സണിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പരാതിക്കാര്‍ പറയുന്നത് ജോണ്സണ് & ജോണ്സണ് ബേബി പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അണ്ഡാശയ കാന്‍സര്‍, മെസോതെലിയോമ പോലുള്ള ഗുരുതര കാന്‍സറുകള്‍ ബാധിച്ചുവെന്നാണ്. അതേസമയം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കാന്‍സറിന് കാരണമായിട്ടില്ലെന്ന നിലപാടില്‍ കമ്പനി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
News
അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
അബുദാബി ഇന്ത്യന്‍ എംബസി ലോക്കല്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
അബുദാബി: അബുദാബി ഇന്ത്യന്‍ എംബസി ലോക്കല്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത:
ബിരുദംപരിചയം: സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം, നല്ല നോട്ടിംഗ്, ഡ്രാഫ്റ്റിംഗ് കഴിവുകള്‍ എന്നിവ ഉണ്ടായിരിക്കണംനല്ല ആശയവിനിമയ കഴിവുകളും ഇംഗ്ലീഷില്‍ പ്രവര്‍ത്തന പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് സാധുവായ യുഎഇ റസിഡന്റ് വിസ ഉണ്ടായിരിക്കണം , മാനസികവും ശാരീരികവുമായ ആരോഗ്യവുമായ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പരമാവധി പ്രായപരിധി:
35 വയസ്സ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വേഗത്തിലുള്ള ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടറുകളിലെ കഴിവ്. ഇവന്റുമായി ബന്ധപ്പെട്ട സപ്പോര്‍ട്ട് ടാസ്ക്കുകള്‍ക്കൊപ്പം പതിവ് ക്ലറിക്കല്‍ ചുമതലകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുള്ള നല്ല നോട്ടിംഗ് & ഡ്രാഫ്റ്റിംഗ് കഴിവുകള്‍. ഓഫീസ് നടപടിക്രമങ്ങള്‍, റെക്കോര്‍ഡ് സൂക്ഷിക്കല്‍, ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണയും മീറ്റിംഗുകള്‍, പത്രസമ്മേളനങ്ങള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്ക് അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക്കല്‍ പിന്തുണ നല്കുന്നതില് പരിചയം അഭികാമ്യമായിരിക്കും.
കമ്പ്യൂട്ടറുകളെയും ഓഫീസ് ഉപകരണങ്ങളെയും കുറിച്ചുള്ള അടിസ്ഥാന പ്രവര്‍ത്തന പരിജ്ഞാനം, പതിവ് സാങ്കേതിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യല്‍, അവയുടെ പ്രശ്നപരിഹാരം, സ്റ്റാന്‍ഡേര്‍ഡ് സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ.
ഐടി സപ്പോര്‍ട്ട് ടാസ്ക്കുകളെക്കുറിച്ചുള്ള അടിസ്ഥാന അറിവ്.
ശമ്പളവും നിബന്ധനകളും
എംബസിയുടെ പ്രാദേശിക സ്റ്റാഫ് നിയമങ്ങളും നിലവിലുള്ള ചട്ടങ്ങളും അനുസരിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസ ശമ്പളം 6805 ദിര്‍ഹമായിരിക്കും. അബുദാബി സര്‍ക്കാരിന്റെ പ്രാദേശിക നിയമങ്ങള്‍ അനുസരിച്ച് അപേക്ഷകന് ആരോഗ്യ ഇന്‍ഷുറന്‍സിന് അര്‍ഹനായിരിക്കും. നിയമനം തുടക്കത്തില്‍ ആറ് മാസത്തെ പ്രൊബേഷനിലാണ്, പ്രകടനത്തെ അടിസ്ഥാനമാക്കി നീട്ടാവുന്നതാണ്. ഇന്ത്യാ ഗവണ്മെന്റും ബാധകമായ പ്രാദേശിക യുഎഇ നിയമങ്ങളും പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും തൊഴില്‍ നിയന്ത്രിക്കുന്നത്.
അപേക്ഷാ പ്രക്രിയ
താല്‍പ്പര്യമുള്ള അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷിക്കുകയും താഴെ സൂചിപ്പിച്ച ലിങ്കില്‍ അവരുടെ അപേക്ഷകള്‍ അവരുടെ ബയോഡാറ്റ (സിവി), സമീപകാല കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പരിചയ തെളിവ്, താമസസ്ഥലം അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റിന്റെ പകര്‍പ്പുകള്‍, മറ്റ് പ്രസക്തമായ രേഖകള്‍ എന്നിവ സഹിതം സമര്‍പ്പിക്കുകയും വേണം.
ലിങ്ക്: https://forms.gle/hcRAGjteeWF9qSer7
അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 02. ഇമെയില്‍ അല്ലെങ്കില്‍ പോസ്റ്റ് വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
india
യു.പിയില്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് 4,200 കോടിയുടെ എക്സ്പ്രസ് വേ തകര്‍ന്നു
ജൂലൈ 13-നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചേര്‍ന്ന് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്
ഉത്തര്‍പ്രദേശില്‍ വന്‍ ആഘോഷങ്ങളോടെ നാടിന് സമര്‍പ്പിച്ച ലഖ്നൗ-കാണ്‍പൂര്‍ എലിവേറ്റഡ് എക്സ്പ്രസ് വേയില്‍, ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് വിള്ളലുകള്‍ രൂപപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗം നിലംപൊത്തിയത് നിര്‍മാണ ഗുണനിലവാരത്തെക്കുറിച്ച് വലിയ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.4,200 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ലഖ്നൗ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്സ്പ്രസ് വേ ജൂലൈ 13-നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസത്തിന് ശേഷം (ജൂലൈ 25) റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. ഉന്നാവോയില്‍ നിന്നുള്ള റോഡ് തകര്‍ച്ചയുടെ ദൃശ്യങ്ങള്‍ അധികൃതരെപ്പോലും ഞെട്ടിച്ചു.കൊരാരി ഗ്രാമത്തിന് സമീപം അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ നീളത്തില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നതായി കാണിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് മധുസൂദന്‍ യാദവ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. ‘എക്സ്പ്രസ്വേയിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊരാരിക്ക് സമീപം എത്തിയപ്പോഴാണ് മഴയെ തുടര്‍ന്ന് റോഡില്‍ വിള്ളലുകള്‍ വീണത് ശ്രദ്ധയില്‍പ്പെട്ടത്’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സംഭവത്തെത്തുടര്‍ന്ന് പദ്ധതിയുടെ നിര്‍മാണ നിലവാരത്തെക്കുറിച്ചും നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വിള്ളലുകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച സമാജ്വാദി പാര്‍ട്ടി, പദ്ധതിയില്‍ വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. വിഷയത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി (NHAI) ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ദൃശ്യങ്ങള്‍ പ്രചരിച്ച് വിവാദമായതോടെ തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.
local
സിൽവർ സ്റ്റോം പ്രാഥമിക ഓഹരി വിൽപ്പന ആരംഭിച്ചു
തൃശ്ശൂർ: പ്രമുഖ വിനോദസഞ്ചാര തീം പാർക്ക് ശൃംഖലയായ സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) ആരംഭിച്ചു. 82.43 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ഷാലിമാർ എ. ഐ, ചെയർമാൻ അബ്ദുൽ ജലീൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് ഐ.പി.ഒ. വഴി വിറ്റഴിക്കുക. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 123-133 രൂപ നിലവാരത്തിലാണ് വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. ഓഹരി വിൽപ്പന ജൂലായ് 28ന് അവസാനിക്കും. ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ.) എസ്.എം.ഇ. പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും. ജൂലായ് 31നാണ് ലിസ്റ്റിങ്. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് നടന്നു. ആങ്കർ ഒഴികെയുള്ള നിക്ഷേപക സ്ഥാപനങ്ങൾക്കായി 11.76 ലക്ഷം ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി 8.88 ലക്ഷം ഓഹരികളും വ്യക്തിഗത റീട്ടെയിൽ നിക്ഷേപകർക്കായി കുറഞ്ഞത് 20.62 ലക്ഷം ഓഹരികളുമാണ് ലഭിക്കുക.
രണ്ടര പതിറ്റാണ്ടിലേറെക്കാലം കൊണ്ട് അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം മികച്ചൊരു വിനോദസഞ്ചാര ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ടെന്നും ജാംഷഡ്പൂരിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു. 2025 ഒക്ടോബറിലാണ് ജാംഷഡ്പൂരിൽ ഇൻഡോർ സ്നോപാർക്ക് കമ്പനി ആരംഭിച്ചത്. ലഖ്നൗവിലെ ഒമാക്സ് ഹസ്രത്ഗഞ്ച് മാളിൽ പുതിയ സ്നോ പാർക്കും വിനോദകേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.
2025-26 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം വരുമാനം 44.85 കോടി രൂപയും അറ്റാദായം 19.10 കോടി രൂപയുമാണ്. തൊട്ടു മുൻവർഷം ഇത് യഥാക്രമം 31.64 കോടിയും 9.71 കോടി രൂപയുമായിരുന്നു. പ്രൊമോട്ടർ സിറാജ്. വി.എ, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സി.എഫ്.ഒ കെ. രാമചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9188905079.

