Culture
കെ.എസ്.ആര്‍.ടി.സി കട്ടപ്പുറത്ത്; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് കെ.എസ്.ആര്‍.ടി.സിയിലെ 3,861 താല്‍ക്കലിക കണ്ടക്ടര്‍മാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇവരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി വിധിയെങ്കിലും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താനാണ് ഡിപ്പോകളില്‍ ലഭിച്ച നിര്‍ദേശം.
എംപാനല്‍ കണ്ടക്ടര്‍മാരെ മാറ്റിനിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ താളം തെറ്റി. താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം സംസ്ഥാനത്ത് ഇന്ന് നാലില്‍ ഒന്ന് സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടൽ വടക്കൻ കേരളത്തിലും സർവീസുകൾ മുടങ്ങും. രാവിലെ തുടങ്ങേണ്ട സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതർ അറിയിച്ചു. മുഴുവൻ താൽക്കാലിക കണ്ടക്ടർമാരെയും പിരിച്ചുവിട്ടതായി കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
ഇന്നലെ എറണാകുളം, മലബാര്‍ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമായത്. പലയിടത്തും എം പാനല്‍ ജീവനക്കാര്‍ തിങ്കളാഴ്ച ഉച്ചയോടെ ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിയതോടെ സര്‍വീസുകള്‍ അവതാളത്തിലായി. തുടര്‍ന്ന് ഡ്യൂട്ടി കഴിഞ്ഞ് പോയ സ്ഥിരംജീവനക്കാരെ വിളിച്ചുവരുത്തിയാണ് പല സര്‍വ്വീസുകളും നടത്തിയത്.
അതെ സമയം, വിഷയത്തില്‍ കോടതി തന്നെ പരിഹാരം കണ്ടത്തെട്ടേയെന്ന് കെ.എസ്.ആര്‍.ടി. സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ജീവനക്കാരെ പിരിച്ചുവിടുന്നതിന് മുന്നോടിയായി തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ ജീവനക്കാരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ജീവനക്കാര്‍ ഇത് അവധിയായി കാണണം. കാര്യങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയെ സമീപിക്കും. മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും താല്‍പര്യക്കുറവല്ല ഉത്തരവിന് കാരണം. പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ മാനേജ്മെന്റിനെതിരേ തിരിയരുത്. എംപാനലുകാരെ പുറത്താക്കേണ്ടെന്നാണ് ബോര്‍ഡിന്റെയും നയം. ഹൈക്കോടതിയില്‍ എംപാനലുകാര്‍ കേസ് ശരിയായി വാദിച്ചില്ല. കോടതി വിധി നടപ്പാക്കിയേ മതിയാകൂ. എന്നാല്‍, ഇത് അന്തിമ വിധിയല്ല. താല്‍ക്കാലിക നടപടി മാത്രമാണ്. അനുകൂല വിധി സമ്പാദിച്ചാല്‍ എംപാനലുകാരെ ചുവപ്പ് പരവതാനി വിരിച്ച് ആനയിക്കുമെന്നും തച്ചങ്കരി പറഞ്ഞു.
എന്നാല്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കെതിരായുള്ള കോടതി വിധി സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി മാനേജുമെന്റിന്റെയും ഒത്തുകളിയുടെ ഭാഗമാണെന്ന് കോടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടി.സിയില്‍ പണി എടുക്കുന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ജീവിത പ്രയാസങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരും മാനേജുമെന്റും പൂര്‍ണ്ണമായും പരാജയപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍മാരെ സംരക്ഷിച്ചു കൊണ്ടു തന്നെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള കണ്ടക്ടര്‍മാര്‍ക്ക് ഘട്ടം ഘട്ടമായി നിയമനം നല്‍കാന്‍ ദീര്‍ഘ വീക്ഷണത്തോടു കൂടി നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്നും ഇത്തരത്തിലുള്ള വിധി ഉണ്ടാകുമായിരുന്നില്ല. പത്തിരുപത് വര്‍ഷക്കാലം എംപാനല്‍ ജീവനക്കാരായി ജോലിചെയ്ത കണ്ടക്ടര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തരവാദി പിണറായി സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം
കൊച്ചി: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ജനങ്ങളെയും കോടതിയെയും വിഡ്ഢികളാക്കരുതെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കോടതി താക്കീത് നല്‍കി. എം പാനല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ എന്ത് അവകാശമാണുള്ളതെന്നു വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ കോടതിയെ ധിക്കരിക്കുന്നതിനു തുല്യമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും കോടതി വ്യക്തമാക്കി. എം പാനലുകാരെ പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങിയെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്. ഇന്നു രാവിലെ തന്നെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തിരിക്കുന്നവരെ മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. എം പാനലുകാരെ എന്തടിസ്ഥാനത്തിലാണ് തുടരാന്‍ അനുവദിക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. പരീക്ഷയെഴുതി വിജയിച്ചവരെ വെല്ലുവിളിക്കുകയാണ് കോര്‍പ്പറേഷന്‍. കോടതിയുടെ കരങ്ങള്‍ മറ്റുള്ളവരെക്കാള്‍ ശക്തമാണെന്ന കാര്യം ഓര്‍ക്കണം. മാധ്യമങ്ങള്‍ ഇവിടെയുണ്ടെന്നും ബോധപൂര്‍വമാണ് കാര്യങ്ങള്‍ പറയുന്നതെന്നും കോടതി വ്യക്തമാക്കി.
ഒരു എം പാനല്‍ ജീവനക്കാരന്‍ പോലും ഇന്നു മുതല്‍ ജോലി ചെയ്യാന്‍ പാടില്ല. നിങ്ങള്‍ സമയം നീട്ടിക്കൊണ്ടുപോകുകയാണ്. ഒരാഴ്ചക്കകം എം പാനലുകാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തുകയാണ്. പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നു കഴിഞ്ഞ ഡിസംബര്‍ ആറിനാണ് കോടതി ഉത്തരവിട്ടത്. ഡിസംബര്‍ 14 നു കേസ് വീണ്ടും പരിഗണിച്ചപ്പോഴും കോടതി നിലപാട് തറപ്പിച്ചു വ്യക്തമാക്കിയിരുന്നു. ഉത്തരവ് നടപ്പാക്കാത്ത വിവരം ഹര്‍ജിക്കാര്‍ വീണ്ടും കോടതിയുടെ ശ്രദ്ധിയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനമുന്നയിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എം.ഡി നേരിട്ടു ഹാജരാവേണ്ടിവരുമെന്നും കോടതി ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് കോടതി വിലയിരുത്തിയത്. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവിരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം നല്‍കാത്തത് ചോദ്യം ചെയ്തു കൊല്ലം സ്വദേശി കിഷോര്‍കുമാറും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും
-
News2 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film2 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്