Connect with us

More

കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ബി.ജെ.പിയെ ട്രോളിക്കൊന്ന് സന്ദീപാനന്ദ ഗിരി

Published

on

ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് പറഞ്ഞ് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ വരവേറ്റത് അതിനേക്കാള്‍ വലിയ ട്രോളുകളാണ്. പ്രത്യക്ഷത്തില്‍ യാതൊന്നിനേയും പരാമര്‍ശിക്കാതെ പോകുന്ന പോസ്റ്റ് ബി.ജെ.പിയുടെ ജനരക്ഷായാത്രയെയാണ് ഉന്നംവെക്കുന്നത്. പോസ്റ്റിന് താഴെ വന്ന കമന്റുകളാകട്ടേ ഒന്നിനൊന്ന് മെച്ചപ്പെട്ടതുമാണ്.

‘ഞാന്‍ പല ട്രോളന്‍മാരെയും കണ്ടിട്ടുണ്ട.്‌സ്വാമിമാരെയും കണ്ടിട്ടുണ്ട്. ഇത്ര ഭീകരമായി ട്രോളര്‍മാര്‍ക്കും മേലേക്കെടന്ന് ട്രോളണ സ്വാമീനെ ആദ്യായിട്ട് കാണുകയാണെ’-എന്നാണ് ഒരാളുടെ കമന്റ്. ‘ചിലര്‍ ഇവിടം കുളം തോണ്ടിയായാലും വേവിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കയല്ലേ’, ‘സ്വാമിജി കല്ലന്‍പരിപ്പ് കേരളത്തില്‍ വേവില്ല നോര്‍ത് ഇന്ത്യയില്‍ ഉള്ളവര്‍ക്ക് ഈ വേവ് ശീലമായി’,’സ്വാമിക്ക് ഒരു ട്രോള്‍ കമ്പനി തുടങ്ങി കൂടെ ??? എജ്ജാതി ഐറ്റം’,സ്വന്തം അനിയന്‍ ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്ന് പറയുന്നവര്‍ക്ക് ഈ ട്രോള്‍ ഒന്നും ഏല്‍ക്കില്ല സ്വാമീയെ, തുടങ്ങികമന്റുകള്‍ നിരവധിയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെയുണ്ടായ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മടങ്ങിയിരുന്നു. ഇതിനെയും സാമൂഹ്യമാധ്യമങ്ങള്‍ ട്രോളിനിരയാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം അമിത്ഷാക്ക് ഡല്‍ഹിയില്‍ തുടരേണ്ടി വരികയാണെന്നും അതുകൊണ്ട് ജനരക്ഷാ യാത്രയില്‍ പങ്കെടുക്കില്ലെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ വേണ്ടത്ര മാധ്യമശ്രദ്ധയില്ലാത്തതാണ് ജനരക്ഷാ യാത്രയില്‍ നിന്ന് അമിത്ഷാ പിന്‍മാറാന്‍ കാരണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ പിണറായിയിലൂടെയായിരുന്നു പദയാത്ര.

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

gulf

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

Published

on

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ചെക്ക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്‌

Continue Reading

Education

സി എച്ച് അനുസ്മരണം ഇന്ന്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

Published

on

മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ നാല്പതാം ചരമവാർഷിക ത്തിൻറെ ഭാഗമായി ഇന്ന്‌ രാവിലെ 9 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് ചെയറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടക്കും . സെമിനാർ ഹാളിൽ ആണ് പരിപാടി .

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെജയരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും .മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ അബ്ദുസമദ് സമദാനി, പി വി അബ്ദുൽ വഹാബ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ എന്നിവർ സംസാരിക്കും.

Continue Reading

Trending