Connect with us

Views

ബാഹുബലിക്ക് വന്‍ തിരിച്ചടിയായി കര്‍ണാടകയില്‍ സത്യരാജിനെതിരായ പ്രതിഷേധം; മാപ്പു പറഞ്ഞില്ലെങ്കില്‍ റിലീസ് അനുവദിക്കില്ല

Published

on

അടുത്ത വെള്ളിയാഴ്ച ലോകമെങ്ങും റിലീസിനൊരുങ്ങുന്ന ‘ബാഹുബലി 2’ ന് തിരിച്ചടിയായി കര്‍ണാടകയില്‍ നടന്‍ സത്യരാജിനെതിരായ പ്രതിഷേധം കനക്കുന്നു. ബാഹുബലിയില്‍ കട്ടപ്പ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച സത്യരാജ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ കന്നട വിരുദ്ധ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ സത്യരാജ് മാപ്പു പറഞ്ഞില്ലെങ്കില്‍ ബാഹുബലി 2 കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക രക്ഷണ വേദികെ എന്ന സംഘടന രംഗത്തെത്തി. ഏപ്രില്‍ 28-ലെ ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേമ്പറിന് ഇവര്‍ കത്തു നല്‍കിയിട്ടുണ്ട്.

ഫിലിം ചേംബറിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ സത്യരാജിന്റെ കൃത്രിമ രൂപത്തില്‍ ചെരുപ്പുമാല അണിയിക്കുകയും കോലം കത്തിക്കുകയും ചെയ്തു. സത്യരാജ് മാപ്പു പറഞ്ഞില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കര്‍ണാടക രക്ഷണ വേദികെ പ്രസിഡണ്ട് ശിവരാമെഗൗഡ പറഞ്ഞു. ഏപ്രില്‍ 28-ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. തിയേറ്റര്‍ ഉടമകള്‍ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ പ്രതിഷേധം ശക്തമാക്കും – ഗൗഡ പറഞ്ഞു.

കര്‍ണാടക ഫിലിം ചേംബര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമാണ് നിലപാടെടുത്തിരിക്കുന്നത്. നേരത്തെ ബാഹുബലിയുടെ നിര്‍മാതാക്കള്‍ ചേംബര്‍ അധികൃതരെ കണ്ടിരുന്നെങ്കിലും ചര്‍ച്ച ഫലം കണ്ടില്ല. സത്യരാജ് മാപ്പു പറയണമെന്നാണ് ചേംബറിന്റെ ആവശ്യം.

അതിനിടെ, ചിത്രത്തിന്റെ റിലീസ് തടയരുതെന്നഭ്യര്‍ത്ഥിച്ച് ബാഹുബലി സംവിധായകന്‍ എസ്.എസ് രാജമൗലി വീഡിയോ പുറത്തിറക്കി. സത്യരാജിന്റെ പ്രസ്താവന 9 വര്‍ഷം മുന്നത്തേതാണെന്നും ബാഹുബലിയുമായി അതിന് ബന്ധമൊന്നുമില്ലെന്നും രാജമൗലി പറഞ്ഞു.

ബാഹുബലി ഒന്നാം ഭാഗത്തിലൂടെ സമാഹരിച്ച പണം മുഴുവന്‍ രണ്ടാം ഭാഗത്തിന്റെ നിര്‍മാണത്തിനു വേണ്ടി ചെലവഴിച്ചു എന്നാണ് സൂചന. അതിനാല്‍, ചിത്രത്തിന്റെ റിലീസ് തടയപ്പെട്ടാല്‍ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുക. കര്‍ണാടകയില്‍ മാത്രം 50 കോടി രൂപക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

Trending