Connect with us

kerala

വികസനത്തിന്റെ പേരിൽ കീശ കീറുന്ന കുമ്പള ടോൾ ബൂത്ത്

വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ, വ്യാപാരം തുടങ്ങി ദിനസാധാരണ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് ഈ പാതയെ ആശ്രയിച്ച് ജീവിക്കുന്നത്

Published

on

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ

കാസർകോട്–മംഗളൂരു ദേശീയപാത വടക്കൻ കേരളത്തിന്റെയും ദക്ഷിണ കർണാടകയുടെയും ജീവിതനാഡിയാണ്. വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ, വ്യാപാരം തുടങ്ങി ദിനസാധാരണ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് ഈ പാതയെ ആശ്രയിച്ച് ജീവിക്കുന്നത്. അത്തരമൊരു പ്രധാന ദേശീയപാതയിൽ കുമ്പളയിൽ പുതുതായി സ്ഥാപിച്ച ടോൾ ബൂത്തിൽ യൂസർ ഫീ പിരിക്കാനുള്ള തീരുമാനം സാധാരണ ജനജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല.

ദേശീയപാത വികസനത്തിനായി ടോൾ ഈടാക്കുന്നത് പുതിയ കാര്യമല്ല. റോഡുകളുടെ പരിപാലനത്തിനും വികസനത്തിനും ധനസ്രോതസ്സ് കണ്ടെത്തുക എന്ന ലക്ഷ്യമാണ് സാധാരണയായി മുന്നോട്ടുവയ്ക്കപ്പെടുന്നത്. എന്നാൽ കാസർകോട്–മംഗളൂരു പാതയിൽ അടുത്തടുത്തായി രണ്ട് ടോൾ ബൂത്തുകൾ സ്ഥാപിച്ച് യാത്രക്കാരിൽ നിന്ന് പണം ഈടാക്കുന്ന രീതി യുക്തിസഹമാണോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. വളരെ ചെറിയ ദൂരം പിന്നിടുന്നതിനുള്ളിൽ വീണ്ടും വീണ്ടും ടോൾ അടയ്ക്കേണ്ടി വരുന്ന അവസ്ഥ സാധാരണ യാത്രക്കാരുടെ ക്ഷമയും സാമ്പത്തിക ശേഷിയും ഒരുപോലെ പരീക്ഷിക്കുന്നു.

കുമ്പള ടോൾ ബൂത്ത് നിലവിൽ വന്നതോടെ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് ദിനംപ്രതി ഈ പാത ഉപയോഗിക്കുന്ന തൊഴിലാളികളെയാണ്. കാസർകോട് ജില്ലയിൽ നിന്നുള്ള നിരവധി പേർ മംഗളൂരു മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഓഫീസുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ദിവസേന യാത്ര ചെയ്യുന്ന ഇവർക്കു ടോൾ ഫീസ് ഓരോ യാത്രയിലും ചെറിയ തുകയായി തോന്നിയേക്കാം. എന്നാൽ മാസാവസാനം അത് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. ഇന്ധന വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അധിക ചുമട്ടുകൾ സാധാരണക്കാരന്റെ ജീവിതം കൂടുതൽ പ്രയാസപ്പെടുത്തുന്നു.

ഈ ടോൾ ബൂത്ത് ഉണ്ടാക്കുന്ന മറ്റൊരു വലിയ പ്രശ്നം ഗതാഗതക്കുരുക്കാണ്. ടോൾ ബൂത്തിൽ വാഹനങ്ങൾ നിൽക്കുന്നതോടെ യാത്രാസമയം വർധിക്കുകയും ജോലി സമയക്രമങ്ങളും അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രകളും വൈകിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് പ്രത്യേക സൗകര്യങ്ങളുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, പ്രായോഗികമായി എല്ലായ്പ്പോഴും അത് ഫലപ്രദമാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. യാത്ര സുഗമമാക്കാനെന്ന പേരിൽ നടപ്പാക്കുന്ന പദ്ധതികൾ തന്നെ യാത്രയെ മന്ദഗതിയിലാക്കുമ്പോൾ അതിന്റെ ഉദ്ദേശ്യം തന്നെ നഷ്ടപ്പെടുന്നു.

അടുത്തടുത്തായി പ്രവർത്തിക്കുന്ന രണ്ട് ടോൾ ബൂത്തുകൾ പൊതുജനങ്ങളുടെ കീശ കീറുമ്പോൾ, അതിന്റെ ഗുണഫലം ആരാണ് അനുഭവിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. സാധാരണക്കാരിൽ നിന്ന് ഈടാക്കുന്ന പണം യഥാർത്ഥത്തിൽ പൊതുവികസനത്തിനാണോ, അല്ലെങ്കിൽ ചില പ്രത്യേക വിഭാഗങ്ങളുടെ കീശ നിറയ്ക്കാനാണോ എന്ന സംശയം ജനമനസ്സുകളിൽ ശക്തമാണ്. വികസനം ജനങ്ങൾക്ക് ആശ്വാസം നൽകേണ്ടതാണ്.
അവരെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഉപാധിയായി മാറരുത്.
കുമ്പള പ്രദേശത്തെ വ്യാപാരികളും ചെറുകിട സംരംഭകരും ഈ ടോൾ ബൂത്ത് മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ചരക്കു ഗതാഗതച്ചെലവ് വർധിക്കുന്നതോടെ അതിന്റെ ഭാരം ഒടുവിൽ ഉപഭോക്താക്കളുടെ മേലേക്കാണ് മാറുന്നത്. ഇതുവഴി വിലക്കയറ്റം രൂക്ഷമാകുകയും പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുകയും ചെയ്യുന്നു. ഒരു പ്രദേശത്തിന്റെ വികസനം അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തേണ്ടതിനു പകരം ദുർബലമാക്കുന്നുവെങ്കിൽ അത് വികസനമല്ല, മറിച്ച് ഭാരമാണെന്ന് അധികാരികൾ തിരിച്ചറിയണം.

ജനങ്ങളുടെ പ്രതിഷേധങ്ങളും പരാതികളും നിലനിൽക്കുമ്പോഴും അവഗണന തുടരുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് യോജിച്ചതല്ല. വികസന തീരുമാനങ്ങൾ എടുക്കുമ്പോൾ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്തെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ടോൾ ബൂത്തുകൾ തമ്മിലുള്ള ദൂരം പുനഃപരിശോധിക്കുക, സ്ഥിരം യാത്രക്കാർക്ക് യുക്തമായ ഇളവുകൾ നൽകുക, പ്രാദേശിക യാത്രക്കാർക്ക് പ്രത്യേക പാസുകൾ അനുവദിക്കുക തുടങ്ങിയ ബദൽ മാർഗങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതാണ്.
കുമ്പള ടോൾ ബൂത്ത് വിഷയത്തിൽ സർക്കാർയും ദേശീയപാത അതോറിറ്റിയും ജനങ്ങളുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാകണം. വികസനം മനുഷ്യർക്കുവേണ്ടിയാകണം, മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതിനല്ല എന്ന അടിസ്ഥാന സത്യമാണ് ഇവിടെ ഓർമിപ്പിക്കേണ്ടത്. സാധാരണക്കാരന്റെ യാത്രയും ജീവിതവും കൂടുതൽ സുഗമമാക്കുന്ന തീരുമാനങ്ങളാണ് യഥാർത്ഥ വികസനത്തിന്റെ അടയാളം. അതിനായി ഈ ടോൾ ബൂത്ത് സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.

 

kerala

കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

ശിക്ഷയ്‌ക്ക് പുറമെ 50,000 രൂപ പിഴയും അടയ്ക്കണം.

Published

on

തിരുവനന്തപുരം:  പോക്കുവരവ് നടത്തിക്കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദ് എച്ച്. എയ്ക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ആറു വർഷം കഠിനതടവ് വിധിച്ചു. ശിക്ഷയ്‌ക്ക് പുറമെ 50,000 രൂപ പിഴയും അടയ്ക്കണം.

2012ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ പിതാവ് ധനനിശ്ചയം ചെയ്ത് നൽകിയ 75 സെന്റ് ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി അർഷാദ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് കെണിയൊരുക്കി പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

വിജിലൻസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച വിജിലൻസ് കോടതി ജഡ്ജി മനോജ് എ. ആണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി ആകെ ആറു വർഷം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ വിചാരണ കോടതിയുടെ കടുത്ത വിമർശനം

കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം.

Published

on

കൊച്ചി:  നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയുടെ പ്രവർത്തനത്തിനെതിരെ വിചാരണ കോടതി അതിരൂക്ഷ വിമർശനം. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം.

വിചാരണ കാലയളവിൽ പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ ഹാജരായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹാജരായ ദിവസങ്ങളിലും അരമണിക്കൂറോളം മാത്രമാണ് കോടതിയിൽ ഉണ്ടായിരുന്നതെന്നും ആ സമയങ്ങളിൽ ഉറങ്ങുന്നതാണ് പതിവെന്നും കോടതി പറഞ്ഞു. വിശ്രമസ്ഥലമെന്ന രീതിയിലാണ് കോടതിയെ സമീപിച്ചതെന്നും, പിന്നീട് കോടതി കാര്യങ്ങൾ കേട്ടില്ലെന്നും പരിഗണിച്ചില്ലെന്നും ആരോപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ന് നടക്കുന്ന നടപടികളിലും അതിജീവിതയുടെ അഭിഭാഷക ഹാജരായിരുന്നില്ല.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ വിധി പൂർണമായും അംഗീകരിക്കാനാകില്ലെന്നും ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സർക്കാരിന് നൽകിയ നിയമോപദേശത്തിൽ പറയുന്നു.

ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും, ദിലീപിനെതിരെയുള്ള നിർണായക തെളിവുകൾ വിചാരണ കോടതി പരിഗണിക്കാതെ തള്ളിയതത് നിയമപരമായി നിലനിൽക്കില്ലെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. നീണ്ട വിധിന്യായത്തിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള അനാവശ്യ ന്യായീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, നീതി ഉറപ്പാക്കാൻ മേൽക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നതെന്ന് എസ്ഐടിക്കെതിരെ ഹൈക്കോടതി

കെ.പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കെ.പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ഇയാള്‍ ആശുപത്രിയിലാണെന്നും മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നതെന്നും ഹൈക്കോടതി ചോദ്യം. മുന്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് കെ.പി ശങ്കര്‍ ദാസ്.

മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്മകുമാര്‍, മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിച്ചത്. ജസ്റ്റിസ് എ.ബദറുദ്ദീനാണ് ഹരജികള്‍ പരിഗണിച്ചത്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി. പത്മകുമാര്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ എന്നും ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ വിമര്‍ശനം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ചതെന്തിനെന്ന് ചോദ്യം. പിന്നെന്തിനാണ് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിനെന്താണ് ചുമതലയെന്നും കോടതി

ഇതുവരെ ഒരു കോടി 40 ലക്ഷം ശബരിമലയ്ക്കായി ചെലവാക്കിയെന്ന് ഗോവര്‍ധന്‍ വാദിച്ചു. 25 ദിവസമായി ജയിലില്‍ കഴിയുന്നെന്നും ശബരിമലയില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണത്തിനെല്ലാം പണം നല്‍കിയിട്ടുണ്ടെന്നും ഗോവര്‍ധന്‍ പറഞ്ഞു. അതിന്റെ രേഖ കോടതിയില്‍ ഹാജരാക്കി. ഇപ്പോഴുള്ള ശ്രീകോവില്‍ വാതിലും കട്ടിളപ്പാളിയുമെല്ലാം താന്‍ നിര്‍മിച്ചു നല്‍കിയതാണെന്നും ഗോവര്‍ധന്‍ പറഞ്ഞു.

 

 

 

Continue Reading

Trending