Connect with us

Views

വിരാത് കോലിയുടെ പക്വയാത്ര

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനെ നയിക്കാറുള്ള വിരാത് കോലിയിലെ നായകന്‍ ക്ഷുഭിതനും ആക്രമണകാരിയുമായിരുന്നു. സഹതാരമായ ഗൗതം ഗാംഭിറിനെ തല്ലാന്‍ പോലും തയ്യാറായി നിന്ന ആ നായകനെ നോക്കി കപില്‍ദേവ് പറഞ്ഞിരുന്നു-ഇത് മാന്യന്മാരുടെ ഗെയിമാണെന്ന് എല്ലാവരും അതോര്‍ക്കുന്നത് നല്ലതാണെന്നും. ഇത് പഴക്കമുള്ള ഒരു ചിത്രം. ഇപ്പോള്‍ നോക്കുക-വിരാത് കോലിയിലെ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ഇന്നലെ വാംഖഡെയില്‍ ഇംഗ്ലീഷ് വാലറ്റക്കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സണും രവിചന്ദ്രന്‍ അശ്വിനും തമ്മില്‍ ഒന്ന് ഉടക്കിയപ്പോള്‍ ഉടന്‍ േഓടിയെത്തി രണ്ട് പേരെയും ശാന്തരാക്കുന്ന കാഴ്ച്ച…

കോലി മാറുകയാണ്. ക്ഷിപ്ര കോപിയില്‍ നിന്നും പക്വമതിയിലേക്ക്. വാംഖഡെയില്‍ അദ്ദേഹം നേടിയ ഡബിള്‍ സെഞ്ച്വറി നോക്കുക-പന്തുകളെ അറിഞ്ഞും പഠിച്ചുമുളള ഷോട്ടുകളില്‍ ഉത്തരവാദിത്ത്വത്തിന്റെ കാര്‍ക്കശ്യമുണ്ടായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ദേശീയ ടീം കോച്ച് അനില്‍ കുംബ്ലെ പറഞ്ഞതാണ് യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്-വിരാത് നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പഴയകാല ഇന്ത്യന്‍ ടീമുകളുമായി താരതമ്യം ചെയ്യുന്നില്ല. പക്ഷേ ഈ ടീമിന് ഏറ്റവും മികച്ച ടീമായി മാറാനുളള എല്ലാ കരുത്തുമുണ്ട്. കുംബ്ലെയുടെ ഈ വാക്കുകളുടെ മാഹാത്മ്യവും ശ്രദ്ധിക്കണം. ഇന്ത്യ കണ്ട മികച്ച ലെഗ് സ്പിന്നര്‍ മാത്രമായിരുന്നില്ല കുംബ്ലെ. ഇന്ത്യയുടെ എത്യോ നായകര്‍ക്ക് കീഴില്‍ കളിച്ച താരം. ഒടുവില്‍ അദ്ദേഹം തന്നെ ടീമിന്റെ നായകനായി. അസ്ഹറുദ്ദീനും സച്ചിനും ദ്രാവിഡും സൗരവുമെല്ലാം നയിച്ച ഇന്ത്യയില്‍ നിന്നും വലിയ അന്തരമിപ്പോള്‍ കോലിയുടെ ഇന്ത്യയില്‍ കുംബ്ലെ കാണുന്നില്ല. പക്ഷേ അദ്ദേഹം പറയുന്നു-ഈ ടീമിന്റെ പോരാട്ടവീര്യമൊന്ന് നോക്കു.

രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി മുഖത്തായിരുന്നു. അവസാന ദിവസം തോല്‍വിക്കും സമനിലക്കുമിടയില്‍ ടീമിനെ പിടിച്ചുനിര്‍ത്തിത് കോലിയും ജഡേജയുമായിരുന്നു. ആ മല്‍സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഒരു മല്‍സരത്തെ എങ്ങനെ സമനിലയില്‍ എത്തിക്കാമെന്ന് പഠിച്ചു എന്നാണ്. രാജ്‌ക്കോട്ടിലെ ട്രാക്കില്‍ സ്പിന്നുണ്ടായിട്ടും അവസാന ദിവസത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് പിടിച്ചുനിന്നെങ്കില്‍ അവിടെ കണ്ടത് ടീമിനെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ക്യാപ്റ്റനെ. വിശാഖപ്പട്ടണത്തായിരുന്നു രണ്ടാം ടെസ്റ്റ്. ആദ്യമായി ടെസ്റ്റ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്ന മൈതാനത്തിന്റെ സ്വാഭവത്തെക്കുറിച്ച് വ്യക്തമായ രൂപമില്ലാതിരുന്നിട്ടും കോലിയിലെ നായകന്‍ ഭംഗിയായി ടീമിനെ നയിച്ച് വിജയം നേടി.

ഇംഗ്ലീഷുകാര്‍ക്ക് പേസ് പ്രതീക്ഷയുണ്ടായിരുന്നു മൊഹാലിയിലെ പി.സി.എ സ്റ്റേഡിയത്തില്‍. പക്ഷേ അവിടെയും കരുത്ത് പ്രകടിപ്പിച്ചത് കോലിയിലെ നായകന്‍. ഇന്നലെ വാംഖഡെയില്‍ വിജമുറപ്പിച്ച നിമിഷത്തിലും പഴയത് പോലെ തുള്ളി ചാടാതെ പക്വമതിയായി വിജയത്തെ ആശ്ശേഷിച്ചതിലുണ്ട് കോലിയിലെ മാറ്റങ്ങള്‍. തലവേദനകള്‍ അദ്ദേഹത്തിന് കുറവാണ്. സീനിയേഴ്‌സ് പ്രശ്‌നങ്ങളില്ല. ബാറ്റിംഗില്‍ വിശ്വസിക്കാന്‍ കഴിയുന്നവരാണ് എല്ലാവരും. മുന്നില്‍ നിന്ന് നയിച്ചാല്‍ മാത്രം മതി. പേസര്‍മാരില്‍ എല്ലാവരും ശരാശരിക്കാരാണെങ്കില്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവര്‍. സ്പിന്നര്‍മാരില്‍ അശ്വിനെ കൂടാതെ രവീന്ദു ജഡേജയും ഓള്‍റൗണ്ട് കരുത്ത് കാണിച്ച സുനില്‍ യാദവും. അനില്‍ കുംബ്ലെയിലെ പരിശീലകനാവട്ടെ വഴിവിട്ട് ഇടപെടുന്നില്ല. കൃത്യമായി കാര്യങ്ങളെ പഠിക്കുന്നു. തലവേദനകള്‍ ഇല്ലാതെ കളിക്കാനാവുന്നതിന്റെ ലക്ഷണങ്ങളാണ് സ്വന്തം ബാറ്റിലൂടെ മൈതാനത്ത് കോലി തെളിയിക്കുന്നത്. വലിയ ഭാവി മുന്നിലുള്ളതിനാല്‍ സധൈര്യം അദ്ദേഹത്തിന് മുന്നേറാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് 240 രൂപ വർധിച്ചു

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

Continue Reading

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

kerala

ഐസിയു പീഡനക്കേസ്; ഡോക്ടര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി

Published

on

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി.പീഡനക്കേസില്‍ ഡോ.പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവിശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയില്ല.ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ.പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending