Connect with us

Video Stories

ഉപഗ്രഹവേധ മിസൈല്‍ 2012 ല്‍ കൈവരിച്ചത്

Published

on

നോട്ടിന്റെ കാര്യത്തില്‍ അവസാന വാക്കായിരുന്ന റിസര്‍വ് ബാങ്ക് പോലും പറയുന്നത് കേള്‍ക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താന്‍പോരിമയും കൊണ്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത്. കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് ഉന്നതതല പഠന റിപ്പോര്‍ട്ടുകള്‍ പോലും ബാധകമായിരുന്നില്ല. നോട്ടുകള്‍ അപ്പടി തിരിച്ചുവരില്ലെന്ന് കോറസ് പാടിയ സംഘികളും അല്ലാത്തവരും ഇപ്പോള്‍ മിണ്ടുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തന്റെ അധികാര പ്രമത്തതകൊണ്ട് മരവിപ്പിച്ചുനിര്‍ത്തിയിട്ട് ആളുകള്‍ ഞെട്ടുമ്പോള്‍ ആ ഞെട്ടലില്‍ സന്തോഷിക്കുന്ന ഫാസിസ്റ്റിന്റെ ചിരി കാണാന്‍ അന്നത്തെ വീഡിയോ നെറ്റില്‍ ലഭ്യമാണ്. ‘നിങ്ങളുടെ പോക്കറ്റിലെ നോട്ട് കടലാസായി’ എന്നു പറഞ്ഞ ശേഷമുള്ള ആ ചിരി. അത് നോക്കിയാല്‍ മതി. ഗുജറാത്ത് കലാപത്തിനിടെ രക്ഷിക്കാനായി ഫോണില്‍ വിളിച്ച ആളോട് ‘നിങ്ങളിതുവരെ ചത്തില്ലേ’ എന്നു തിരിച്ചു ചോദിച്ച ആളെപ്പറ്റി വായിച്ച വാര്‍ത്തകള്‍ അവിശ്വസിക്കേണ്ടതില്ല.
2012 ല്‍ ഇന്ത്യ കൈവരിച്ചിരുന്ന കഴിവാണ് ഉപഗ്രഹവേധ മിസൈല്‍. എന്തുകൊണ്ട് ഇതുവരെ പരീക്ഷിച്ചില്ല? സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. എന്തുകൊണ്ട്? ബഹിരാകാശം നമ്മുടെമാത്രം സ്വന്തമല്ല. മാനവരാശിയുടെ ഭാവി തലമുറകള്‍ക്ക്കൂടി അവകാശപ്പെട്ടതാണ്. തകര്‍ക്കുന്ന ഉപഗ്രഹം നൂറുകണക്കിന് കഷണങ്ങളായി ചിതറും. ആ മാലിന്യം കിലോമീറ്ററുകള്‍ ചിതറി തെറിക്കുകയും ഓരോ കഷണങ്ങളും മണിക്കൂറില്‍ 17,000 മൈല്‍ വേഗതയില്‍ സഞ്ചരിക്കുകയും ചെയ്യും. അവ കൂട്ടിയിടിക്കുകയും അതുവഴി ആ മാലിന്യം മറ്റു ഉപഗ്രഹങ്ങളില്‍ ചെന്നിടിച്ചു കേടുപാടുകള്‍ വരുത്തും. തീരെ ചെറിയ കഷണങ്ങള്‍ ആണെങ്കില്‍ റഡാറില്‍ കാണാനാവില്ലത്രേ. നിര്‍ണ്ണായക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളില്‍ ചിലത് ഇതുമൂലം ഉപയോഗശൂന്യമാകാം. എന്നുമാത്രമല്ല, മാലിന്യം കാരണം ചില ഭ്രമണപഥങ്ങള്‍ ശാസ്ത്രലോകത്തിനു തലമുറകളോളം ഉപേക്ഷിക്കേണ്ടിവരും. നാസയുടെ വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. കെസ്ലര്‍ ഇതേപ്പറ്റി പഠിച്ചിട്ടുണ്ട്. നൂറുകണക്കിന് കോടി രൂപ മുടക്കി രാജ്യം വിവര സാങ്കേതിക വിദ്യക്ക് വേണ്ടി വിട്ട ഉപഗ്രഹങ്ങളുടെ പാതകളാണ് ഈ മാലിന്യത്തില്‍ വരിക. നഷ്ടം പ്രവചനാതീതമാണ്. ഇപ്പോള്‍ നടത്തിയ ഉപഗ്രഹവേധത്തില്‍ മാലിന്യം കിലോമീറ്ററുകള്‍ പരക്കാന്‍ സാധ്യതയുണ്ടെന്നും നല്ല ലക്ഷണമല്ല എന്നും ഈ രംഗത്ത് വൈദഗ്ധ്യമുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. ഒരു വര്‍ഷത്തിനകം മാലിന്യങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാമെങ്കിലും, ഇതെന്തോ മാതൃകയായ കാര്യമായി അവതരിപ്പിക്കുന്നത്, മറ്റു രാജ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് മാനവരാശിയോട് ചെയ്യുന്ന പാതകമാണത്രേ. അതേപ്പറ്റി വൈശാഖന്‍ തമ്പിയെപ്പോലുള്ള വിദഗ്ധര്‍ പറയട്ടെ. ലാഭനഷ്ടങ്ങളെപ്പറ്റി, ഗുണദോഷങ്ങളെപ്പറ്റി എന്ത് പഠനം നടത്തിയിട്ടാണ് ഇപ്പോഴീ ഇലക്ഷന്‍ സ്റ്റണ്ടിനു ഇറങ്ങിയത്? ഏതൊക്കെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം? എന്തായിരുന്നു ആ പ്രോസസ്? അതീ രാജ്യത്തെ ജനത്തെ അറിയിക്കാന്‍ ബാധ്യതയില്ലേ? വനം പരിസ്ഥിതി സംബന്ധിച്ച 39 നിര്‍ണ്ണായക നിയമങ്ങളില്‍ പാര്‍ലമെന്റിനെയോ ജനങ്ങളേയോ അറിയിക്കാതെ വെള്ളം ചേര്‍ത്തത് ഇന്നാട്ടിന്റെ ദീര്‍ഘകാല ഭാവിയെ ഇങ്ങനെയൊക്കെ ദോഷകരമായി ബാധിക്കും? 1,70,000 ഹെക്ടര്‍ വനം ചങ്ങാത്ത മുതലാളിക്ക് ഖനനത്തിന് നല്‍കിയത് എത്ര പേര്‍ക്ക് അറിയാം? ഭരണത്തില്‍ ഇരുന്നവരാരും ഈ രാജ്യവും ഇവിടുത്തെ തലമുറയും നശിക്കുംവിധമുള്ള ദ്രോഹം ആലോചനാരഹിതമായി ഈ രാജ്യത്തോട് ചെയ്തിട്ടില്ല. അവനവന്റെ പെറ്റി തെരഞ്ഞെടുപ്പ് താല്‍പര്യങ്ങള്‍ക്ക്‌വേണ്ടി ഭാവിയെക്കുറിച്ച് ഒരാലോചനയും ഇല്ലാതെ അധികാരം ദുരുപയോഗിക്കുന്ന വരും കൂട്ടാളികളും ഈ രാജ്യത്ത് ഭരണത്തില്‍ എന്നല്ല, പ്രതിപക്ഷത്ത്‌പോലും വരുന്നത് സമാധാനം കാംക്ഷിക്കുന്ന മനുഷ്യര്‍ക്കെല്ലാം അപകടകരമാണ്.

അഡ്വ. ഹരീഷ് വാസുദേവന്‍

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending