Video Stories
ഡുഡു….ഡും; ഇതാണ് കളി… ഡുഡുവിന്റെ ഹാട്രികിലും ചെന്നൈ പുറത്ത്

ചെന്നൈ: ഡുഡു ഒമാഗമിയെന്ന നൈജീരിയക്കാരന് ഒന്നിന് പിറകെ ഒന്നായി മൂന്ന് വട്ടം വല ചലിപ്പിച്ചു-എന്നിട്ടും 3-3 ല്‍ കുരുങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ എഫ്സിയുടെ ഐ.എസ്.എല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ രണ്ടാം ഹാട്രിക് കുറിച്ച ഡുഡു മൂന്ന് തവണ ടീമിന് ലീഡ് സമ്മാനിച്ചു. അര്‍ജന്റീനക്കാരനായ നിക്കോളാസ് വാലസിലുടെ രണ്ട് തവണ തിരിച്ചടിച്ച നോര്‍ത്ത് ഈസ്റ്റുകാര് മല്‍സരത്തില്‍ പരാജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ലോംഗ് വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഷൗവിക് ഘോഷിന്റെ ഹെഡ്ഡര്‍ മാര്‍ക്കോ മറ്റരേസിയുടെ സംഘത്തിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.
ടീം ഉടമകളായ അഭിഷേക് ബച്ചനും മഹേന്ദ്രസിംഗ് ധോണിയുമെല്ലാം ആവേശപ്പോരാട്ടം ആസ്വദിക്കാന്‍ ഗ്യാലറിയിലുണ്ടായിരുന്നു. ഡുഡു എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊപ്പം കളം നിറയുകയും ചെയ്തു. പക്ഷേ പ്രതിരോധത്തിന്റെ ജാഗ്രതാകുറവില്‍ അവസാന നിമിഷം പിഴച്ച ചെന്നൈക്കാര് ഇപ്പോള്‍ പോയന്റ് പട്ടികയില്‍ 15 പോയന്റുമായി എട്ടാം സ്ഥാനത്താണ്. ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. അതില്‍ ജയിച്ചിട്ടും കാര്യമില്ല. അതേ സമയം നോര്‍ത്തുകാര്‍ 15 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് വന്നു. രണ്ട് കളികളും ബാക്കിയുണ്ട്.
ഡു ഡു…. എന്ന ആവേശത്തില്‍ കയറിയ ടീം അവസാനത്തില്‍ ഡും ആയ നിരാശയില്‍ പല താരങ്ങളും സങ്കടക്കടലിലായിരുന്നു മല്‍സരശേഷം.
സെമിഫൈനല്‍ ഉറപ്പിച്ചിരിക്കുന്ന ഡല്‍ഹി ഡൈനാമോസിന്റെ വഴി മുടക്കാന്‍ എഫ്.സി ഗോവയ്ക്കു കഴിയുമോ എന്ന് ഇന്നറിയാം.
സെമിഫൈനല്‍ സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുന്ന അവസാന സ്ഥാനക്കാരായ ഗോവയ്ക്ക് 12 മത്സ്രരങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് 11 പോയിന്റ് മാത്രം . അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ഗോവയ്ക്ക് ഇനി അവസാന നാല് ടീമുകളുടെ പട്ടികയില്‍ എത്തുക അസാധ്യം. ഇന്ന് ഗോവയെ നേരിടുന്ന ഡല്‍ഹി ഡൈനാമോസിനു 11 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ലഭിച്ചിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തും. ഇന്ന് സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ മികവും ഡല്‍ഹിക്കുണ്ട്. ഗോവയുടെ മോഹങ്ങളെല്ലാം അവസാനിച്ചവെന്ന നിലയില്‍ അവരെ തള്ളിക്കളയാനാവില്ലെന്നു ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയ്ക്കു നന്നായി അറിയാം. ഒന്നും നഷ്ടപ്പെടാനില്ലാത്ത നിലയില്‍ അവസാന രണ്ടു മത്സരങ്ങളില്‍ ഗോവ തോറ്റകളി ആയിരിക്കും പുറത്തെടുക്കുക.
ഗോവയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്ലേ ഓഫിലേക്കു യോഗ്യത നേടുന്നതിനു ആവശ്യമായ മികച്ച പോയിന്റ് നില കൈവരിക്കാനാകുമെന്നു ജിയാന്‍ ലൂക്ക സാംബ്രോട്ട പറഞ്ഞു. എന്നാല്‍, പ്ലേ ഓഫീനു വേണ്ടിയുള്ള കണക്കുകൂട്ടലുകളൊക്കെ മാറ്റിവെച്ചു ജയിക്കുവാനുള്ള കളിയ്ക്കാണ് തയ്യാറെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സീസണില്‍ ഏറ്റവും മികച്ച ഹോം മത്സര വിജയങ്ങള്‍ നേടിയ ടീമാണ് ഡല്‍ഹി. സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ ഒരു ടീമിനും തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഹോം ഗ്രൗണ്ടിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഡല്‍ഹിയക്കു സമനില സമ്മതിക്കേണ്ടി വന്നിരുന്നു. അതിനുശേഷമാണ് കേരളബ്ലാസറ്റേഴ്സിനെ 2-0നു തോല്‍പ്പിച്ചുകൊണ്ട് സ്വന്തം തട്ടകത്തിലെ വിജയങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഡല്‍ഹിയുടെ സ്വന്തം തട്ടകത്തിലെ അവസാന മത്സരം കൂടിയാണ് ഇത്. ഇനി അവര്‍ക്ക് മുംബൈയിലും ഗോഹാട്ടിയിലുമാണ് അടുത്ത മത്സരങ്ങള്‍ കളിക്കേണ്ടത്. അതിനാല്‍ സ്വന്തം തട്ടകത്തില്‍ വിജയം നേടേണ്ടത് ഡല്‍ഹിക്ക് വളരെ അത്യാവശ്യമാണ്.
ഇത് വളെര ദുഷ്കരമായ ഗെയിം ആയിരിക്കുമെന്ന് ജിയാന്‍ലൂക്ക സാംബ്രോട്ട പറഞ്ഞു. ഗോവ അവസാന സ്ഥാനക്കാരാണെന്നു കരുതി നിസാരക്കാരായി കണക്കാക്കാനാവില്ല. അതുകൊണ്ടു തന്നെ കളിക്കാരെല്ലാം കളിയില്‍ വളരെ ശ്രദ്ധചെലുത്തി ജയിക്കുമെന്ന ദൃഡനിശ്ചയത്തിലാണെന്നും സാംബ്രോട്ട പറഞ്ഞു.
ഗോവയുടെ മുന്നില്‍ ഇനി സെമിഫൈനലില്‍ എത്തുവാനുള്ള സാധ്യത വെറും 0.001 ശതമാനം മാത്രമെയുള്ളു. ഗോവയില്‍ നടന്ന ഹോം മാച്ചില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് എറ്റ 1-2 തോല്‍വിയാണ് ഗോവയുടെ പ്രതീക്ഷകളെ എല്ലം തരിപ്പണമാക്കിയത്. എന്നാല്‍ ഗോവയുടെ ബ്രസീലുകാരനായ പരിശീലകന് സീക്കോ ഇന്നത്തെ ഡല്‍ഹിക്കെതിരെ അതേ വാശിയോടെ നേരിടാനാണ് കളിക്കാര്‍ക്ക്് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഗോവന്‍ ടീം തീര്‍ത്തും പ്രൊഫഷണലാണ്. ഗ്രൗണ്ടിലേക്കു ഇറങ്ങുമ്പോള്‍ ധരിക്കുന്ന ജേഴ്സിയോട് നീതിപുലര്‍ത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. നൂറുശതമാനവും അതില്‍ ഉറച്ചുതന്നെ നില്‍ക്കുമെന്നും സീക്കോ പറഞ്ഞു.
ഗോവയില്‍ നടന്ന ആദ്യ പാദത്തില്‍ ഡല്‍ഹി 2-0നു ഗോവയെ തോല്‍പ്പിച്ചിരുന്നു. ഗോവയുടെ ദുര്‍ബലമായ പ്രതിരോധനിരയാണ് പ്രതീക്ഷകളെ പാടെ തകിടം മറിച്ചത്.പക്ഷേ, എതിര് ടീമുകളുടെ ഗ്രൗണ്ടില്‍ ഗോവ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയട്ടുള്ളത്. ഡല്‍ഹിയാകട്ടെ എവേ മത്സരങ്ങളില്‍ കാര്യമായ വീറ് ഇതുവരെ കാട്ടിയട്ടില്ല. ഗോവ നേടിയ 11 പോയിന്റില്‍ ഏഴ് പോയിന്റും എതിരാളികളുടെ ഗ്രൗണ്ടില്‍ നിന്നും സ്വന്തമാക്കിയതാണ്.
എന്തായാലും ഈ മത്സരം തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നു സീക്കോ പ്രവചിച്ചുകഴിഞ്ഞു. നൂറുശതമാനവും ഫിറ്റ് ആയ കളിക്കാരെ മാത്രമെ ഇന്ന് ഇറക്കുവെന്ന്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala3 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
kerala3 days ago
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ
-
Football3 days ago
കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍