Connect with us

india

വയനാട് ദുരന്തം: രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച, ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണം: ഹാരിസ് ബീരാന്‍ എം.പി

മേഘവിസ്ഫോടനത്തേക്കുറിച്ചും ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചുള്ള മുൻകൂട്ടിയുള്ള വിവരങ്ങൾ നൽകുന്ന നൂതന വിദ്യ എത്രയും വേഗം രൂപപ്പെടുത്തി മേഖലകളിൽ സംവിധാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

പശ്ചിമഘട്ടത്തിന്റെ മുഴുവൻ ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന ആധുനിക സംവിധാനത്തോടുകൂടിയുള്ള ദുരന്ത മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി സാധാരണക്കാരുടെ ജീവിതം സുരക്ഷിതമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
കാലാവസ്ഥാ നിരീക്ഷണങ്കേന്ദ്രവും ഭൗമ ശാസ്ത്ര സമുദ്ര ശാസ്ത്ര, ജലശാസ്ത്ര വിഭാഗങ്ങളെ സംയോജിപ്പിച്ച് പർവ്വതം, കാറ്റ് തുടങ്ങിയ ഘടകങ്ങളെ കൂടി പരിശോധിച്ച് രാജ്യത്തെ ഏറ്റവും ഉയർന്ന ശാസ്ത്ര സാങ്കേതിക വിഭാഗങ്ങളുടെയും ഐ.ഐ.ടി പോലുള്ള സാങ്കേതിക പഠന ഗവേഷണ കേന്ദ്രങ്ങളുടെയും സഹായത്തോടെ ദുരന്തത്തെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പ് നൽകണം.
മേഘവിസ്ഫോടനത്തേക്കുറിച്ചും ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചുള്ള മുൻകൂട്ടിയുള്ള വിവരങ്ങൾ നൽകുന്ന നൂതന വിദ്യ എത്രയും വേഗം രൂപപ്പെടുത്തി മേഖലകളിൽ സംവിധാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തേക്കുറിച്ച് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിലാണ് എം പി ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ആവശ്യമായ സാമ്പത്തിക സൈനിക സഹായം എത്രയും വേഗം നടപ്പിലാക്കണമെന്നും ബജറ്റിൽ ഒരുതരത്തിലും പരിഗണിക്കാതെ പോയ കേരളത്തിന്റെ ദുരന്ത നിവാരണ മേഖലയെ ഇനിയെങ്കിലും പരിഗണിച്ച് സാധ്യമായത് ചെയ്യണമെന്നും എം പി കൂട്ടിച്ചേർത്തു. തുടർച്ചയായ ദിവസങ്ങളിലെ ശക്തമായ മഴയിൽ മണ്ണ് ദുരബാലമാവുകയും അതുമൂലം മലയിടിഞ്ഞ് അപകടമുണ്ടാവുകയുമാണുണ്ടായത്.
വരാൻ പോകുന്ന ദുരന്തത്തേക്കുറിച്ചോ അതിന്റെ വ്യാപ്തിയെക്കുറിച്ചോ മുന്നറിയിപ്പ് നൽകാവുന്ന സംവിധാനം നമുക്കില്ലാത്തതാണ് ഇത്രയും വലിയ അപകടത്തിന് വഴിവച്ചത് എന്നും മുസ്ലിം ലീഗ് രാജ്യസഭാ കക്ഷി ലീഡർ പി വി അബ്ദുൽ വഹാബ് എം പി ഡൽഹിയിൽ നിന്നും ദുരന്ത മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും എം.പി രാജ്യസഭയിൽ അറിയിച്ചു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Published

on

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

Trending