Connect with us

india

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നീക്കം; മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുന്നു

ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

Published

on

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭേദഗതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വൈകാതെ സംസ്ഥാനതല ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നാണ് വിവരം.

സമീപകാലത്ത് ഇന്ത്യന്‍ റോഡുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങളുടെ എണ്ണം ആശങ്കാജനകമായി ഉയര്‍ന്നതോടെയാണ് നിയമഭേദഗതിയിലേക്ക് സര്‍ക്കാര്‍ കടന്നത്. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തില്‍, ഒരു ആഴ്ചയില്‍ മാത്രം നിരത്തിലിറങ്ങുന്ന മൊത്തം വാഹനങ്ങളുടെ 56 ശതമാനവും ഇന്‍ഷുറന്‍സില്ലാത്തതാണെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു.

നിലവിലെ നിയമപ്രകാരം പെര്‍മിറ്റില്ലാത്തതോ രജിസ്ട്രേഷനില്ലാത്തതോ ആയ വാഹനങ്ങള്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിക്കാനാവുക. എന്നാല്‍ പുതിയ ഭേദഗതിയിലൂടെ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്കെതിരെയും നേരിട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരം ലഭിക്കും. ഇതുവഴി ഒരു മില്യണിലധികം ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളെ റോഡുകളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സില്ലാതെ നിരത്തിലിറക്കുന്നവയില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ്. നിലവില്‍ ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതാണ് പതിപ്പ്. ആദ്യ കുറ്റത്തിന് 2000 രൂപയും, ആവര്‍ത്തിച്ചാല്‍ 4000 രൂപ പിഴയും മൂന്ന് മാസം വരെ തടവുശിക്ഷയുമാണ് നിലവിലെ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ശിക്ഷാനടപടികളില്‍ കൂടുതല്‍ കര്‍ശനത കൊണ്ടുവരുന്നതാണ് നിര്‍ദ്ദേശിക്കുന്ന ഭേദഗതി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകൂ, എന്തിനാണ് അവയെ കടിക്കാന്‍ വിടുന്നത്? – നായസ്‌നേഹികളോട് സുപ്രീംകോടതി

ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു.

Published

on

ന്യൂഡല്‍ഹി: തെരുവ് നായ് വിഷയത്തിലെ കേസുകളില്‍ നടക്കുന്ന വാദത്തിനിടെ നായ് സ്‌നേഹികള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു. നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന സംഘടനയാണോ ഉത്തരവാദയെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്കുനേരെ ഞങ്ങള്‍ കണ്ണടക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. നായ കടച്ചാലും അതു മൂലം മരിച്ചാലും അവര്‍ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാന്‍ വിടുന്നതെന്നും കോടതി ചോദിച്ചു.

എ.ബി.സി നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി പറഞ്ഞു. പിന്നാലെ എല്ലാ സംസ്ഥാന സര്‍ക്കാറുകളെയും രൂക്ഷമായി വിമര്‍ശിച്ചു. നായകളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാറുകള്‍ക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീംകോടതി പറഞ്ഞു.

തെരുവുനായ വിഷയത്തില്‍ യാഥാര്‍ഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നായസ്‌നേഹികളോട് നിര്‍ദേശിച്ചിരുന്നു.

 

Continue Reading

india

പി.എസ്.എല്‍.വി സി62 ദൗത്യം പരാജയം

പിഎസ്.എല്‍.വി സി62 വിക്ഷേപണം പരാജയം.

Published

on

ശ്രീഹരിക്കോട്ട: പിഎസ്.എല്‍.വി സി62 വിക്ഷേപണം പരാജയം. വിക്ഷേപണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങള്‍ വിജയകരമായിരുന്നെങ്കിലും മൂന്നാം ഘട്ടത്തില്‍ ദിശ തെറ്റി, സ്‌പേസ് സെന്ററുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. പിഎസ്.എല്‍.വിയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.

ഈ വര്‍ഷത്തെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു ഇത്. ഭൗമനിരീക്ഷണം ലക്ഷ്യമിട്ട് സൈനിക ആവശ്യത്തിനായി വിഭാവനം ചെയ്ത ‘അന്വേഷ’ (ഇ.ഒ.എസ് -എന്‍ 1) ഉള്‍പ്പെടെ ഇന്ത്യയിലേയും വിദേശത്തേയും 16 ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.സി 62ല്‍ ഉണ്ടായിരുന്നത്.

 

Continue Reading

india

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ

ജനുവരി 10ന് രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.

Published

on

ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.

ശുചിമുറിയിൽ പോയ സമയത്താണ് ധൻഘഡ് ആദ്യം ബോധരഹിതനായി വീണത്. പിന്നാലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ വിശദമായ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും പുരോഗമിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

2025 ജൂലൈ 21നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അന്ന് പുറത്തുവന്നിരുന്നു.

Continue Reading

Trending