Connect with us

Culture

ശബരിമല സ്ത്രീപ്രവേശം: വീരവാദം മുഴക്കുന്ന മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍

Published

on

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലും പ്രസംഗങ്ങളില്‍ വലിയ വീരവാദങ്ങള്‍ മുഴക്കുന്നുണ്ട് നമ്മുടെ മുഖ്യമന്ത്രി. പാര്‍ട്ടി അണികളുടെ കയ്യടികള്‍ക്ക് വേണ്ടി സംഘപരിവാറിനെ പരമാവധി പ്രകോപിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും പ്രായോഗിക തലത്തില്‍ വട്ടപൂജ്യമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രഖ്യാപനങ്ങള്‍ക്കും വീരവാദങ്ങള്‍ക്കും അപ്പുറം താങ്കളെന്ത് ചെയ്തു? മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍….

1. മുഖ്യമന്ത്രി: സുപ്രിംകോടതി വിധി അനുസരിച്ച് ശബരിമലയിൽ എല്ലാ യുവതികൾക്കും പ്രവേശനം അനുവദിക്കും.

ചോദ്യം: മല കയറാൻ വന്ന എത്ര യുവതികളെ പ്രവേശിപ്പിച്ചു?

2. ആചാരങ്ങൾ പ്രകാരം സർക്കാർ ഭക്തർക്കൊപ്പമായിരിക്കും.

ചോദ്യം: തൊട്ട് മുമ്പ് പറഞ്ഞതിന് വിപരീതം. ഇത് ആരെ തൃപ്തിപ്പെടുത്താൻ?

3. മുഖ്യമന്ത്രി: സംഘ്പരിവാർ പ്രായമായ സ്ത്രീകളെയും ആക്രമിക്കുന്നു.

– ചോദ്യം: ആരോടാണീ പരാതി പറയുന്നത്? താങ്കൾ തന്നെയല്ലേ ആഭ്യന്തര മന്ത്രി?

4. മുഖ്യമന്ത്രി: പൊലീസ് സേനയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു.

– ചോദ്യം: അതു നിയന്ത്രിക്കാൻ സർക്കാർ എന്തു ചെയ്തു?

5. മുഖ്യമന്ത്രി: ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് ജീവനക്കാർ തടഞ്ഞു.

– ചോദ്യം: ദേവസ്വം ബോർഡ് സർക്കാറിനു കീഴിലല്ലേ? എന്തു ചെയ്തു?

6. മുഖ്യമന്ത്രി: സർക്കാറിന് കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ട്.

– ചോദ്യം: എന്നിട്ട് നടപ്പാക്കാൻ കഴിയാത്തതെന്തേ?

7. മുഖ്യമന്ത്രി: യുവതികൾ മലകയറാൻ തുടങ്ങിയ സാഹചര്യത്തിൽ നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിയും പതിനെട്ടാം പടിയ്ക്കു താഴെ സത്യാഗ്രഹം നടത്തിയ പരികർമ്മികളും സുപ്രിംകോടതി വിധിയെ അട്ടിമറിക്കാനുളള ശ്രമമണ് നടത്തിയത്.

– ചോദ്യം: പോലീസ് സംരക്ഷണം നൽകാനാവില്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞ സർക്കാർ ആ അട്ടിമറിക്ക് കൂട്ടു നിൽക്കുകയായിരുന്നില്ലേ?

8. മുഖ്യമന്ത്രി: വിശ്വാസികൾക്കെല്ലാം ശബരിമലയിൽ പോകാം. സമാധാനപരമായി അവിടേക്കു പോകുന്നതിന് സൗകര്യം ഒരുക്കൽ സർക്കാറിന്റെ ചുമതലയാണ്.

– ചോദ്യം: കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ ആ ചുമതല നിർവ്വഹിച്ചോ?

9. മുഖ്യമന്ത്രി: ബി.ജെ.പിയുടെ അജണ്ടയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘം കോൺഗ്രസിലുണ്ട്.

– ചോദ്യം: യുവമോർച്ച നേതാവിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്ന സി.പി.എം നേതാവ് എ പത്മകുമാറിന്റെ കാര്യമോ? അയാൾ ആരുടെ അജണ്ടയാണ് നടപ്പാക്കുന്നത്?

10. മുഖ്യമന്ത്രി: ശബരിമലയിലേക്കു വരുന്ന സ്ത്രീകളുടെ വീട് കേരളത്തിൽ എവിടെയായാലും ആസൂത്രിതമായി ആക്രമിക്കുന്നു.

– ചോദ്യം: അക്രമികൾക്കെതിരെ എന്തു നടപടിയെടുത്തു?

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending