Connect with us

Video Stories

സഖാക്കളെ സഹൃദയരെ, സഹകരിക്കുക….

Published

on

പി.എം.സാദിഖലി

അതിനിർണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ജനാധിപത്യ മതേതര ഇന്ത്യയെ രക്ഷിച്ചെടുക്കുകയെന്നതാണ് സുപ്രധാനം.പാർലമെൻ്ററി ജനാധിപത്യത്തിൽ കുറച്ചു കാലമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകളുടെ ശരിയാക്കലാണ് രാജ്യത്തിൻ്റെ ഗതി നിർണ്ണയിക്കുന്നത്.

ഭരണവിരുദ്ധ വികാരം പ്രതികൂലമാകുമെങ്കിലും 150 സീറ്റുകൾക്കടുത്ത് സ്വന്തമായി നേടിയാൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 എങ്ങിനെയെങ്കിലും ഒപ്പിച്ചെടുത്ത് തങ്ങൾക്ക് സർക്കാരുണ്ടാക്കാൻ ഉറപ്പായും കഴിയുമെന്ന നിശ്ചയ ദാർഢ്യത്തിലാണ് ബിജെപി. 
ഇപ്പോഴത്തെ രാഷ്ട്രപതിക്കാണെങ്കിൽ അതിന് അല്പം തിടുക്കവും കൂടും. ഒരു ഹങ്ങ് പാർലമെൻറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയെന്നതാണ് കീഴ് വഴക്കം.

രാഹുലിൻ്റെ നേതൃത്വത്തിൽ യുപിഎ നടത്തുന്ന മുന്നേറ്റത്തിന് വലിയ സാധ്യതയാണ് ഉള്ളതെങ്കിലും മറിച്ചുള്ള സാഹചര്യവും മുൻകൂട്ടി കണ്ടുകൊണ്ടുള്ള പൊളിറ്റിക്കൽ സ്ട്രാറ്റജി രൂപപ്പെടുത്തിയെടുത്തുവെന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ സവിശേഷത. 
ബി ജെ പിയിൽ നിന്ന് എങ്ങിനെയും രാജ്യത്തെ കരകയറ്റുന്നതിനാണിത്. 
ഈ തെരഞ്ഞെടുപ്പിൽ 420 സീറ്റിൽ മൽസരിക്കുന്ന കോൺഗ്രസ്സ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ 48 ൽ നിന്ന് ഉയിർത്ത് എഴുന്നേറ്റു വേണം ഈ ദൗത്യനിർവ്വഹണത്തിന് നേതൃത്വം കൊടുക്കുവാൻ എന്നുകൂടി ഓർക്കണം.

സി പി എമ്മിൻ്റെ കാര്യം പോകട്ടെ മറ്റു ദേശീയ കക്ഷികൾ എന്ന് അവകാശപ്പെടുന്നവരോ പ്രാദേശിക കക്ഷികളോ 50 കടക്കാൻ യാതൊരു സാധ്യതയുമില്ലെന്നത് മറുവശം. ഫലത്തിൽ ഒരു ഘട്ടത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിക്കുവേണ്ടി മത്സരിക്കേണ്ടി വരിക കോൺഗ്രസ്സോ ബിജെപിയോ മാത്രമാണന്ന് ചുരുക്കം.

അങ്ങിനെയെങ്കിൽ ഇവിടെ വിജയിപ്പിച്ചാൽ അവിടെ കേന്ദ്രത്തിൽ ഞങ്ങൾ മതേതര മുന്നണിയെ പിന്തുണക്കുമെന്ന ഇടത് വോട്ട് വാദത്തിന് ഇത്തരുണത്തിൽ വല്ല കഴമ്പുമുണ്ടോ?
ബി ജെ പി ക്കെതിരെ അവിടെ കോൺഗ്രസ്സ് ഉണ്ടായേ തീരൂ. അപ്പോൾ ഉള്ള സീറ്റുകളിൽ വിശാല പ്രതിപക്ഷ ഐക്യത്തിനു വേണ്ടി സി പി എം മുന്നണി യോട് കോൺഗ്രസ്സിന് തോറ്റ് കൊടുക്കാമോ?

ബി ജെ പി യുമായി ഏറ്റുമുട്ടാൻ സി പി എം കൊള്ളാം എന്ന് കരുതുന്ന അതിസെൻ്റിമെൻ്റലുകൾ ഓർക്കുക. നിങ്ങൾ അവർക്ക് നൽകുന്ന ഓരോ വോട്ടും കോൺഗ്രസ്സിനെ തോൽപ്പിച്ച് ബി ജെ പി യെ അധികാരത്തിൽ ഏറ്റാൻ മാത്രമേ ഉപകരിക്കൂ. 
ഇത് കൊന്ന് തീർക്കലല്ല.
പാർലമെൻ്ററി ജനാധിപത്യത്തിലെ കണക്കിലെ കളിയാണ്.

2004 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ച 61 ൽ അമ്പത്തിയേഴും കോൺഗ്രസ്സിനെ തോൽപ്പിച്ചാണെന്ന് ഇപ്പോഴും വീമ്പ് പറയുന്ന യെച്ചൂരി സർ, ഒന്ന് എഴുന്നേറ്റ് നിൽക്കാനുള്ള ത്രാണിയെങ്കിലുമുണ്ടോ ഇപ്പോൾ താങ്കളുടെ പൊന്നരിവാൾ പാർട്ടിക്ക്?

അതെല്ലാം മറന്നേക്കൂ!

അമുൽ ബേബീയെന്നും പപ്പൂവെന്നും ബി ജെ പി ക്കൊപ്പം മത്സരിച്ച് വിളിച്ചോളൂ.
രാജ്യത്തിൻ്റെ ഭാവി മാത്രം മുൻനിർത്തി രാഷ്ട്രീയ കരുക്കൾ തന്ത്രപൂർവ്വം നീക്കി സംഘി പിശാചുക്കളെ പടിയിറക്കാൻ ദക്ഷിണേന്ത്യയിലെ വയനാട്ടിൽ മത്സരിക്കാനുള്ള ആ ബുദ്ധികൂർമ്മതയുണ്ടല്ലൊ…
അതിന്,
അതിസാമർത്ഥനായ നവ യുവ രാഷട്രീയ ചാണക്യനെന്ന് തെളിയിച്ച നമ്മുടെ രാഹുലിന് ബിഗ് സല്യൂട്ട്!!

ഇനി പറയൂ…
ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെങ്കിലും സി പി എം മുന്നണി തൽക്കാലത്തേക്ക് ഒന്ന് മാറി നിൽക്കലല്ലെ അതിൻ്റെയൊരു ശരി.
രാജ്യത്തിന് വേണ്ടി അങ്ങിനെയൊരു ത്യാഗമെങ്കിലും നിങ്ങളിൽ നിന്നുണ്ടാവട്ടെ!
ചരിത്രം എന്നും അത് ഓർമ്മിക്കും.

അത് കൊണ്ട്
പ്രിയ സഖാക്കളെ
സഹൃദയരെ,
സഹകരിക്കുക.
പരിപാടികൾ ഗംഭീരമാകട്ടെ!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending