Connect with us

Video Stories

ലണ്ടന്‍ മോദി

Published

on


കാര്‍ഷിക വായ്പയെടുത്ത് ഇന്ത്യയില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോഴാണ് നീരവ്‌മോദി എന്ന ബാങ്ക് തട്ടിപ്പു വീരന്‍ ലണ്ടനില്‍ മാസം 17 ലക്ഷം രൂപ വാടക നല്‍കി ഫ്‌ളാറ്റില്‍ വാഴുന്നതായി ഒരു പത്രപ്രവര്‍ത്തകന്‍ കണ്ടെത്തിയത്. ധരിച്ചിരിക്കുന്നത് വെറും 9 ലക്ഷത്തിന്റെ ഓവര്‍കോട്ടും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് ബിസിനസ് ആവശ്യത്തിനെന്നുപറഞ്ഞ് എടുത്ത 13,500 കോടി രൂപയുടെ വായ്പയാണ് നീരവ് തിരിച്ചടക്കാതെ രാജ്യം വിട്ടത്. പേരില്‍ മോദിയുണ്ടെന്നത് മാത്രമല്ല നീരവ് മോദിയുടെ തട്ടിപ്പിന് വാര്‍ത്താപ്രാധാന്യം വര്‍ധിക്കാന്‍ കാരണം. അമേരിക്കയിലടക്കം ജീവിതത്തില്‍ ഇങ്ങനെ പലവിധ തട്ടിപ്പുകള്‍ നടത്തി മുമ്പും മുങ്ങിയയാളാണ് ഈ മോദി. ഗ്രാമിന് ലക്ഷങ്ങള്‍ വില മതിക്കുന്ന വജ്ര ബിസിനസ് തന്നെയാണ് നീരവിന്റെ തട്ടിപ്പു വിലാസം. പവിഴം, സ്വര്‍ണം, വജ്രം എന്നിവയായി കോടികളാണ് നീരവിന്റെ ശേഖരത്തിലിപ്പോഴുമുള്ളതെന്നാണ് ലണ്ടന്‍ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട്. മുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം കൊടുക്കരുതെന്ന് പറഞ്ഞതോടെ കോടീശ്വരനെന്ന് പറഞ്ഞിട്ടെന്താ കോടതി നേരെ ജയിലിലേക്ക് വിട്ടു. വെള്ളിയാഴ്ചയും കോടതിയില്‍ ഹാജരാക്കിയെങ്കിലും ഏപ്രില്‍ 26വരെ തടവില്‍ കഴിയട്ടെ എന്നാണ് കോടതിയുടെ കല്‍പന.
കഴിഞ്ഞ ബുധനാഴ്ച സെന്‍ട്രല്‍ ലണ്ടനിലെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോക പൊലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള നീരവിനെ ബ്രിട്ടനിലെ സ്‌കോട്ട്‌ലാന്‍ഡ് പൊലീസ് പിടികൂടുന്നത്. ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ സെന്റര്‍ പോയിന്റ് ഹോട്ടലിലാണ് നീരവ് അത്യാഢംബരമായി ജീവിച്ചത്. ഒരു കൊടും കുറ്റവാളിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാദാകുറ്റവാളികളുടെ കാര്യം പറയാനുണ്ടോ എന്നാണ് ലണ്ടന്‍ നിവാസികള്‍ പോലും ചോദിക്കുന്നത്. ജോലി ചെയ്യാനുള്ള അനുമതി പത്രവും നീരവ് സ്വന്തമാക്കിയിരുന്നു. നീരവിന്റെ സുഖലോലുപമായ ജീവിതത്തെക്കുറിച്ച് വാര്‍ത്ത പുറത്താക്കിയ സണ്‍ഡേ ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് നീരവിന്റെ അറസ്റ്റിന് വഴിവെച്ചതെങ്കിലും മോദിയെ രക്ഷപ്പെടാന്‍ സഹായിച്ച ഇന്ത്യയിലെ ഉന്നതര്‍ക്ക് അനങ്ങാതിരിക്കാന്‍ വയ്യെന്നായി. കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായാണ് ഇപ്പോള്‍ നീരവിന്റെ അറസ്റ്റിനെ മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം. ഏതായാലും സി.ബി.ഐയുടെയും സാമ്പത്തിക കുറ്റാന്വേഷകരുടെയും സംഘം ഇപ്പോള്‍ നീരവിനെതിരെ കേസുകെട്ടുമായി ലണ്ടനിലുണ്ട്. വെള്ളിയാഴ്ച പുതുതായി ഒരാരോപണം കൂടി പ്രോസിക്യൂഷന്‍ നീരവിനെതിരെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സാക്ഷിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മറ്റൊരാള്‍ക്ക് അറസ്റ്റ് ഒഴിവാക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്നുമാണത്. ലോകത്തെ മാതൃകാകുറ്റാന്വേഷണ ഏജന്‍സിയായ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസിനോടാണോ കളി. മറ്റൊരു വായ്പാതട്ടിപ്പുവീരന്‍ വിജയ് മല്യയുടെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ജഡ്ജി തന്നെയാണ് നീരവിന്റെയും അപേക്ഷ പരിഗണിച്ചത്. ഫലം, നീരവിന് രണ്ടാമതും ജാമ്യമില്ല. ടിയാന്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സി.പി.എസ്) കോടതിയില്‍ വാദിച്ചത്.
2018 ജനുവരിയിലാണ് നീരവ് ലണ്ടനിലെത്തുന്നത്. കിങ്ഫിഷര്‍ ഉടമ വിജയ്മല്യ എത്തിയ വഴിയേതന്നെ. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരില്‍കണ്ട ശേഷമാണ് താന്‍ നാടുവിട്ടതെന്നാണ് മല്യ പറഞ്ഞതെങ്കില്‍ എന്തുകൊണ്ടോ നീരവിന്റെ നാവില്‍നിന്ന് അത്തരം പരാമര്‍ശങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല. പക്ഷേ ഒരുകാര്യം വ്യക്തമാണ്: കേന്ദ്ര സര്‍ക്കാരില്‍നിന്നും ബാങ്ക് മേധാവികളില്‍നിന്നും അന്വേഷണ ഏജന്‍സികളില്‍നിന്നുമൊക്കെ നീരവിനും കിട്ടിയിട്ടുണ്ട് നല്ല സഹായം. ഗുജറാത്തുകാരനല്ലേ! 48 കാരനായ നീരവ ്ദീപക് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്നാണ് ബാങ്കുകളെ പറ്റിച്ച് സഹസ്ര കോടികളുമായി മുങ്ങിയതെന്നാണ് കേസ്. വിജയ് മല്യയുടെയും മറ്റും തട്ടിപ്പുകഥകള്‍ കേട്ട് കാതുകള്‍ തഴമ്പിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ മുന്നിലേക്കാണ് നീരവും ചോക്‌സിയുമൊക്കെ പുത്തന്‍ അവതാരങ്ങളായി എത്തുന്നത്. മോദിയുടെ ഭരണത്തില്‍ രാജ്യത്തെ സമ്പത്ത് 48 ശതമാനത്തില്‍നിന്ന് 70 ശതമാനമായി ഒരു ശതമാനം പേരിലേക്ക് മാറ്റപ്പെട്ടുവെന്നതിന് തെളിവാണ് നീരവും ചോക്‌സിയും മല്യയുമൊക്കെ. നീരവും അനുജന്‍ നീശല്‍ മോദിയും മാനേജര്‍ സുഭാഷ് ശങ്കറും അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മറ്റൊരു വജ്രമോതിരം തട്ടിപ്പുകേസിലെ ഇന്റര്‍പോള്‍ പ്രതികളാണ്.
തലമുറകളായി വജ്ര ബിസിനസ് നടത്തുന്നവരാണ് നീരവിന്റെ കുടുംബം. 19-ാം വയസ്സില്‍ ബെല്‍ജിയത്തില്‍നിന്ന് മുംബൈയിലെത്തി അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഡയമണ്ട്‌സ് കമ്പനിയില്‍ പങ്കാളിയായാണ് ഇന്ത്യയിലെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. 1999ല്‍ സ്വന്തമായി ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് കമ്പനി ആരംഭിച്ചു. 2014 മുതല്‍ 2017 വരെയാണ് രാജ്യത്താകമാനം സമ്പന്ന സ്ഥലങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നത്. ഇതുതന്നെയാണ് ഇന്ദ്രപ്രസ്ഥത്തിലെ മോദിയിലേക്ക് ആരോപണ മുനകള്‍ എത്തിച്ചതും. ഭാര്യ അമേരിക്കന്‍ പൗരത്വമുള്ള അമി. മൂന്നു മക്കളുമുണ്ട്.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending