Connect with us

Video Stories

രാജ്യത്തെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് മുക്തമാക്കുന്നതോടൊപ്പം കേരളത്തെ രാഷ്ട്രീയ ഫാഷിസത്തില്‍ നിന്ന് കരകയറ്റണം: പി.എം.സാദിഖലി

Published

on

നവോത്ഥാനത്തിന്റെയും സാമൂഹ്യ പ്രബുദ്ധതയുടെയും ഫലമായി രാഷ്ട്രീയ പക്വത ആര്‍ജ്ജിച്ച കേരളം ഇന്ത്യയിലാദ്യമായി മുന്നണി രാഷട്രീയത്തെ നെഞ്ചേറ്റിയ സംസ്ഥാനമാണ് കേരളമെന്നും
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി. ഇതിനോട് തികച്ചും നീതി പുലര്‍ത്തിയാണ് കോണ്‍ഗ്രസ്സ് അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാനാകുമെന്നും സാദിഖലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോക തലത്തില്‍ തന്നെ പക്വതയുടേയും സത്യസന്ധതയുടേയും പ്രതീകമായി എണ്ണപ്പെട്ട രാഹുല്‍ ഗാന്ധി എന്ന ദേശീയ നേതാവ് മുതല്‍, ശശി തരൂരും മുരളീധരനുമടക്കമുള്ള പ്രതിഭകളായ ജനസമ്മതരാണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളായി ജനാധിപത്യത്തെ അഭിസംബോധന ചെയ്യുന്നതെന്നും സാദിഖലി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പി.എം സാദിഖലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണമായി വായിക്കാം

ഹിന്ദി ഹൃദയ ഭൂമിയില്‍ സംഘ്പരിവാറിനെ എന്ന പോലെ, രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം സി പി ഐ എമ്മിനെ ഭയചകിതമാക്കുന്നു. ഷാ, മോദി, യോഗി എന്നിവരുടെ ക്രിമിനല്‍ കോംബോയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ചടുലമായ നീക്കങ്ങളെയും രാഹുല്‍ ഇഫക്ടിനെയും ഭയത്തോടെ വീക്ഷിക്കുന്നത്. കേരളത്തില്‍ പിണറായി, ജയരാജന്‍, മണിയടക്കമുള്ള സൈക്കൊ ക്രിമിനലുകളും സമാന വഴിയില്‍ തന്നെ.

ദേശീയ രാഷ്ട്രീയത്തെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് മുക്തമാക്കുന്ന ജനാധിപത്യ പ്രക്രിയക്കൊപ്പം കേരളത്തെ രാഷ്ട്രീയ ഫാഷിസത്തില്‍ നിന്ന് കരകയറ്റുക എന്നതും ഒരു അനിവാര്യതയാണ്. അധികാരം ഏകാധിപത്യ താല്‍പര്യങ്ങള്‍ അടിച്ചേല്പിക്കാനുള്ള ടൂള്‍ ആയി മാറുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തെ തോല്‍പ്പിക്കാനും രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ ഉപകരിക്കും.

ഇന്ത്യയിലാദ്യമായി മുന്നണി രാഷട്രീയത്തെ നെഞ്ചേറ്റിയ കേരളം നവോത്ഥാനത്തിന്റെയും സാമൂഹ്യ പ്രബുദ്ധതയുടെയും ഫലമായി രാഷ്ട്രീയ പക്വത ആര്‍ജ്ജിച്ച സംസ്ഥാനമാണ്. ഇതിനോട് തികച്ചും നീതി പുലര്‍ത്തിയാണ് കോണ്‍ഗ്രസ്സ് അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാനാകും. ലോക തലത്തില്‍ തന്നെ പക്വതയുടേയും സത്യസന്ധതയുടേയും പ്രതീകമായി എണ്ണപ്പെട്ട രാഹുല്‍ ഗാന്ധി എന്ന ദേശീയ നേതാവ് മുതല്‍, ശശി തരൂരും മുരളീധരനുമടക്കമുള്ള പ്രതിഭകളായ ജനസമ്മതര്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളായി ജനാധിപത്യത്തെ അഭിസംബോധന ചെയ്യുന്നു.

കൊലപാതകികളും, ക്രിമിനലുകളും, ഭൂമാഫിയകളും, കോമാളികളും എന്നു വേണ്ട ഒരു മസാല മൂവിക്ക് പറ്റിയ ഐറ്റം നമ്പറുകള്‍ മറുഭാഗത്ത് എല്‍ ഡി എഫ് ബാനറിലും അണിനിരക്കുന്നു. പി ജയരാജനെന്ന ക്രിമിനല്‍ ഐകൊണിക്കിന്റെ ഒരൊറ്റ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും സി പി എമ്മിനെ പരാജയത്തിന്റെ പാഠം പഠിപ്പിക്കാനിരിക്കുകയാണ്. അതിന്റെ കൂടെ രാഹുലിന്റെ സാന്നിധ്യം കൂടി ഉറപ്പാകുമ്പോള്‍ എല്‍ ഡി എഫ് ഏത്, ബിജെപി യേത് എന്ന് തിരിച്ചറിയാനാകാത്തവണ്ണം അവര്‍ തമ്മിലുള്ള സ്വരചേര്‍ച്ച പുറത്താവുകയാണ്.

ഫാഷിസ്റ്റ് വിരുദ്ധ മൈതാന പ്രസംഗങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വയനാട്ടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഷട്രീയ മാന്യത കാണിക്കുകയാണ് ഇടതുപക്ഷം ഇപ്പോള്‍ ചെയ്യേണ്ടത്. മറിച്ചുളള പ്രിവിലേജ് വാദം വിഷല്പിതമായ സംഘ് പരിവാര്‍ രാഷ്ട്രീയത്തെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. സംഘ്പരിവാരം ഫാഷിസ്റ്റ് സ്വഭാവമുള്ളവരല്ല എന്ന് വിലയിരുത്തുന്ന കാരാട്ട് പ്രഭൃതികള്‍ അത് മനസ്സിലാക്കുന്നുവെങ്കിലാണ് അത്ഭുതം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending