Video Stories
വഴിയിൽ കെട്ടിയ ചെണ്ടയാണോ ശരീഅത്ത്..!?

ബശീർ ഫൈസി ദേശമംഗലം
പല കാരണങ്ങളാൽ ഇനി ഒരിക്കലും യോജിച്ചു പോകില്ലന്നു ഉറപ്പായാൽ ദമ്പതികൾ എന്ത് ചെയ്യണം? ജീവിതാന്ത്യം വരെ പരസ്പരം വെറുത്തു ദുരിതം സഹിച്ചു ഒന്നിച്ചു ജീവിക്കണോ?
അതോ മതം അനുവദിക്കുന്ന വിവാഹ മോചനത്തിലൂടെ സ്വാതന്ത്രമാകണോ..?
യഥാർത്ഥത്തിൽ തോന്നുമ്പോൾ വലിച്ചെറിയാനുള്ള ഒരു വസ്ത്രമല്ല ത്വലാഖ്.
അന്ധൻ ആനയെ കണ്ട പോലെ ശരീഅത്തു നിയമങ്ങളെ വ്യാഖ്യാനിച്ചവർക്കാണ് പിഴച്ചത്.
യോജിച്ചു പോകാനാവില്ലന്നു കണ്ടാലും പെട്ടന്ന് ത്വലാഖ് ചൊല്ലാൻ മതം പറയുന്നില്ല. ഭാര്യയുടെ ഭാഗത്താണ് തെറ്റെങ്കിൽ അവളെ ആദ്യം ഉപദേശിക്കണം. അത് കൊണ്ടു ശരിയായില്ലെങ്കിൽ അവളൊത്തുള്ള സഹ ശയനം വെടിയണം. അത് തന്നെ ഒരേ റൂമിൽ കഴിഞ്ഞിട്ടാകണം അല്ലാതെ കിടപ്പറ വെടിയണം എന്നല്ല. സ്വാഭാവികമായും ഭാര്യയിൽ അത് വീണ്ടു വിചാരം ഉണ്ടാക്കും. അവിടെ സെക്സ് മാത്രമല്ല ഉദ്ദേശം. ബഹിഷ്കരണം ഒരു മാനസിക നീക്കമാണ്. ഒറ്റപ്പെടൽ തീർച്ചയായും മനുഷ്യനെ വേദനിപ്പിക്കും.
ആ പരീക്ഷണത്തിലും അവൾ നേരെയാകുന്നില്ലങ്കിൽ അവളെ വേദനിക്കാത്ത രൂപത്തിൽ പ്രഹരിക്കണം. അടി കൊണ്ടു ഉദ്ദേശിക്കുന്നത് മര്‍ദ്ദനമല്ല;അങ്ങിനെയായിരുന്നുവെങ്കിൽ വേദനിപ്പിക്കാത്ത രൂപത്തിൽ എന്ന് നിബന്ധന വെക്കുമായിരുന്നുല്ല. തന്റെ ഭർത്താവ് തന്നെ പ്രതീകാത്മകമാണെങ്കിലും തല്ലി എന്നത് ഒരു സ്നേഹമുള്ള ഭാര്യക്ക് സഹിക്കാനാവില്ല. അവൾ നേരെയാകാൻ അത് മതിയാകും.
എന്നിട്ടും അവൾ ശരിയാകുന്നില്ലെങ്കില്‍ പോലും വിവാഹ മോചനം ചെയ്യണമെന്നല്ല പറയുന്നത്.
രണ്ടു ഭാഗത്തു നിന്നും നീതിമാൻമാരായ രണ്ടു മധ്യസ്ഥരെ കൊണ്ടു വരണം. അവർ പക്ഷം പറയേണ്ടവരല്ല നീതിയുക്തം വിധിക്കേണ്ടവരാണ്. അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കണം: “അല്ലാഹുവെ ഈ വിഷയത്തിൽ നീ രഞ്ജിപ്പു ഉണ്ടാക്കേണമേ” അവർ ഇറങ്ങുമ്പോൾ തന്നെ ‘ത്വലാഖ് ചൊല്ലിയാൽ സ്വത്തു കാര്യത്തിൽ പക്ഷം നിൽക്കണം’എന്ന ഉദ്ദേശത്തോടെയല്ല വരേണ്ടത്. ‘ഈ ദമ്പതികൾ ഒന്നിച്ചു പോകാൻ അള്ളാഹു സഹായിക്കണം’എന്ന സദ്‌വിചാരത്തോടെയാണ്.
ചർച്ചകൾ നടന്നു, ഒന്നിച്ചു പോകാൻ ഒരിക്കലും സാധ്യമല്ലെന്നു വ്യക്തമായി. എന്നാലും മുത്വലാഖ്
ചൊല്ലാനല്ല മതം പറയുന്നത്. മൂന്നും കൂടി ഒറ്റയടിക്ക് പറയുന്നതാണ് മുത്വലാഖ്. അവർ ഒരു ത്വലാഖ് മാത്രമേ ചൊല്ലാവൂ. അവിടെയും അവർ ഒന്നിച്ചു പോകാനുള്ള സാധ്യതകളെ തുറന്നിടുകയാണ് മതം. സ്ത്രീയുടെ പക്ഷത്തു കനിവോടെ നിലകൊള്ളുകയാണ് ശരീഅത്ത്.
ഒന്നും രണ്ടും ചൊല്ലിയാൽ അവർക്കിടയിൽ രഞ്ജിപ്പു ഉണ്ടാവുകയാണേൽ പെണ്ണിന്റെ ദീക്ഷ കാലത്തു തന്നെ അവനു അവളെ തിരിച്ചെടുക്കാൻ കഴിയും. രണ്ടു മൊഴി ചൊല്ലിയാൽ ദീക്ഷാ കാലത്തിനു ശേഷമാണെങ്കിൽ അവർക്കു യോജിച്ചു പോകാൻ തോന്നുകയാണേൽ നിക്കാഹ് ചെയ്തു ഭാര്യയെ തിരിച്ചെടുക്കാം. മൂന്നും ചൊല്ലിയാൽ പിന്നെ വളരെ ശക്തമായ ഒരു ശരീഅത്ത് നിയമ സംവിധാനം നടപ്പിലാക്കിയേ തിരിച്ചെടുക്കാനാവൂ. അവളെ മറ്റൊരാൾ വിവാഹം ചെയ്ത് അയാൾ വിവാഹം മോചനം ചെയ്താൽ മാത്രമേ ആദ്യ ഭർത്താവിന് തിരിച്ചെടുക്കാൻ കഴിയൂ. തത്വത്തിൽ മുത്തലാഖിനെ മതം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
മുത്തലാഖ് ചൊല്ലിയവന് ഇനി ഭാര്യയെ തിരിച്ചെടുക്കാൻ കടുത്ത മാനസിക
വ്യഥ അനുഭവിക്കേണ്ടിവരും. ഇവിടെ സ്ത്രീയുടെ സംരക്ഷണമാണ് ശരീഅത്ത് കാണുന്നത്.
അനുവദനീയമായതിൽ അല്ലാഹുവിനു ഏറ്റവും കോപമുള്ളതു ത്വലാഖ് ആണ്. ഒരു പെണ്ണിനെ മൊഴി ചൊല്ലുമ്പോൾ അർശ് പോലും വിറ കൊള്ളും. ഈ വചനങ്ങൾ ദ്യോതിപ്പിക്കുന്നതു ത്വലാഖ് ഭയപ്പെടേണ്ടതാണ് എന്നാണ്.
പുരുഷന് മാത്രമല്ല ന്യായമായ കാര്യങ്ങൾ ഉണ്ടെങ്കിൽ സ്ത്രീക്ക് ഭർത്താവിൽ നിന്ന് ത്വലാഖ് ആവശ്യപ്പെടാം അല്ലങ്കിൽ സ്ത്രീക്ക് ഭർത്താവുമായി പിരിയാൻ ശരീഅത്ത് കാരണങ്ങൾ ഉണ്ടായാൽ അവൾക്കു നിയമ പ്രകാരം ഫസ്ഖ് ചൊല്ലി പിരിയാൻ അനുവാദമുണ്ട്.
മുത്തലാഖ് ചൊല്ലി വിവാഹം പേർപിരിച്ചയാൾക് 3 വർഷം തടവ് ശിക്ഷയാണ് പുതിയ ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുളത്. അതെ സമയം ജീവനാംശം കൊടുക്കണമെന്ന് പറയുന്നുമുണ്ട്. ജയിലിൽ കിടക്കുന്നയാൾ എങ്ങിനെ അത് കൊടുക്കുമെന്ന ചോദ്യത്തിന് ബില്ല് കൊണ്ടുവന്നവർക്ക് മറുപടിയില്ല. മാത്രമല്ല കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടു പെൺകുട്ടി വർഷങ്ങൾ അലയേണ്ടിയും വരും. ഒരു പുനർ വിവാഹം പോലും പെട്ടന്ന് സാധ്യമല്ലാത്ത വിധം ഇത് സ്ത്രീകളെ ദ്രോഹിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുക.
തീർച്ചയായും എല്ലാ സമൂഹത്തിലുമെന്ന പോലെ മുസ്ലിം സമൂഹത്തിലും ഒട്ടും അവധാനതയില്ലാതെ വിവാഹ മോചനം നടക്കുന്നുണ്ട്. അതി ശക്തമായ ബോധവത്കരണം മഹല്ല് തലങ്ങളിൽ സംഭവിക്കേണ്ടതുണ്ട്. ശത്രുക്കൾക്കു നാം വടി കൊടുക്കുന്നുണ്ട് എന്നർത്ഥം.
ഇവ്വിധമാണ് മത നിയമങ്ങൾ എന്നറിയാതെ മുത്തലക്കുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളും വിധികളും അന്ധൻ ആനയെ കണ്ടപോലെയാണ്. വഴിയിൽ കെട്ടിയ ചെണ്ടയാണോ ഇസ്ലാമിക ശരീഅത്ത്..!?
Video Stories
സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ചാരപ്രര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി : ചാരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.34 കാരനായ കാസിമിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു തവണ ഇയാള്‍ പാക്കിസ്ഥാനിലേക്കു പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും കണ്ടെത്തി.
കാസിം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് പാക്കിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തെയും സര്‍്കാര്‍ സ്ഥാപനങ്ങളെയും കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു വിവരങ്ങള്‍ ലഭിച്ചിരുന്നു.
മൊബൈല്‍ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതാണ്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Video Stories
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

റസാഖ് ഒരുമനയൂര്‍
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ
ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.
ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.
നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.
തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.
തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്
-
local3 days ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ