Connect with us

Culture

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; തെഹല്‍ക്കയുടെ റിപ്പോര്‍ട്ടിനടിസ്ഥാനത്തില്‍ സംശയം നീളുന്നത് ഉറ്റതോഴി ശശികലയിലേക്ക്

Published

on

ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങള്‍ ഉയര്‍ന്നുവരികയാണ്. 2012-ല്‍ തെഹല്‍ക്ക പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇപ്പോള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടനുസരിച്ച് സംശയത്തിന്റെ മുന നീളുന്നത് ഉറ്റതോഴി ശശികലയിലേക്കാണ്. അതുകൊണ്ടുതന്നെ ശശികല നല്‍കിയ വിഷം ഉള്ളില്‍ച്ചെന്നാണ് ജയലളിത മരിച്ചതെന്ന രീതിയിലുള്ള സംശയങ്ങള്‍ തള്ളിക്കളയാനുമാകില്ല. കൂടാതെ പുറത്താക്കിയ എംഎല്‍എ ശശികല പുഷ്പ ജയലളിതയുടെ അസുഖത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നതും മരണത്തെ ദുരൂഹമാക്കുന്നു.

മൂന്ന് ദശാബ്ദക്കാലത്തെ സൗഹൃദമാണ് ജയലളിതയും ശശികലയും തമ്മില്‍. ഇഷ്ടപ്പെട്ട കാസറ്റുവാങ്ങിക്കാനായി ജയലളിത സമീപിച്ചിരുന്നത് ശശികലയെയായിരുന്നു. ജയയുടെ പരിപാടികളുടെ വീഡിയോ എടുത്തുനല്‍കുന്നയാളായി ശശികല മാറിയതിന് ശേഷമാണ് അവരുടെ സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടത്. അങ്ങനെ മുഖ്യമന്ത്രിപ്പദത്തിലെത്തിയ ജയലളിതയൊപ്പം കരുത്തുനേടി ശശികലയും വളര്‍ന്നു. ശശികലക്ക് മന്നാര്‍ഗുഡി മാഫിയയുമായുള്ള ബന്ധം ജയയുടെ ഭരണത്തിലും സ്വാധീനം ചെലുത്തി. ജയയിലും ഭരണത്തിലും സ്വാധീനം ചെലുത്തി വളര്‍ന്ന ആ ബന്ധത്തില്‍ പിന്നീട് കണ്ടത് വിള്ളലായിരുന്നു.

download-1

അധികാരത്തിലേറിയ ജയലളിതയുടെ ഭരണത്തില്‍ മന്നാര്‍ഗുഡി മാഫിയ ഇടപെട്ടെന്നും പിന്നീട ജയലളിതയുടെ പേരിലുള്ള വ്യാജ ഒപ്പുകള്‍ നിര്‍മ്മിച്ച് പല പ്രധാനപ്പെട്ട ഫയലുകള്‍ ശശികല നീക്കം ചെയ്തിരുന്നുവെന്നും തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മനസ്സിലാക്കാന്‍ ജയയെ സഹായിച്ചത് മോദിയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ സുഹൃത്ത് തമിഴ്‌നാട്ടില്‍ ഒരു പദ്ധതിയുമായെത്തിയപ്പോള്‍ ശശികല ആവശ്യപ്പെട്ടത് 15ശതമാനം കമ്മീഷനായിരുന്നുവത്രേ. പദ്ധതിയില്‍ പിന്‍മാറിയ ആ സുഹൃത്ത് വഴിയാണ് മോദി ജയലളിതക്ക് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയത്. മോദിയുമായുള്ള ആ ബന്ധം ശശികലയെ ജയലളിതയുടെ ശത്രുവാക്കുകയും ചെയ്തു.

21jaya3

2011-ല്‍ ശശികലയെ ജയലളിത പുറത്താക്കി. 2012 മാര്‍ച്ച് 31ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതക്ക് നാലുവര്‍ഷത്തെ തടവും 100കോടി രൂപ പിഴയും വിധിച്ചു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് ശേഷമാണ് ജയലളിത അസുഖ ബാധിതയാകുന്നത്. അതോടെ ജയലളിതയുടെ അസുഖത്തെക്കുറിച്ചും സംശയങ്ങളുയര്‍ന്നു. അവര്‍ക്ക് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ശശികല വിഷം നല്‍കിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ശശികല നിയമിച്ച നേഴ്‌സായിരുന്നു ജയലളിതയെ പരിചരിച്ചിരുന്നതെന്ന് സംശയത്തെ ബലപ്പെടുത്തുകയും ചെയ്തു. തെഹല്‍ക്കയുടെ റിപ്പോര്‍ട്ടും ഇത് വെളിപ്പെടുത്തിയിരുന്നു. മലയാളിയായ ജീമോന്‍ ജേക്കബ്ബായിരുന്നു അന്ന് ആ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.

അസുഖ ബാധിതയായ ജയലളിത വിദഗ്ധ പരിശോധന നടത്തുകയും അതില്‍ സ്റ്റിറോയിഡും ചെറിയ തോതില്‍ വിഷവും മരുന്നുകളായി നല്‍കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതായും തെഹല്‍ക്ക പറയുന്നുണ്ട്. അതാണ് ശശികലയെ പുറത്താക്കുന്നതിലേക്ക് എത്തിച്ചതെന്നും തെഹല്‍ക്ക പറയുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിലേറെയായി അവരെ പിടികൂടിയ രോഗം ഏതാണെന്ന് മനസ്സിലാക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞില്ല. രക്തത്തെ ബാധിക്കുന്ന അണുബാധയാണെങ്കിലും അസുഖം സ്ഥിരീകരിക്കാന്‍ അപ്പോളോ ആസ്പത്രിക്കും കഴിഞ്ഞിട്ടില്ല. ഓരോ അവയവങ്ങളേയും അണുബാധ പിടികൂടുകയായിരുന്നു. എന്നാല്‍ അണുബാധയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പനിയും നിര്‍ജ്ജലീകരണവുമായി കഴിഞ്ഞ 90ദിവസമായി ആസ്പത്രിയില്‍ കഴിയുന്ന ജയലളിതയുടെ വൃക്കയും കരളും പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. അവസാനം ഹൃദയത്തെ ബാധിച്ചാണ് മരണം സംഭവിച്ചത്. രക്തത്തില്‍ അണുബാധയുണ്ടാകണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അണുക്കള്‍ രക്തത്തില്‍ കലരുകയോ അല്ലെങ്കില്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയോ വേണമെന്നാണ് മെഡിക്കല്‍ വിദഗ്ധരും പറയുന്നത്. ഈ സാഹചര്യത്തിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നത്.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending