Connect with us

kerala

തിരുകേശം ബോഡി വേസ്റ്റ് തന്നെ; നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ബോഡി വേസ്റ്റ് പരാമര്‍ശം ഓര്‍മപ്പെടുത്തി നിലപാട് ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു.

Published

on

തിരുവനന്തപുരം: തിരുകേശവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാചകന്റെ നഖവും മുടിയും ബോഡിവേസ്റ്റ് ആണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ബോഡി വേസ്റ്റ് പരാമര്‍ശംഓര്‍മപ്പെടുത്തി നിലപാട് ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു.

തന്റെ നിലപാട് ആരുടെയും സര്‍ട്ടിഫിക്കറ്റ് കിട്ടാനല്ലെന്നും പിണറായി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ സമരം ഖുര്‍ആന്‍ വിരുദ്ധ സമരമാണെന്ന സി.പി.എം വ്യാഖ്യാനം വന്നതിനു ശേഷം പിണറായിയുടെ പഴയ ബോഡി വേസ്റ്റ് പ്രയോഗം വീണ്ടും ചര്‍ച്ചയായിരുന്നു.

മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം ആദരവോടെ കാണുന്ന പ്രവാചകന്റെ തിരുശേഷിപ്പുകളെയാണ് പിണറായി വിജയന്‍ ആവര്‍ത്തിച്ച് അപമാനിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കെ.ടി ജലീലിനെയും പിണറായി വിജയനെയും ന്യായീകരിക്കാന്‍ ഖുര്‍ആന്‍ വചനങ്ങളുമായി വന്നവര്‍ ഇതോടെ ഇളിഭ്യരായി. വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ അവസരം വരുമ്പോള്‍ ഉപയോഗിക്കാനും ജലീലിനു വേണ്ടിയാണെങ്കില്‍ ഉപയോഗിക്കാതിരിക്കാനും പഠിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്ന ആക്ഷേപമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിക്കുന്നത്. ജലീലിനെതിരായ സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമായി വര്‍ഗ്ഗീയവല്‍ക്കരിച്ചത് പാര്‍ട്ടിക്കകത്തു തന്നെ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഇന്ന് രണ്ട് ഘട്ടങ്ങളിലായി 1480 രൂപ കുറഞ്ഞു

രാവിലെ പവന് 520 രൂപ കുറഞ്ഞതിനു പിന്നാലെ ഉച്ചയോടെ ഒറ്റയടിക്ക് 960 രൂപ കൂടി ഇടിഞ്ഞു.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. രാവിലെ പവന് 520 രൂപ കുറഞ്ഞതിനു പിന്നാലെ ഉച്ചയോടെ ഒറ്റയടിക്ക് 960 രൂപ കൂടി ഇടിഞ്ഞു. ഇതോടെ ഒരു ദിവസത്തിനിടെ മൊത്തം 1480 രൂപയാണ് കുറഞ്ഞത്. ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,960 രൂപയായി. ഗ്രാമിന് ആനുപാതികമായി 120 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,870 രൂപയായി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അന്നേദിവസം പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്ര നേട്ടം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,680 രൂപയായിരുന്നു. പിന്നീട് 9ാം തീയതി 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഉയര്‍ച്ചയാണ് ദൃശ്യമായത്. എന്നാല്‍ ഇന്നത്തെ ഇടിവോടെ വീണ്ടും വിലക്കുറവ് പ്രകടമായി. രൂപയുടെ മൂല്യത്തിലുള്ള മാറ്റങ്ങള്‍, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചത്, ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരത എന്നിവയാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.

 

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; അന്വേഷണത്തിലെ മെല്ലെ പോക്ക്, യൂത്ത് കോണ്‍ഗ്രസ് നാളെ മാര്‍ച്ച് നടത്തും

തിരുവനന്തപുരം എസ്‌ഐടി ഇഞ്ചക്കല്‍ ആസ്ഥാനത്തേക്ക് നാളെ ഉച്ചക്ക് 12 മണിക്കാണ് പ്രതിഷേധ മാര്‍ച്ച്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. അന്വേഷണത്തില്‍ മെല്ലെ പോക്കെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരം എസ്‌ഐടി ഇഞ്ചക്കല്‍ ആസ്ഥാനത്തേക്ക് നാളെ ഉച്ചക്ക് 12 മണിക്കാണ് പ്രതിഷേധ മാര്‍ച്ച്.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റിലായി. പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമാണ്. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്‌ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തു. പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.

അതേസമയം പുരാവസ്തു കടത്ത് ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഡി.മണിക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മണിക്ക് പുറമെ ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവര്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കൂടുതല്‍ ചോദ്യംചെയ്യാന്‍ കോടതിയില്‍ എസ്‌ഐടി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.

 

Continue Reading

kerala

സേവ് ബോക്സ്‌ തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ ജയന്‍സൂര്യയുമായി കരാറിലേര്‍പ്പെട്ടിരുന്നതായാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്നവിവരം.

Published

on

കൊച്ചി: ‘സേവ് ബോക്സ്’ ഓണ്‍ലൈന്‍ ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യംചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് നടനെ ചോദ്യംചെയ്യുന്നത്. ജയസൂര്യയ്ക്കൊപ്പം ഭാര്യയും ഇഡി ഓഫീസിലെത്തിയിട്ടുണ്ട്. സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ ജയന്‍സൂര്യയുമായി കരാറിലേര്‍പ്പെട്ടിരുന്നതായാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്നവിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്സി’ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. രണ്ടുവര്‍ഷം മുന്‍പ് ഏറെവിവാദമായ കേസായിരുന്നു ഇത്. കേസില്‍ സേവ് ബോക്സ് സ്ഥാപന ഉടമയായ തൃശ്ശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഇഡിയും അന്വേഷണം നടത്തുന്നത്.

കേസില്‍ രണ്ടാം തവണയാണ് താരത്തെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്‌സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.

ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണ് സേവ് ബോക്സിനെ പരിചയപ്പെടുത്തിയിരുന്നത്. സേവ് ബോക്സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനംചെയ്താണ് സ്വാതിഖ് റഹീം പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്. പഴയ ഐഫോണുകള്‍ പുതിയ കവറിലിട്ടുനല്‍കി ഇയാള്‍ സിനിമാതാരങ്ങളെ കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.

 

Continue Reading

Trending