Connect with us

Views

ഞെട്ടിത്തരിച്ച് ലോകം , സമാനതകളില്ലാത്ത നടപടി

Published

on

 

ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നടപടിയാണ് സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും പ്രഖ്യാപിച്ചത്. ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം മടങ്ങണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടത് പ്രശ്‌നത്തിന്റെ സങ്കീര്‍ണത വ്യക്തമാക്കുന്നതാണ്. ഖത്തര്‍ പൗരന്മാര്‍ ഈ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതും മറ്റൊരു രാജ്യത്തേക്ക് ഇതുവഴി കടന്നുപോകുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ 2014 ലും സഊദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഖത്തറില്‍ നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ മൂന്ന് രാജ്യങ്ങളും ഖത്തര്‍ പൗരന്മാരെ പുറത്താക്കിയിരുന്നില്ല. നിലവില്‍ തങ്ങളുടെ രാജ്യങ്ങളില്‍ കഴിയുന്ന ഖത്തര്‍ പൗരന്‍മാരോട് പതിനാല് ദിവസത്തിനകം സ്ഥലംവിടണമെന്നാണ് സഊദിയും യു.എ.ഇയും ബഹ്‌റൈനും ആവശ്യപ്പെട്ടത്. തങ്ങളുടെ പൗരന്മാര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നത് മൂന്ന് രാജ്യങ്ങളും വിലക്കിയിട്ടുമുണ്ട്. ഖത്തറില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാര്‍ 14 ദിവസത്തിനകം ഖത്തര്‍ വിടണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രവേശന വിലക്കില്‍ നിന്ന് ഖത്തറില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകരെ ഒഴിവാക്കിയതായി സഊദി അറിയിച്ചു. ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന, കപ്പല്‍, വാഹന ഗതാഗതവും മൂന്ന് രാജ്യങ്ങളും പൂര്‍ണമായും വിലക്കി. ഖത്തറില്‍ നിന്നും ഖത്തറിലേക്കുമുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ക്ക് സഊദി, ബഹ്‌റൈന്‍, യു.എ.ഇ വ്യോമ, സമുദ്ര അതിര്‍ത്തികള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറിന്റെ രാഷ്ട്രീയ നയങ്ങള്‍ മൂലം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതില്‍ ഖേദമുണ്ടെന്ന് അറിയിച്ച സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും കുടുംബ, ചരിത്ര, മതബന്ധങ്ങള്‍ നിലവിലുള്ള ഖത്തര്‍ ജനതയോടുള്ള ആദരവ് പ്രത്യേകം എടുത്തുപറഞ്ഞു. ഖത്തര്‍ വിമാന കമ്പനികള്‍ക്ക് കീഴിലെ വിമാനങ്ങളും ഖത്തര്‍ വിമാനങ്ങളും സഊദിയിലെ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുന്നത് ഉടനടി വിലക്കുന്ന തീരുമാനം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചു. സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിമാന കമ്പനികളും നേരിട്ടോ അല്ലാതെയോ ഖത്തര്‍ സര്‍വീസ് നടത്തുന്നതും ഖത്തര്‍ വിമാനങ്ങള്‍ സഊദി വ്യോമമേഖലയിലൂടെ കടന്നുപോകുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറിലും സഊദിയിലും രജിസ്റ്റര്‍ ചെയ്യാത്ത വിമാന കമ്പനികള്‍ ഖത്തറിലേക്കും തിരിച്ചും സഊദി വ്യോമ മേഖലയിലൂടെ സര്‍വീസ് നടത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള നടപടികള്‍ അറിയുന്നതിന് ഒരാഴ്ചക്കകം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനെ സമീപിക്കണമെന്നും നിര്‍ദേശമുണ്ട്. കര, സമുദ്ര മാര്‍ഗം ഖത്തറിലേക്കും യാത്രക്കാരെ കൊണ്ടുപോകുന്നതും ചരക്ക് നീക്കം ചെയ്യുന്നതും ഉടനടി നിര്‍ത്തിവെക്കുന്നതിന് സഊദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈനും സഊദി അറേബ്യയും യു.എ.ഇയും മാത്രമാണ് ഖത്തറുമായി അതിര്‍ത്തി പങ്കിടുന്നത്. കുവൈത്തും ഒമാനും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ലെങ്കിലും ഈ രണ്ട് രാജ്യങ്ങളും ഖത്തറുമായി അതിത്തി പങ്ക് വെക്കുന്നില്ല. ഖത്തറുമായി കരാതിര്‍ത്തി പങ്ക് വെക്കുന്നത് സൗദി അറേബ്യ മാത്രമാണ്. സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിന് പിന്നാലെ യമന്‍, ലിബിയ, മാല്‍ദ്വീപ്‌സ് എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വെയ്‌സുമായുണ്ടാക്കിയ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സഊദിയിലെ അല്‍അഹ്‌ലി ഫുട്‌ബോള്‍ ക്ലബ്ബ് റദ്ദാക്കി. സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് (സഊദിയ), ഇത്തിഹാദ് എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, ഈജിപ്ത് എയര്‍, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ അടക്കമുള്ള വിമാന കമ്പനികള്‍ ദോഹ സര്‍വീസുകള്‍ റദ്ദാക്കി. സഊദിയില്‍ പ്രവര്‍ത്തിക്കുന്നതിന് അല്‍ജസീറ ചാനലിന് നല്‍കിയ ലൈസന്‍സും പിന്‍വലിക്കുകയും ചാനലിന്റെ സഊദിയിലെ ഓഫീസുകള്‍ അടപ്പിക്കുകയും ചെയ്തു. ഖത്തര്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന സഊദി പൗരന്മാരോട് ജോലി രാജിവെക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് ഭീകര വിരുദ്ധ പോരാട്ടത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രി റെക്‌സ് ടില്ലേഴ്‌സനും പ്രതിരോധ മന്ത്രി ജെയിംസ് മാറ്റിസും പറഞ്ഞു. നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനുള്ള സഊദി അറേബ്യയുടെയും യു.എ.ഇയുടെയും ബഹ്‌റൈന്റെയും ഈജിപ്തിന്റെയും തീരുമാനത്തില്‍ ഖേദമുണ്ടെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനങ്ങള്‍ പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending