Connect with us

gulf

കിഴക്കന്‍ ജറൂസലേമിലെ പുതിയ കടന്നു കയറ്റം അനുവദിക്കില്ല; ഇസ്രയേലിനെതിരെ സൗദി

അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരവിപ്പിച്ച പദ്ധതിയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നത്.

Published

on

റിയാദ്: കിഴക്കന്‍ ജറൂസലേമില്‍ വീണ്ടും കടന്നുകയറ്റം നടത്താനുള്ള ഇസ്രയേലിന്റെ ശ്രമങ്ങള്‍ക്കെതിരെ സൗദി അറേബ്യ. ഇസ്രയേല്‍ തീരുമാനം അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കിഴക്കന്‍ ജറൂസലേമിന് അടുത്ത് 1257 പുതിയ സെറ്റില്‍മെന്റുകള്‍ പണിയാനാണ് ഇസ്രയേല്‍ തീരുമാനം. ഇതിന്റെ കരാര്‍ ഏറ്റെടുക്കാനായി കഴിഞ്ഞ ദിവസം ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനെ അപലപിച്ചാണ് സൗദി രംഗത്തെത്തിയത്.

‘ഇസ്രയേല്‍ തീരുമാനത്തെ സൗദി അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. ഇത് ദ്വിരാഷ്ട്ര പരിഹാരം മുന്‍നിര്‍ത്തിയുള്ള അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണ്. മേഖലയിലെ സമാധാനത്തെ നീക്കം ഇല്ലാതാക്കുകയും ചെയ്തു- വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരവിപ്പിച്ച പദ്ധതിയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നത്. കിഴക്കന്‍ ജറൂസലേമിന് അടുത്തുള്ള ഗിവാത് ഹമാതോസില്‍ 1257 വീടുകളാണ് സര്‍ക്കാര്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇസ്രയേല്‍ ലാന്‍ഡ് അതോറിറ്റിയാണ് (ഐഎല്‍എ) തങ്ങളുടെ വെബ്‌സൈറ്റില്‍ പദ്ധതിക്കായി കോണ്‍ട്രാക്ടര്‍മാരെ ക്ഷണിച്ചത്.

യുഎസില്‍ പുതിയ പ്രസിഡണ്ട് ജോ ബൈഡന്‍ അധികാരമേറ്റെടുക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ്, ജനുവരി 18 വരെ ഇതിനായി അപേക്ഷ നല്‍കാം. ഇസ്രയേല്‍-ഫലസ്തീന്‍ വിഷയത്തില്‍ ജൂത രാഷ്ട്രത്തിന് അനുകൂലമായ തുറന്ന നിലപാട് സ്വീകരിക്കുന്ന നേതാവാണ് നിലവിലെ യുഎസ് പ്രസിഡണ്ടായ ട്രംപ്. വിഷയത്തില്‍ അറബ് ലോകത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവാണ് ബൈഡന്‍.

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

Trending