Video Stories
ഉപഗ്രഹവേധ മിസൈല്‍ 2012 ല്‍ കൈവരിച്ചത്

നോട്ടിന്റെ കാര്യത്തില്‍ അവസാന വാക്കായിരുന്ന റിസര്‍വ് ബാങ്ക് പോലും പറയുന്നത് കേള്‍ക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താന്‍പോരിമയും കൊണ്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത്. കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് ഉന്നതതല പഠന റിപ്പോര്‍ട്ടുകള്‍ പോലും ബാധകമായിരുന്നില്ല. നോട്ടുകള്‍ അപ്പടി തിരിച്ചുവരില്ലെന്ന് കോറസ് പാടിയ സംഘികളും അല്ലാത്തവരും ഇപ്പോള്‍ മിണ്ടുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തന്റെ അധികാര പ്രമത്തതകൊണ്ട് മരവിപ്പിച്ചുനിര്‍ത്തിയിട്ട് ആളുകള്‍ ഞെട്ടുമ്പോള്‍ ആ ഞെട്ടലില്‍ സന്തോഷിക്കുന്ന ഫാസിസ്റ്റിന്റെ ചിരി കാണാന്‍ അന്നത്തെ വീഡിയോ നെറ്റില്‍ ലഭ്യമാണ്. ‘നിങ്ങളുടെ പോക്കറ്റിലെ നോട്ട് കടലാസായി’ എന്നു പറഞ്ഞ ശേഷമുള്ള ആ ചിരി. അത് നോക്കിയാല്‍ മതി. ഗുജറാത്ത് കലാപത്തിനിടെ രക്ഷിക്കാനായി ഫോണില്‍ വിളിച്ച ആളോട് ‘നിങ്ങളിതുവരെ ചത്തില്ലേ’ എന്നു തിരിച്ചു ചോദിച്ച ആളെപ്പറ്റി വായിച്ച വാര്‍ത്തകള്‍ അവിശ്വസിക്കേണ്ടതില്ല.
2012 ല്‍ ഇന്ത്യ കൈവരിച്ചിരുന്ന കഴിവാണ് ഉപഗ്രഹവേധ മിസൈല്‍. എന്തുകൊണ്ട് ഇതുവരെ പരീക്ഷിച്ചില്ല? സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. എന്തുകൊണ്ട്? ബഹിരാകാശം നമ്മുടെമാത്രം സ്വന്തമല്ല. മാനവരാശിയുടെ ഭാവി തലമുറകള്‍ക്ക്കൂടി അവകാശപ്പെട്ടതാണ്. തകര്‍ക്കുന്ന ഉപഗ്രഹം നൂറുകണക്കിന് കഷണങ്ങളായി ചിതറും. ആ മാലിന്യം കിലോമീറ്ററുകള്‍ ചിതറി തെറിക്കുകയും ഓരോ കഷണങ്ങളും മണിക്കൂറില്‍ 17,000 മൈല്‍ വേഗതയില്‍ സഞ്ചരിക്കുകയും ചെയ്യും. അവ കൂട്ടിയിടിക്കുകയും അതുവഴി ആ മാലിന്യം മറ്റു ഉപഗ്രഹങ്ങളില്‍ ചെന്നിടിച്ചു കേടുപാടുകള്‍ വരുത്തും. തീരെ ചെറിയ കഷണങ്ങള്‍ ആണെങ്കില്‍ റഡാറില്‍ കാണാനാവില്ലത്രേ. നിര്‍ണ്ണായക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളില്‍ ചിലത് ഇതുമൂലം ഉപയോഗശൂന്യമാകാം. എന്നുമാത്രമല്ല, മാലിന്യം കാരണം ചില ഭ്രമണപഥങ്ങള്‍ ശാസ്ത്രലോകത്തിനു തലമുറകളോളം ഉപേക്ഷിക്കേണ്ടിവരും. നാസയുടെ വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. കെസ്ലര്‍ ഇതേപ്പറ്റി പഠിച്ചിട്ടുണ്ട്. നൂറുകണക്കിന് കോടി രൂപ മുടക്കി രാജ്യം വിവര സാങ്കേതിക വിദ്യക്ക് വേണ്ടി വിട്ട ഉപഗ്രഹങ്ങളുടെ പാതകളാണ് ഈ മാലിന്യത്തില്‍ വരിക. നഷ്ടം പ്രവചനാതീതമാണ്. ഇപ്പോള്‍ നടത്തിയ ഉപഗ്രഹവേധത്തില്‍ മാലിന്യം കിലോമീറ്ററുകള്‍ പരക്കാന്‍ സാധ്യതയുണ്ടെന്നും നല്ല ലക്ഷണമല്ല എന്നും ഈ രംഗത്ത് വൈദഗ്ധ്യമുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. ഒരു വര്‍ഷത്തിനകം മാലിന്യങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാമെങ്കിലും, ഇതെന്തോ മാതൃകയായ കാര്യമായി അവതരിപ്പിക്കുന്നത്, മറ്റു രാജ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് മാനവരാശിയോട് ചെയ്യുന്ന പാതകമാണത്രേ. അതേപ്പറ്റി വൈശാഖന്‍ തമ്പിയെപ്പോലുള്ള വിദഗ്ധര്‍ പറയട്ടെ. ലാഭനഷ്ടങ്ങളെപ്പറ്റി, ഗുണദോഷങ്ങളെപ്പറ്റി എന്ത് പഠനം നടത്തിയിട്ടാണ് ഇപ്പോഴീ ഇലക്ഷന്‍ സ്റ്റണ്ടിനു ഇറങ്ങിയത്? ഏതൊക്കെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം? എന്തായിരുന്നു ആ പ്രോസസ്? അതീ രാജ്യത്തെ ജനത്തെ അറിയിക്കാന്‍ ബാധ്യതയില്ലേ? വനം പരിസ്ഥിതി സംബന്ധിച്ച 39 നിര്‍ണ്ണായക നിയമങ്ങളില്‍ പാര്‍ലമെന്റിനെയോ ജനങ്ങളേയോ അറിയിക്കാതെ വെള്ളം ചേര്‍ത്തത് ഇന്നാട്ടിന്റെ ദീര്‍ഘകാല ഭാവിയെ ഇങ്ങനെയൊക്കെ ദോഷകരമായി ബാധിക്കും? 1,70,000 ഹെക്ടര്‍ വനം ചങ്ങാത്ത മുതലാളിക്ക് ഖനനത്തിന് നല്‍കിയത് എത്ര പേര്‍ക്ക് അറിയാം? ഭരണത്തില്‍ ഇരുന്നവരാരും ഈ രാജ്യവും ഇവിടുത്തെ തലമുറയും നശിക്കുംവിധമുള്ള ദ്രോഹം ആലോചനാരഹിതമായി ഈ രാജ്യത്തോട് ചെയ്തിട്ടില്ല. അവനവന്റെ പെറ്റി തെരഞ്ഞെടുപ്പ് താല്‍പര്യങ്ങള്‍ക്ക്‌വേണ്ടി ഭാവിയെക്കുറിച്ച് ഒരാലോചനയും ഇല്ലാതെ അധികാരം ദുരുപയോഗിക്കുന്ന വരും കൂട്ടാളികളും ഈ രാജ്യത്ത് ഭരണത്തില്‍ എന്നല്ല, പ്രതിപക്ഷത്ത്‌പോലും വരുന്നത് സമാധാനം കാംക്ഷിക്കുന്ന മനുഷ്യര്‍ക്കെല്ലാം അപകടകരമാണ്.
അഡ്വ. ഹരീഷ് വാസുദേവന്‍
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച 150 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
-
india3 days ago
വിദ്വേഷ പ്രസംഗം; ഹൈക്കോടതി ജഡ്ജി എസ്.കെ യാദവിനെതിരെ അന്വേഷിക്കാന്‍ രാജ്യസഭ സമിതി രൂപീകരിച്ചേക്കും