Connect with us

kerala

തിരുകേശം ബോഡി വേസ്റ്റ് തന്നെ; നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ബോഡി വേസ്റ്റ് പരാമര്‍ശം ഓര്‍മപ്പെടുത്തി നിലപാട് ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു.

Published

on

തിരുവനന്തപുരം: തിരുകേശവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാചകന്റെ നഖവും മുടിയും ബോഡിവേസ്റ്റ് ആണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ബോഡി വേസ്റ്റ് പരാമര്‍ശംഓര്‍മപ്പെടുത്തി നിലപാട് ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു.

തന്റെ നിലപാട് ആരുടെയും സര്‍ട്ടിഫിക്കറ്റ് കിട്ടാനല്ലെന്നും പിണറായി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ സമരം ഖുര്‍ആന്‍ വിരുദ്ധ സമരമാണെന്ന സി.പി.എം വ്യാഖ്യാനം വന്നതിനു ശേഷം പിണറായിയുടെ പഴയ ബോഡി വേസ്റ്റ് പ്രയോഗം വീണ്ടും ചര്‍ച്ചയായിരുന്നു.

മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം ആദരവോടെ കാണുന്ന പ്രവാചകന്റെ തിരുശേഷിപ്പുകളെയാണ് പിണറായി വിജയന്‍ ആവര്‍ത്തിച്ച് അപമാനിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കെ.ടി ജലീലിനെയും പിണറായി വിജയനെയും ന്യായീകരിക്കാന്‍ ഖുര്‍ആന്‍ വചനങ്ങളുമായി വന്നവര്‍ ഇതോടെ ഇളിഭ്യരായി. വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ അവസരം വരുമ്പോള്‍ ഉപയോഗിക്കാനും ജലീലിനു വേണ്ടിയാണെങ്കില്‍ ഉപയോഗിക്കാതിരിക്കാനും പഠിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്ന ആക്ഷേപമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിക്കുന്നത്. ജലീലിനെതിരായ സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമായി വര്‍ഗ്ഗീയവല്‍ക്കരിച്ചത് പാര്‍ട്ടിക്കകത്തു തന്നെ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending