Connect with us

Video Stories

ഗാന്ധിധാമില്‍ രാഷ്ട്രീയമില്ല, എല്ലാം ജാതിയാണ്

Published

on

കച്ചിലെ ഗാന്ധിധാമില്‍നിന്ന് എം. അബ്ബാസ്

ആളൊഴിഞ്ഞ തരിശുനിലങ്ങള്‍ക്കും കൃഷിപ്പാടങ്ങള്‍ക്കും നടുവിലൂടെ കറുത്ത ചരടു വലിച്ചുകെട്ടിയ പോലുണ്ട് ഭുജില്‍നിന്ന് ഗാന്ധിധാമിലേക്കുള്ള റോഡ്. ഇടയിലെ ഗ്രാമങ്ങളിലെ ആല്‍മരണത്തണിലിരുന്ന് ചൂതു കളിക്കുന്ന ഗ്രാമീണര്‍. മൂക്കില്‍ വളപോലുള്ള മൂക്കുത്തിയിട്ട് പാല്‍പ്പാത്രവുമായി നടന്നു പോകുന്ന മങ്കമാര്‍. ഇടയ്ക്കിടെ ബസ്സിനെ കവച്ചു വെച്ച് ചീറിപ്പായുന്ന ബഹുവര്‍ണ ലോറികള്‍.
ഒരു തെരഞ്ഞെടുപ്പ് വരുന്നുവെന്ന് ഇവിടെ പറഞ്ഞറിയിക്കണം. ഒരു ചത്വരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഫഌക്‌സ് കണ്ടു. അത്രമാത്രം. നഗരമധ്യത്തില്‍ ഗാന്ധിധാമിന്റെ പിതാവെന്നറിയപ്പെടുന്ന ഭായി പ്രതാപ് ദിയാല്‍ദാസിന്റെ പ്രതിമ. വിഭജനത്തില്‍ പാകിസ്താനിലെ സിന്ധില്‍നിന്നെത്തിയവരാണ് ഗാന്ധിധാമിലെ പൂര്‍വികര്‍. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം കച്ച് മഹാരാജാവായിരുന്ന മഹാറാവു ശ്രീ വിജയ് രാജി ഖേന്‍ഗര്‍ജി ജഡേജയാണ് 15000 ഏക്കര്‍ വരുന്ന സ്ഥലം സിന്ധി പുനരധിവാസത്തിനായി ദാനമായി നല്‍കിയത്. പുനരിധിവാസ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത് ദിയാല്‍ദാസായിരുന്നു.

മലയാളികള്‍ ഏറെയുള്ള നഗരമാണ് ഗാന്ധിധാം. ജില്ലാ കലക്ടറും മലയാളി. രമ്യമോഹന്‍ മൂത്തേടത്ത്. ലീലാഷാഹ് നഗറില്‍ മലയാളി കുട്ടികള്‍ക്കായി കേരള സമാജത്തിന് കീഴില്‍ ഇംഗ്ലീഷ് സ്‌കൂളുണ്ട്. അവര്‍ക്കായി നഗരത്തില്‍ ഒരു അയ്യപ്പ ക്ഷേത്രമുണ്ട്. അന്നവിടെ ഉത്സവമായിരുന്നു. ഗുജറാത്തില്‍ ഇത്തവണ ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വരവ് എളുപ്പമാകില്ലെന്ന് ഗാന്ധിധാമില്‍ ഒന്നരപ്പതിറ്റാണ്ടായി തൊഴില്‍ സ്ഥാപനം നടത്തുന്ന പാലക്കാട്ടുകാരന്‍ കെ. രമേശ് പറയുന്നു. നേവിയില്‍ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ചാണ് ഇദ്ദേഹം ഗുജറാത്തില്‍ സ്ഥാപനം ആരംഭിച്ചത്. തൊഴിലെടുക്കാനുള്ള ഗുജറാത്തികളുടെ മനസ്സിനോട് രമേശിന് ബഹുമാനം. ഇവിടെ കൊടിയില്ല, ഇത്രകാലമായി ഒരു ഹര്‍ത്താല്‍ കണ്ടിട്ടില്ല, വേണമെങ്കില്‍ ഞായറാഴ്ച വരെ തൊഴിലാളികള്‍ ജോലിക്കു വരും.. എന്നിങ്ങനെ പറഞ്ഞു അദ്ദേഹം.

ഗാന്ധിധാമിലെ ഗജ്‌വാണി മാര്‍ക്കറ്റിലേക്കുള്ള പ്രവേശന കവാടം

നോട്ടുനിരോധനവും ജി.എസ്.ടിയും ഗുജറാത്തിലെ വ്യാപാരി സമൂഹത്തെ വല്ലാതെ ബാധിച്ചെന്ന് എല്ലാവരെയും പോലെ അദ്ദേഹവും പറയുന്നു. ഗാന്ധിധാം ഉള്‍പ്പെടുന്ന വ്യാവസായിക മേഖല ഇപ്പോള്‍ ഉണങ്ങിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരണം എന്ന തോന്നല്‍ സാധാരണക്കാര്‍ക്കിടയിലുണ്ട്. പിന്നെ ജാതി. ഏതു രാഷ്ട്രീയായാലും തങ്ങളുടെ ജാതിക്ക് വോട്ടു ചെയ്യുന്നതാണ് ഗുജറാത്തികളുടെ രീതി. അതു കൊണ്ട് പട്ടേല്‍ സമരം ഇത്തവണ ഗുജറാത്തിനെ ബാധിക്കും. വ്യവസായികളാണ് പട്ടേലുകാര്‍. അവര്‍ക്കിടയില്‍ കാലങ്ങളായുള്ള ഇച്ഛാഭംഗമാണ് ഹര്‍ദിക് പട്ടേല്‍ എന്ന 24കാരനിലൂടെ പുറത്തുവന്നത്- അദ്ദേഹം നിരീക്ഷിക്കുന്നു.

ബസ് സ്റ്റാഡില്‍നിന്നുള്ള കാഴ്ച

ടാഗോര്‍ റോഡിലെ ഓഫീസില്‍ വെച്ചുള്ള മുഖാമുഖം കഴിഞ്ഞ് ബസ്റ്റാന്‍ഡില്‍ സ്വന്തം ജീപ്പില്‍ കൊണ്ടുവിടവെ അദ്ദേഹം പറഞ്ഞു. ഉടുതുണിക്ക് മറുതുണിയില്ലാതെ ഗുജറാത്തിലെത്തിയ മലയാളികളുണ്ട്. അവര്‍ വ്യാപാരം ചെയ്ത് ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കുന്നു. സ്വന്തം കപ്പലുള്ള മലയാളികള്‍ പോലുമുണ്ട് ഇവിടെ- അദ്ദേഹം പറഞ്ഞു. ഇത്തവണയും ബി.ജെ.പി ജയിക്കുമെന്നാണ് മലയാളി സ്‌കൂളിനു മുമ്പില്‍ വെച്ചു പരിചയപ്പെട്ട മാന്‍സണിന്റെ നിരീക്ഷണം. ‘ഭാജ്പ ആയേഗാ. മോദി ഇദര്‍ ജീതെ നഹി തൊ കഹി ജീതേഗാ’ (ബി.ജെ.പി വരും. മോദി ഇവിടെ ജയിച്ചില്ലെങ്കില്‍ പിന്നെ എവിടെ ജയിക്കും) എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ബി.ജെ.പി എന്നല്ല, ഭാജ്പ എന്നാണ് ഇവര്‍ ബി.ജെ.പിയെ വിളിക്കുന്നത്.
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം നിലവില്‍ വന്ന നിയോജക മണ്ഡലമാണ് ഗാന്ധിധാം. സിറ്റിങ് എം.എല്‍.എ രമേശ് മഹേശ്വരിയുടെ ബന്ധു മാല്‍തി മഹേശ്വരിയാണ് ബി.ജെ.പി ഇവിടെ കളത്തിലിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയാണ് 28 വയസ്സുള്ള ഈ ബി.കോം ബിരുദധാരിണി. തനിക്ക് ടിക്കറ്റു കിട്ടാത്തതില്‍ രമേശിന് പ്രതിഷേധമുണ്ട്. പട്ടികജാതിക്കാര്‍ക്കു വേണ്ടി സംവരണം ചെയ്ത മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിനായി മത്സരിക്കുന്നത് കിഷോര്‍ഭായ് ജി പിന്‍ഗളാണ്. ബി.എസ്.പിക്കായി ഭാര്യ ജുമാഭായ് സവാലി, ആം ആദ്മിക്കായി ദനിച ഗോവിന്ദ്ഭായ് പൂനം ചന്ദ് എന്നിവരും രംഗത്തുണ്ട്. മണ്ഡലത്തില്‍ കഴിഞ്ഞ തവണ 21313 വോട്ടിന്റെ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending