kerala
എനിക്കായി ചന്ദ്രിക ഓഫീസില്‍ മേശയും കസേരയും ഏര്‍പ്പാടാക്കിയ സിഎച്ച്
മലബാറിലെ മുസ്ലിംജീവിതത്തിന്റെ ഉള്ളറകള്‍ തേടുന്ന ചില രചനകള്‍ സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്‍. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്കോയ പത്രാധിപരായി ഇരിക്കുമ്പോള്‍.

ജനിച്ചത് ബര്‍മയില്‍ ആണെങ്കിലും കൊയിലാണ്ടിയിലെ തൃക്കോട്ടൂര്‍ ആണ് എന്റെ ജീവിതത്തെയും സാഹിത്യാഭിരുചിയേയും വളര്‍ത്തിയെടുത്ത ഗ്രാമം. മാതാവ് ബര്‍മയില്‍ മരണപ്പെട്ടതോടെ ബാപ്പക്കൊപ്പം ഞാന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവല്ലോ. ഉത്സവങ്ങളും തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാന കലകളും നിറഞ്ഞ പ്രദേശമായിരുന്നു കൊയിലാണ്ടിയും തൃക്കോട്ടൂരും എല്ലാം. കടുംവര്‍ണങ്ങളില്‍ എഴുതപ്പെട്ട ജീവിതചിത്രങ്ങള്‍ തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം എങ്ങും പരന്നിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.
അവിടെയുള്ള ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ കഥകള്‍ സ്വരൂപിച്ച് എഴുതി തുടങ്ങിയത്. മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിലും മറ്റും എഴുതുകയുണ്ടായി. എം. ഗോവിന്ദന്, എം.വി ദേവന്, ടി. പത്മനാഭന് തുടങ്ങിയവരുമായുള്ള ബന്ധം എന്റെ സാഹിത്യജീവിതത്തില്‍ പുതിയ വഴികള്‍ തുറന്നുതന്നു. അതോടൊപ്പം തന്നെ അന്നത്തെ പ്രസിദ്ധീകരണങ്ങളില്‍ ഏറെ സഹായിച്ചത് ചന്ദ്രികയായിരുന്നു. അതില്‍ എന്റെ കഥകളും നോവലുകളും തുടര്‍ച്ചയായി വന്നു. എന്റെ മാത്രമല്ല, എം.ടി മുകുന്ദന് തുടങ്ങിയ പുതുതലമുറയിലെ പലരും ചന്ദ്രികയിലാണ് ഹരിശ്രീ കുറിച്ചത് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. മുട്ടത്തുവര്‍ക്കി, ബഷീര്‍, കേശവദേവ് തുടങ്ങിയവരും ചന്ദ്രിക താളുകളില്‍ ഇടംനേടിയവരാണ്.
മലബാറിലെ മുസ്ലിംജീവിതത്തിന്റെ ഉള്ളറകള്‍ തേടുന്ന ചില രചനകള്‍ സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്‍. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്കോയ പത്രാധിപരായി ഇരിക്കുമ്പോള്‍.
ന്യൂനപക്ഷങ്ങളുടെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉള്ള മുന്നേറ്റം ആഗ്രഹിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ്കോയ. ഭരണാധികാരി, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ തിരക്ക് പിടിച്ച ജീവിതത്തിന്റെ ഉടമയാകുമ്പോഴും ചന്ദ്രികയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, എഡിറ്റോറിയല്‍ സംബന്ധമായ കാര്യങ്ങള്‍ മുതല്‍ എഴുത്തുകാരെ ചന്ദ്രികയുമായി ബന്ധപ്പെടുത്തുന്ന പ്രവൃത്തി വരെ അദ്ദേഹം സ്തുത്യര്‍ഹമായ നിലയില്‍ നിര്‍വഹിച്ചു. ഞാന്‍ പലപ്പോഴും ചന്ദ്രിക സന്ദര്‍ശിക്കും. സി.എച്ച് ഉണ്ടെങ്കില്‍ ഏറെ കഴിഞ്ഞുമാത്രമേ തിരിച്ചുപോകാന്‍ കഴിയു. എന്റെ കൈയില്‍ കഥയുണ്ടെങ്കില്‍ ചോദിച്ചു വാങ്ങും. എഴുതി തീരാത്തതാണെങ്കില്‍ അവിടെയിരുന്ന് എഴുതാന്‍ പറയും. അതിനായി മേശയും കസേരയും ഏര്‍പ്പാടാക്കും. അങ്ങനെ ചന്ദ്രികയില്‍ എനിക്ക് ഒരു കസേര ലഭിച്ചു എന്ന് ഞാന്‍ സൗഹൃദസദസ്സുകളില്‍ മേനി പറയും!
എഴുതാന്‍ പ്രേരിപ്പിക്കുന്ന പത്രാധിപര്‍ ആയിരുന്നു സി.എച്ച്. അങ്ങനെ ചന്ദ്രികയുമായി എനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. പി.എ മുഹമ്മദ്കോയ എന്ന മുഷ്താഖ് പത്രാധിപരായിരുന്നപ്പോഴും എന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയുണ്ടായി. എ.എം കുഞ്ഞിവാവ, കാനേഷ് പൂനൂര് തുടങ്ങിയവരും എഴുത്തിന്റെ ലോകത്ത് എനിക്ക് ഊര്‍ജ്ജം പകര്‍ന്നു. മുസ്ലിംലീഗിന്റെ മുഖപത്രം ആണെങ്കിലും ചന്ദ്രിക സാഹിത്യ, സാംസ്കാരിക മേഖലകളില്‍ തുറന്ന സമീപനം പുലര്‍ത്തിയെന്ന് കാണാന്‍ കഴിയും. അങ്ങനെയാണ് ഒട്ടേറെ എഴുത്തുകാര്‍ക്ക് അത് പഠനകളരിയായി മാറിയത്. സാങ്കേതിക വിദ്യ വളര്‍ന്നു വികസിച്ച ഇക്കാലത്ത് ചന്ദ്രികക്ക് ഏറെ ചെയ്യാനാവും. ന്യൂനപക്ഷ സമുദായത്തെ സേവിക്കാന്‍ കഴിയും. അതിന് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു.
kerala
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന വനംവകുപ്പിന്റെ വാദം പൊളിയുന്നു. ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
നോട്ടീസ് നല്‍കാതെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പാടം വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അതേസമയം വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ കെ.യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടു പോയത്.
മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎല്‍എ മോചിപ്പിച്ചത്.
kerala
മാസപ്പടിക്കേസ്; എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

മാസപ്പടിക്കേസില്‍ വീണ വിജയന് ഇന്ന് നിര്‍ണായകം. എസ്എഫ്ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടിലെ അന്വേഷണം പൂര്‍ത്തിയാക്കി എസ്എഫ്ഐഒ നല്കിയ റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.
അതേസമയം അന്വേഷണ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വ്യക്തത വരുത്തുന്നത്. ഡല്‍ഹി ഹൈക്കോടതിയുടെ വാക്കാല്‍ വിലക്ക് ലംഘിച്ചാണ് എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സിഎംആര്‍എലിന്റെ വാദം. ഇത്തരമൊരു വിലക്കില്ലെന്നാണ് എസ്എഫ്ഐഒയുടെ നിലപാട്. ഇക്കാര്യത്തിലും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തത വരുത്തിയേക്കും. കഴിഞ്ഞ രണ്ട് തവണ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടുവെങ്കിലും ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്ലിന് ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന് ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന് ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന ബെയിലിനെ തിരുവനന്തപുരം സ്റ്റേഷന് കടവില്‍ വെച്ചാണ് തുമ്പ പൊലീസ് പിടികൂടിയത്. ബെയ്ലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
പൂന്തുറയിലെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം സ്റ്റേഷന് കടവില്‍ വെച്ച് കാറ് തടഞ്ഞാണ് ബെയ്ലിനെ തുമ്പ പൊലീസ് പിടികൂടിയത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച അഭിഭാഷകനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കിയിരുന്നു.
അതേസമയം നിയമപരമായും അല്ലാതെയും പിന്തുണച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. മര്‍ദനമേറ്റ അഭിഭാഷകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് തീരുമാനിക്കും.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
News23 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്