kerala
ബാങ്കുകൾ യുപിഐ ഇടപാടിന്റെ പേരില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത് ?

ശംസുദ്ദീൻ വാത്യേടത്ത്
ബാങ്കുകൾ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണം എന്തെന്ന ചോദ്യത്തിന്ന് ഇനിയും ഉത്തരമില്ല. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നു. നാഷ്ണൽ സൈബർ പോർട്ടിൽ റജിസ്റ്റർ ചെയ്തി ട്ടുണ്ടെന്ന അവ്യക്തമായ പരാതിയിലാണ് പല ബാങ്കുക ളും അക്കൗണ്ടുകൾ മരവിപ്പി ച്ചു കൊണ്ടിരിക്കുന്നത്. ബാങ്കുകളുടെ നിലപാട് പോലീസ് പറഞ്ഞത് കൊണ്ടാണ് അക്കൗണ്ടുകൾ ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ മരവിപ്പിച്ചത് എന്നാണ് എന്നാൽ. അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് തന്നെ പറയുന്നു.
സംശമുള്ള ഇടപാടുകൾ മാത്രമേ മരിപ്പിക്കാറുള്ളൂ വെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കു ന്നതുമായി ബന്ധപ്പെട്ട് നിരവ ധി പരാതികൾ ഉയർന്ന സാഹ ചര്യത്തിലാണ് കേരളപോലീ സിന്റെ വിശദീകരണം.
സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈംപോ ർട്ടലിലും കാൾ സെന്റർ നമ്പറായ 1930ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊ ള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുക ൾക്ക് സാധാരണയായി പോലീസ് നിർദ്ദേശം നൽകാ റുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെപിടിക്കുന്ന തിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പോലീസ്നിർ ദേശി ച്ചിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപ യോഗിക്കുന്ന അക്കൗ ണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ട്.
അക്കൗണ്ടുകൾ മരവിപ്പിച്ചത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. ദേശീയ പോർട്ടലിലെ പരാതിയിന്മേൽ ചില സംസ്ഥാനങ്ങൾ അക്കൗണ്ടുകളിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടെന്നും കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കിയിരുന്നു. ഒരു പരാതിയിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന്ന് ശേഷം മാത്രമേ തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാത്രമേ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കു കയുള്ളു ഇതാണ് എന്നിരിക്കെ അവ്യക്തവും വ്യാജമായും പണം തട്ടിയെടുക്കാൻ വേണ്ടി മാത്രമുള്ള പരാതിയിൽ അക്കൗണ്ട് മരവിപ്പിക്കുന്ന ഏത് നിയമത്തിന്റെ പേരിലാണെന്നുള്ള ചോദ്യത്തിന്ന് ബാങ്ക് അധികൃതരും മറുപടി നൽകുന്നില്ല. ഗുഗൾ പേ, പേട്ടിയം എന്നീ സാമ്പത്തിക ബാങ്ക് ഇടപാടുകൾ ചെയ്യുന്ന വരെ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും കയറി നിയമപ്രശ്നങ്ങളിലേക്ക് എത്തിച്ചിട്ടും സർക്കാർ ഇതേ കുറിച്ച് ഒരു അന്വേഷണവും നടത്തുന്നുമില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് അന്യ സംസ്ഥാനങ്ങളിലെ അക്കൗണ്ടിലേക്ക് പണം പോയി എന്നതിന്റെ പേരിലാണ് എന്നാൽ ആ സംസ്ഥാനത്ത് ഇതിന്റെ പേരിൽ പോലീസ് നടപടിയോ ഒരു എഫ്.ഐ.ആർ ഇടുകയോ ഉണ്ടായിട്ടില്ലന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമാണ്. ബാങ്ക് അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് മരവിപ്പിക്കാൻ പാടില്ല എന്ന നിയമവും നിലവിലുണ്ടായിട്ടും നൂറ് കണക്കിന്ന് സാധാരണക്കാരാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക വഴി ദുരിതത്തിൽ ആയിരിക്കുന്നത്. പലരും കടം വാങ്ങി വീട് നിർമ്മിക്കാനും ചികിത്സക്ക് വേണ്ടിയും സ്വരൂപിച്ച് ബാങ്കിൽ നിക്ഷേപിച്ചതുക തിരിച്ച് എടുക്കാൻ കഴിയാതെ നെട്ടോട്ടം ഓടുമ്പോഴും ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന മട്ടിലാണ് സർക്കാർ ഈ അക്കൗണ്ട് മരവിപ്പിക്കാലിന് ഒരു പരിഹാരം ഉണ്ടായില്ലങ്കിൽ വലിയ സാമ്പക അടക്കമുള്ള പ്രശ്നങ്ങളിലേക്ക് പോക്കാൻ സാധ്യത ഉണ്ടെന്ന് പല ഭാഗത്ത് നിന്നും മുന്നറീപ്പ് ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ പിന്നിൽ നിഗുഢമായ ഏതൊ അജണ്ട കേരളത്തിൽ നടപ്പാക്കാൻ പോകുന്നു വെന്ന മുന്നറിയിപ്പാണ് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന്റെ പിന്നിലെന്നും ചിന്തിക്കുന്ന വരും ഉണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട ഭൂരിപക്ഷം ആളുകളും സാധാരണക്കാരാണ്. ബാങ്കിൽ ഇതേ പറ്റി തിരക്കുമ്പോൾ മേലെ നിന്നുള്ള നടപടിയാണെന്ന് പറയുന്നു. മേലെ തിരക്കിയാലോ പോലീസിന്റെ നിർദ്ദേശമാണെന്നും അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായ പണം അയച്ച അക്കൗണ്ട് കാരെ കണ്ടത്തിയിൽ പരിഹാരം കാണാൻ കഴിയും എന്ന മറുപടിയുമാണ് കിട്ടുന്നത്. എന്നാൽ ഇവിടെ നിന്നും ഓൺ ലൈനായി പണം പോയ അന്യ സംസ്ഥാനത്ത് തിരക്കിയപ്പോൾ അവരുടെ പേരിൽ ഒരു തരത്തിലുമുള്ള തെറ്റുകളോ കുറ്റങ്ങളോ ഇല്ല. ഒരു കുറ്റകൃത്യത്തിലും ഇല്ലാത്ത വരുടെ പേരിലാണ് കേരളത്തിലെ ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുന്നത്. ഒന്നോ രണ്ടോ അക്കൗണ്ടുകളാണെങ്കിൽ അപത ത്തിൽ സംഭവിച്ചതാണെന്ന് കരുതാം എന്നാൽ കേരളമെന്ന ഒരു കൊച്ചു സംസ്ഥാനത്തെ നൂറ് കണക്കിന്ന് സാധാരണക്കാരാണ് ഇതിന്റെ പേരിൽ വലയുന്നത്. സാധാരണക്കാരായതിനാൽ സർക്കാറിനും ബാധ്യത ഇല്ലല്ലോ എന്ന നയമാണ് സർക്കാറും സ്വീകരിച്ചിരിക്കുന്നത്. പോലീസാണങ്കിൽ ഞങ്ങൾ അങ്ങിനെ ഒരു നിർദ്ദേശവും ബാങ്കുകൾക്ക് നൽകിയിട്ടില്ലന്നും പറഞ്ഞ് കഴിഞ്ഞ് അവർ തലയൂരി. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെയാണ് മൗനം പാലിച്ച് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നത്. ഇനിയും മൗനം പാലിച്ച് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നോക്കി നിന്നിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ് മനസിലാവുന്നത്.
kerala
കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു
ഇന്ന് രണ്ടാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്.

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. ഇന്ന് രണ്ടാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത നിര്‍മാണത്തിനായി കുന്നിടിച്ച ഭാഗമാണ് ഇടിഞ്ഞുവീണത്.
നാട്ടുകാരുടെ വന്‍ പ്രതിഷേധമാണ് ദേശീയപാത നിര്‍മാണത്തിനെതിരെ ഇന്ന് പ്രദേശത്ത് ഉണ്ടായത്. ശക്തമായ മഴയില്‍ വീടുകളിലേക്ക് ചെളിയും വെള്ളവും ഒലിച്ചെത്തി നാശമായതോടെയാണ് നാട്ടുകാര്‍ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചത്. ഇന്നലെ മൂന്ന് വീടുകളിലാണ് ചെളിയും വെള്ളവും കയറിയിരുന്നത്. ദേശീയപാത നിര്‍മ്മാണം നടക്കുന്ന മേഖലയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്. പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയാണ്.
kerala
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനും അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
കുറ്റകൃത്യം നടന്നാല്‍ കോടതിയിലാണ് നടപടികള്‍ പൂര്‍ത്തിയാകേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.
ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എംഎസ്എഫടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചത്.
ഫെബ്രുവരി 28ന് ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്.
kerala
പ്ലസ് ടു ഫലം നാളെ മൂന്നിന്
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. പകല്‍ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.പകല്‍ 3.30 മുതല്‍ ഫലമറിയാം.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്ന വെബ്‌സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS — Kerala, PRD Live എന്ന മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഫലം ലഭ്യമാകുക.
4,44,707 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 26,178 പേരാണ് വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ റെഗുലര്‍ പരീക്ഷ എഴുതിയത്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Cricket3 days ago
ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
Cricket22 hours ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി