Connect with us

kerala

വാക്‌സിനേഷന്‍ പ്രശ്‌നങ്ങള്‍; ലീഗ് എം.പി മാര്‍ കേന്ദ്രമന്ത്രിയെ കണ്ടു

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍.എം.പി , എം. പി. അബ്ദു സ്സമദ് സമദാനി എം. പി എന്നിവര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍ഷുഖ് മന്ദാവ്യയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. കേരളത്തില്‍ വന്‍ തോതിലുള്ള വാക്സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും പല വാക്സിന്‍ വിതരണ കേന്ദ്രങ്ങളും സ്തംഭിച്ചെന്നും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സങ്കീര്‍ണ്ണതകള്‍ മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ യാത്ര ചെയ്യാന്‍ കഴിയാത്ത വിധം പ്രയാസത്തിലാണെന്നും അതിന് ഉടനെ പരിഹാരം കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ കഴിയാതെ സൗദിയില്‍ എത്തുന്ന പ്രവാസികള്‍ക്ക് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണ്. വ്യകതമായ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞു അതിന് പരിഹാരം ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ക്വോറന്റൈന്‍ ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാമായി രുന്നെങ്കില്‍, ഇന്ത്യ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യയുടെ തവക്കല്‍നാ എന്ന ആപ്പില്‍ സ്വീകരിക്കാത്തതിനാല്‍ അവര്‍ക്ക് വീണ്ടും ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമാണ്. മാത്രമല്ല കനത്ത സാമ്പത്തിക ബാധ്യത വരുന്നുമുണ്ട്. കേരളത്തില്‍ നിന്നും വിദേശത്തക്ക് പോകുന്ന ആളുകള്‍ക്ക് രണ്ടാം ഡോസ് എടുക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍, പ്രത്യേക വിഭാഗം എന്ന നിലയില്‍ നല്‍കി വരുന്ന പരിഗണന പ്രകാരം ഇരുപത്തിഎട്ട് ദിവസമാക്കി മാറ്റിയിരുന്നു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ വരുമെന്നും അവര്‍ക്ക് രണ്ട് ഡോസുകള്‍ക്ക് ഇടയിലുള്ള ദൈര്‍ഘ്യം കുറക്കണമെന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നല്‍കിയ ഇളവായിരുന്നു അത്. എന്നാല്‍ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന സര്‍ട്ടിഫിക്കറ്റില്‍ അത് ഉള്‍കൊള്ളാന്‍ കഴിയാത്തതിന്റെ ഫലമായി വന്ന പ്രതിസന്ധിയുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇരു സര്‍ക്കാരുകളുടെയും ഉന്നത തലത്തിലുള്ള നയപരമായ ചര്‍ച്ചയിലൂടെ അടിയന്തരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കോവാക്സിന് സൗദി പോലുള്ള രാജ്യങ്ങളില്‍ അനുമതി ലഭിക്കാത്തത് കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും എം.പിമാരുടെ സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വളരെ പെട്ടെന്നു ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുമെന്നു മന്ത്രി എം.പിമാര്‍ക്ക് ഉറപ്പ് നല്‍കി. കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം തന്നെയും അമ്പരപ്പിച്ചുവെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനെ സഹായിക്കാന്‍ പരമാവധി ചെയ്യുമെന്ന് അദ്ദേഹം എം.പിമാര്‍ക്ക് ഉറപ്പ് നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം

സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ കുഴഞ്ഞു വീഴുകയായിരുന്നു.

Published

on

പാലക്കാട് 14കാരന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ നഫീസ മന്‍സിലില്‍ അഹമ്മദ് നിഷാദി(നാച്ചു)ന്റെയും പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകന്‍ കാഞ്ഞിരോട് കെ.എം.ജെ സ്‌കൂള്‍ വിദ്യാര്‍ഥി റിയാന്‍ (14) ആണ് മരിച്ചത്.

പാലക്കാട് മേഴ്‌സി കോളജിന് സമീപമുള്ള ഉമ്മയുടെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് വിരുന്ന് വന്നതായിരുന്നു റിയാനും കുടുംബവും. സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മൃതദേഹം ഇന്ന് വൈകീട്ടോടെ സ്വദേശമായ കാഞ്ഞിരോട് എത്തിക്കും. വൈകീട്ട് 6.30ന് കാഞ്ഞിരോട് കെ.എം.ജെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം കാഞ്ഞിരോട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Continue Reading

kerala

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി സതീശന്‍

കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് നാം കരുതിയ ആള്‍ക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണ്. അതും മധുവിന് ജീവന്‍ നഷ്ടമായ അട്ടപ്പാടിയില്‍ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്ത്.- വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത്. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കേരളത്തിന് അപമാനമുണ്ടാക്കിയ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവന്‍ നഷ്ടമായ രാംനാരായണിന് നീതി ഉറപ്പാക്കണമെന്നും വി.ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊളിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിനെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മര്‍ദിച്ചത്. നാലു മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാംനാരായണിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

വയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി

കര്‍ണാടക വനംവകുപ്പ് കേരള വനമേഖലയിലേക്ക് തള്ളിയതാണെന്ന ആക്ഷേപം

Published

on

വയനാട് ദേവര്‍ഗദ്ധയില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങിയതായി നാട്ടുകാര്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരും കടുവയെ കണ്ടതായി സ്ഥിരീകരിച്ചു. കന്നാരം പുഴയോരത്താണ് കടുവയെ നാട്ടുകാര്‍ കണ്ടത്. കടുവയെ കര്‍ണാടക വനംവകുപ്പ് കേരളത്തിന്റെ വനമേഖലയിലേക്ക് തള്ളിയതാണെന്ന ആക്ഷേപമുണ്ട്. പൊലീസും വനംവകുപ്പും സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.

ഇന്ന് ജനവാസമേഖലയിലിറങ്ങിയ കടുവ വയനാട് വന്യജീവി സങ്കേതത്തില്‍ പെട്ടതല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കേരള വന്യജീവി ലിസ്റ്റില്‍ പെട്ട കടുവയല്ലാത്തതിനാല്‍ തന്നെ കര്‍ണാടക വനംവകുപ്പ് കേരളത്തിന്റെ വനമേഖലയിലേക്ക് തള്ളിയതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മാരന്‍ കൊല്ലപ്പെട്ട പ്രദേശത്തിന്റെ തൊട്ടടുത്തുനിന്നാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് കടുവ പ്രത്യക്ഷമായത്. കാലിന് പരിക്കേറ്റതായാണ് വനംവകുപ്പ് ജീവനക്കാരുടെ നിരീക്ഷണം. കടുവയെ പടക്കംപൊട്ടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ട്.

 

Continue Reading

Trending