News
വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി
വിലപ്പെട്ട വോട്ടവകാശം കൂടുതല്‍ പേര് വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന സംവിധാനം ആവശ്യമായേക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ന്യൂഡല്‍ഹി: വിലപ്പെട്ട വോട്ടവകാശം കൂടുതല്‍ പേര് വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന സംവിധാനം ആവശ്യമായേക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മത്സരിക്കാനുള്ള സ്ഥാനാര്‍ഥി ഒരാള്‍ മാത്രമാണെങ്കിലും വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാല്‍ പരാമര്‍ശം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വോട്ട് ചെയ്യല്‍ കര്‍ശന ശിക്ഷയോടെ നടപ്പാക്കണമെന്നല്ല, എന്നാല്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തുന്നുവെന്ന് ഉറപ്പാക്കുന്ന നിര്‍ബന്ധിത സംവിധാനം വേണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം.
വോട്ടിങ്ങില്‍ ദുര്‍ബല വിഭാഗങ്ങളെക്കാള്‍ സമ്പന്നരും അഭ്യസ്തവിദ്യരുമായ വിഭാഗങ്ങളുടെ പങ്കാളിത്തമാണ് കുറവെന്ന തന്റെ അനുഭവം ജസ്റ്റിസ് ബാഗ്ചി കോടതിയില്‍ പങ്കുവച്ചു. ഗ്രാമങ്ങളില്‍ പോളിങ് ദിനം പലപ്പോഴും ആഘോഷം പോലെ മാറാറുണ്ടെന്നും സ്ത്രീകള്‍ വീട്ടുപണികളില്‍ നിന്ന് വിടുതല്‍ നേടി സംഘംചേര്‍ന്ന് പാട്ടുപാടിയും നൃത്തം ചെയ്തും പോളിങ് ബൂത്തിലെത്തുന്ന സാഹചര്യം അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി ഒരാള്‍ മാത്രമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ‘നോട്ട്’ (None of the Above) ഓപ്ഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലെ വാദത്തോട് പ്രതികരിക്കവെ, നോട്ട സംവിധാനം കൊണ്ടു വോട്ടിങ് ശതമാനമോ സ്ഥാനാര്‍ഥികളുടെ ഗുണനിലവാരമോ മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഒരാള്‍ മാത്രമുള്ള മത്സരത്തില്‍ സ്ഥാനാര്‍ഥിക്ക് നോട്ടയേക്കാള്‍ കുറവ് വോട്ടുകള്‍ ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം.
ഹരജി വീണ്ടും വിശദമായി പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.
GULF
മസ്ജിദുൽ ഹറാമിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഇഫ്താറിൽ പങ്കുചേർന്ന് മക്ക ഡെപ്യൂട്ടി ഗവർണർ
മക്ക: റമദാനിൽ മസ്ജിദുൽ ഹറാമിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ. ഹറം പള്ളിയിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ അദ്ദേഹം സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം പങ്കുചേർന്നു. വിവിധ സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന സമാനതകളില്ലാത്ത പരിശ്രമങ്ങളെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അഭിനന്ദിച്ചതായി ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. ഗവർണറുടെ പ്രത്യേക ആശംസകൾ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കൈമാറി.
തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷ വർധിപ്പിക്കുന്നതിനും സുരക്ഷാ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ അമീർ സഊദ് ബിൻ മിശ്അൽ പ്രശംസിച്ചു. ഈ പുണ്യകർമത്തിൽ പൂർണമായ സമർപ്പണത്തോടെ തുടർന്നും പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.
റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹറമിനകത്തും പുറത്തും നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തന പദ്ധതികളെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. സന്ദർശകർക്ക് ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി.
kerala
ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ ഡാറ്റാ ചോർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവ് നയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ശ്രമം കൂടിയാണ്.
കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും പരിക്ക് ഉണ്ടായിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു നടന്നത്. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപകലുഷിതമാക്കാനാണ് ആരോഗ്യമന്ത്രിയുടെ അപഹാസ്യ നാടകം സഹായിക്കുക.
ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ് ‘. ഇതിൻറെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.
അക്രമം നോക്കിനിൽക്കുന്ന പൊലീസ് മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കി ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല – ചെന്നിത്തല പറഞ്ഞു. ഇിതിനെ മറയാക്കി കൊണ്ട് കണ്ണൂർ ഡി.സി.സി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ ശക്തമായരീതിയിൽ പ്രതിഷേധിക്കുന്നു.
kerala
‘യാരമ്മ നീങ്കെ, മോണോ ആക്ട് കൈമോശം വരാതെ സൂക്ഷിക്കുന്നു’; ആരോഗ്യമന്ത്രിക്കെതിരെ ഒ ജെ ജനീഷ്
തൃശൂര്‍: വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ സ്വായത്തമാക്കിയ അഭിനയ കല ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുന്നുണ്ടെന്ന് കണ്ണൂരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ കെഎസ്യു പ്രതിഷേധത്തിന് നേരെയുള്ള പ്രകടനം കണ്ടാല്‍ മനസിലാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. പ്രതിഷേധക്കാരെ കാണുമ്പോള്‍ മന്ത്രി വിക്രം സിനിമയിലെ അന്യനെ പോലെയാണ് പെരുമാറുന്നതെന്നും ജനീഷ് പറഞ്ഞു.
പ്രതിഷേധക്കാര്‍ പോയി കഴിഞ്ഞാല്‍ അമ്പിയെപോലെ തരം മാറി അഭിനയിക്കാനും വളരെ പെട്ടെന്ന് അവര്‍ക്ക് സാധിക്കുന്നുണ്ട്. കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ തൊട്ടടുത്തേക്ക് പോലും എത്താന്‍ സാധിക്കാതെ പൊലീസ് തടയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തിനാടാ നിന്റെയൊക്കെ പ്രതിഷേധം എന്നാണ് ദൃശ്യങ്ങളില്‍ മന്ത്രി കെഎസ്യു പ്രവര്‍ത്തകരോട് വിളിച്ച് ചോദിക്കുന്നത്. അല്പം പോലും പക്വതയും പാകതയും ഇല്ലാത്ത രീതിയിലാണ് ഒരു പ്രതിഷേധം ഉണ്ടാകുമ്പോള്‍ ജനാധിപത്യസമൂഹത്തിനകത്തൊരു പ്രതിഷേധത്തിനോട് എങ്ങനെ പെരുമാറണം എന്നതുപോലും മനസിലാക്കാത്ത രീതിയിലാണ് മന്ത്രി പെരുമാറുന്നത്.
വനിത പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയെ തടഞ്ഞ് നിര്‍ത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മന്ത്രിയുടെ കയ്യിലെ മുറിവ് സമരത്തിന് മുന്‍പും മണിക്കൂറുകള്‍ക്ക് മുന്‍പും പങ്കെടുത്ത പരിപാടികളിലെ ഫോട്ടോകളില്‍ കാണാനുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയും മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ച ഇരുവറില്‍ മലയാളത്തിന്റെ വിസ്മയ നടനായ മോഹന്‍ ലാലിനെ മുഖ്യമന്ത്രി അഭിനയിച്ച് തോല്‍പ്പിക്കുന്നത് കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതേ മുഖ്യമന്ത്രിയെ ഇന്ന് ആരോഗ്യമന്ത്രി തെരുവില്‍ ഒരു സംഘര്‍ഷ സ്ഥലത്ത് പോലും അഭിനയിച്ച് തോല്‍പ്പിക്കുന്നത് അതിശയമുളവാക്കുന്ന അഭിനയസിദ്ധിയുടെ ഉടമയാണ് ആരോഗ്യമന്ത്രിയെന്ന് തെളിയിക്കുന്നു. ഇവരുടെ അഭിനയം കാണുമ്പോള്‍ കേരള ജനത പകച്ച് നിന്ന് ചോദിക്കുകയാണ്. യാരമ്മ നീങ്കെ. പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന സംബന്ധിച്ച് ശിവന്‍കുട്ടി ഗുണ്ടയല്ല മന്ത്രിയാണ് എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു പ്രത്യേക സ്റ്റാഫിനെ കൂടി അദ്ദേഹത്തിന്റെ വകുപ്പില്‍ വെയ്ക്കേണ്ടതുണ്ട് എന്നാണ് പറയാനുള്ളത്. യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്യുവിനേയും നേരിടുമെന്ന് വെല്ലുവിളിക്കുന്ന വസീഫ് അല്പമെങ്കിലും ആര്‍ജ്ജവമുണ്ടെങ്കില്‍ ആരോഗ്യമന്ത്രിക്ക് നേരെയാണ് സമരം നടത്തേണ്ടത്.
മന്ത്രിയുടെ അഭിനയത്തില്‍ വേദനിക്കുന്ന ഇവര്‍ക്ക് എന്തുകൊണ്ട് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടേയും കണ്ണ് ചൂഴ്ന്ന് എടുക്കപ്പെടേണ്ടി വന്ന സനൂപിന്റേയും വേദനകളെ കാണാന്‍ സാധിക്കുന്നില്ല. അത്തരത്തില്‍ ഇരയാക്കപ്പെട്ട കുടുംബങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉള്ളിടത്തോളം കാലം കെഎസ്യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സമരങ്ങളെ ആര് വിചാരിച്ചാലും തടഞ്ഞ് നിര്‍ത്താനും സാധിക്കില്ലെന്നും സമരങ്ങള്‍ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.
-
News3 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
News3 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News3 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
kerala3 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
kerala16 hours agoപെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍
-
india16 hours agoഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ
-
kerala15 hours ago‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
