Connect with us

More

ദ്വീപുകാര്‍ പറയുന്നു-ദൈവത്തിനു സ്തുതി; ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതര്‍

Published

on

ബഷീര്‍ കൊടിയത്തൂര്‍

കോഴിക്കോട്: ‘ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ആശങ്കകള്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഇന്നലെയാണ് തെളിഞ്ഞത്. ജീവിതത്തില്‍ ഇങ്ങനെയൊരു ചുഴലിക്കാറ്റ് കണ്ടിട്ടില്ല.’ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതയില്‍ നിന്ന് മോചിതരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതികരണമാണിത്. ഓഖി തീരം വിട്ടതോടെ സാധാരണ ജീവിതത്തിലേക്ക് പിച്ച വെക്കുകയാണ് ഇവര്‍. ദുരന്തമായെത്തിയ ഓഖി ചുഴലിക്കാറ്റ് ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് ദ്വീപ് നിവാസികള്‍. എങ്കിലും ഒരു ദിനം കൊണ്ട് തകര്‍ന്നുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ ഇനി ഒരു പാട് നാളത്തെ അധ്വാനം വേണം. അതിനുള്ള തിരക്കിലാണ് ഇപ്പോള്‍ അവര്‍.
മിനിക്കോയ് ദ്വീപിലാണ് ഓഖി കൂടുതല്‍ ദുരിതം വിതച്ചത്. 120 കിലോ മീറ്റര്‍ വേഗതയിലായിരുന്നു ചുഴലിക്കാറ്റെത്തിയത്. കടലില്‍ കൂറ്റന്‍ തിരമാല ഭീതിയുണ്ടാക്കി. മരങ്ങള്‍ കടപുഴകി വീഴുകയും തിരയടിച്ചു കയറുകയും ചെയ്തതോടെ നാശനഷ്ടങ്ങള്‍ വര്‍ധിച്ചു. റോഡുവഴി ഗതാഗതം മുടങ്ങി. വൈദ്യുതി നിലച്ചത് ദുരിതമായി. ഓടിട്ട വീടുകള്‍ തകര്‍ന്നടിഞ്ഞു. നിര്‍ത്തിയിട്ട എട്ടു ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പു കാരണം മീന്‍ പിടിക്കാന്‍ പോവാത്തതിനാല്‍ ജീവഹാനി ഒഴിവാക്കാനായി. കടലിലെ കനത്ത തിരമാലയില്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തുനിന്നുമുള്ള രണ്ടു ഉരുക്കള്‍ അപകടത്തില്‍ പെട്ടു. മംഗലാപുരത്തെ ഉരുവില്‍ നിന്ന് 7 പേര്‍ രണ്ടു ദിവസം കടലില്‍ പെട്ടാണ് കരയിലെത്താനായത്.
കവരത്തിയില്‍ കടല്‍ വെള്ളം കുടിവെള്ളമായി ശുചീകരിക്കുന്ന പ്ലാന്റിന്റെ പൈപ്പ് ലൈന്‍ തകര്‍ന്നു. ഇത് ശരിയാക്കാന്‍ ഒരു മാസമെടുക്കും. കല്‍പേനി ദ്വീപില്‍ അഞ്ചു ബോട്ടുകള്‍ മുങ്ങി. ഹെലിപ്പാഡും കടലാക്രമണം തടയാന്‍ നിര്‍മിച്ച ബ്രോക്ക് വാട്ടര്‍ ഭിത്തി തകര്‍ന്നതും സുരക്ഷക്ക് ഭീഷണിയായി. ദ്വീപില്‍ പലയിടത്തും 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചതായി കവരത്തി നിവാസിയും സര്‍ക്കാറിന്റെ നീന്തല്‍ പരിശീലകനും ലക്ഷദ്വീപ് അക്വാട്ടിക് അസോസിയേഷന്‍ ജന. സെക്രട്ടറിയുമായ കെ. മുജീബുറഹ്മാന്‍ പറഞ്ഞു. ജീവിതത്തില്‍ ഇങ്ങനെയുള്ളൊരു കാറ്റും തിരയും കണ്ടിട്ടില്ല. കടലില്‍ രണ്ടു മീറ്ററിലധികം ഉയരത്തിലാണ് കൂറ്റന്‍ തിരയുയര്‍ന്നത്. കരയിലുള്ളവര്‍ രണ്ടു ദിവസം അതീവ ജാഗ്രതയിലായിരുന്നു. കടലിനു നടുവില്‍ ദൈവത്തിന്റെ തുണയില്‍ ജീവിക്കുന്ന സമൂഹമായതിനാല്‍ ഇത്തവണയും ആ കരുണയില്‍ രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും. ആശങ്ക ഒഴിഞ്ഞതോടെ സര്‍ക്കാരും നാട്ടുകാരും അതിനുള്ള ശ്രമത്തിലാണെന്നും മുജീബ്‌റഹ്മാന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Published

on

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

Continue Reading

india

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

Published

on

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

Published

on

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.

രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

 

Continue Reading

Trending